Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്ത്യന്‍ വോട്ട് നേടിയാല്‍ ബിജെപി കേരളം പിടിക്കുമോ : 'ഒട്ടും സിംപിളല്ല കാര്യം' കണക്ക് പറയുന്നത്

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിൽ ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ഒരു ഘടകമായിരുന്നില്ല

രാജ്യത്ത് ഒരിക്കലും കടന്ന് കയറാന്‍ സാധിക്കില്ലെന്ന് കരുതിയ ത്രിപുര അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്‍പ്പടെ അധികാരത്തില്‍ വന്നെങ്കിലും കേരളത്തില്‍ ഇതുവരെ പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ ബി ജെ പിക്ക് സാധിച്ചില്ല. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി ഒരു സീറ്റ് ലഭിച്ചെങ്കിലും 2021 ല്‍ അത് കൈവിടുകയും ചെയ്തു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പ്രതീക്ഷവെക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഇതുവരെ അത് കൈപ്പിടിയില്‍ ഒതുക്കാനും സാധിച്ചില്ല. എന്നാല്‍ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പും 2026 ലെ നിയമസഭ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് കേരളത്തില്‍ വലിയ തോതിലുള്ള പ്രവർത്തനങ്ങള്‍ക്കാണ് ബി ജെ പി തുടക്കം കുറിച്ചിരിക്കുന്നത്.

കേരളം ലക്ഷ്യമിടുന്ന ബിജെപി

കേരളം ലക്ഷ്യമിടുന്ന ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് കേരളത്തിലെ ബി ജെ പിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്. മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സമീപകാല തെരഞ്ഞെടുപ്പുകളിലെ ബി ജെ പിയുടെ പ്രകടനത്തെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടിയെ ക്രിസ്ത്യൻ വിരുദ്ധമായി കാണുന്നില്ലെന്ന് ഫലങ്ങൾ തെളിയിക്കുന്നുവെന്നും കേരളത്തിലും ബി ജെ പി സഖ്യം അധികാരത്തിൽ വരുമെന്നുമാണ് അവകാശപ്പെട്ടത്.

മോദിയുടെ പ്രസ്താവന അതിമോഹം

മോദിയുടെ പ്രസ്താവന അതിമോഹമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ബി ജെ പിക്ക് ഇടമില്ലെന്ന് കോൺഗ്രസ് എം എൽ എയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശനും അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ ബി ജെ പിക്ക് ഇടം നൽകാൻ ശ്രമിക്കുന്നത് സി പി ഐ എമ്മാണെന്ന ആരോപണവും അദ്ദേഹം ഉയർത്തി.

ഒരു വശത്ത് സിപിഐ എം നേതൃത്വം

ഒരു വശത്ത് സിപിഐ എം നേതൃത്വം

ഒരു വശത്ത് സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മറുവശത്ത് കോൺഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും ഉള്ള സംസ്ഥാന രാഷ്ട്രീയം സംസ്ഥാന രൂപീകരണം മുതല്‍ തന്നെ ഇരുദ്രുവം മാത്രമായി തുടർന്ന് വരികയായിരുന്നു. എന്നാൽ, കാലക്രമേണ, ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എയുടെ വോട്ട് വിഹിതം ഉയർന്ന് വന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 6.6 ശതമാനമായിരുന്നു ബി ജെ പിയുടെ വോട്ട് വിഹിതമെങ്കില്‍ 2016ൽ 14.93 ശതമാനമായി ഉയർന്നു. എന്നാല്‍ 2021ൽ അത് 14.4 ശതമാനമായി കുറയുകയാണുണ്ടായത്.

മുടികൊഴിച്ചിലിന് പരിഹാരം തേടുകയാണോ: സ്ഥിരമായി ഉപയോഗിക്കൂ ഈ 8 എണ്ണകളില്‍ ഏതെങ്കിലുമൊന്ന്

സിറ്റിങ് സീറ്റായ നേമം നഷ്ടമായെങ്കിലും

സിറ്റിങ് സീറ്റായ നേമം നഷ്ടമായെങ്കിലും കഴിഞ്ഞ തവണ ഏഴ് നിയമസഭാ സീറ്റുകളിൽ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മറ്റ് പല സീറ്റുകളിലും ബി ജെ പിക്ക് ഫലം നിർണ്ണയിക്കുന്ന വോട്ടുകള്‍ പിടിക്കാനും സാധിച്ചു. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന വരുന്നത് എന്നതാണ് ശ്രദ്ധേയം. വലിയ തോതില്‍ ന്യൂനപക്ഷമുള്ള സംസ്ഥാനത്ത് ക്രിസ്ത്യന്‍ വോട്ടുകള്‍ നിർണ്ണായകമാണെന്ന് ബി ജി പി തിരിച്ചറിഞ്ഞിട്ട് കാലം കുറേയായെങ്കിലും ആ വോട്ടുബാങ്കിലേക്ക് വലിയ തോതില്‍ കടന്ന് കയറാന്‍ പാർട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ഏകദേശം പകുതിയോളം ന്യൂനപക്ഷങ്ങള്‍

ഏകദേശം പകുതിയോളം ന്യൂനപക്ഷങ്ങള്‍

കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം പകുതിയോളം ന്യൂനപക്ഷങ്ങളാണ്. ഇതില്‍ മുസ്ലീങ്ങൾ 26 ശതമാനവും ക്രിസ്ത്യാനികൾ 18 ശതമാനവുമാണ്. മുസ്ലീങ്ങൾ ബി ജെ പിക്കൊപ്പം പോകാൻ സാധ്യതയില്ലാത്തതിനാൽ ക്രിസ്ത്യൻ പാർട്ടികൾക്കിടയില്‍ നിന്നും സഖ്യകക്ഷികളെ തേടുകയാണ് ബി ജെ പി. ഒരുകാലത്ത് മധ്യകേരളത്തിലെ ക്രിസ്ത്യൻ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന കേരള കോണ്‍ഗ്രസിന്റെ സ്വാധീനത്തിലുണ്ടായ ഇടിവ് തങ്ങള്‍ക്ക് ഗുണകരമാണെന്നും ബി ജെ പി കരുതുന്നു.

കേരള കോണ്‍ഗ്രസ് നേതാക്കളെ രംഗത്തിറക്കി

ഈ സാഹചര്യത്തിലാണ് പ്രമുഖ കേരള കോണ്‍ഗ്രസ് നേതാക്കളെ രംഗത്തിറക്കിക്കൊണ്ട് ബി ജെ പിയുടെ പിന്തുണയോടെ ഒരു പുതിയ ക്രിസ്ത്യന്‍ പാർട്ടി രൂപീകരിക്കാന്‍ പോവുന്നതും. ക്രിസ്ത്യന്‍ വോട്ടുകളിലേക്ക് കടന്ന് കയറാനായി വൈദികരുമായി കൂടിക്കാഴ്ച നടത്തുകയും ലവ് ജിഹാദ് പോലുള്ള വിഷയങ്ങളിൽ പൊതുവായ കാരണം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നത് കേന്ദ്ര-സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ബിജെപിയുടെ ജനസമ്പർക്ക പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

റബ്ബറിന്റെ വിലയിടിവ്, ബഫർ സോണ്‍,

റബ്ബറിന്റെ വിലയിടിവ്, ബഫർ സോണ്‍,

അതേസമയം തന്നെ റബ്ബറിന്റെ വിലയിടിവ്, ബഫർ സോണ്‍, ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ എന്നിവ ബി ജെ പിയുടെ മോഹങ്ങള്‍ക്ക് വിലങ്ങ് തടിയായി നില്‍ക്കുന്നുമുണ്ട്. 2013 മുതൽ ആഭ്യന്തര വിപണി മാന്ദ്യത്തിലായതിനാൽ പ്രകൃതിദത്ത റബ്ബറിന്റെയും ഘടകങ്ങളുടെ ഇറക്കുമതി തടയണമെന്ന് റബ്ബർ കർഷകർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചുവരികയാണ്. എന്നിരുന്നാലും, ഇപ്പോൾ 10 വർഷമായി അധികാരത്തിലിരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇതിന് തയ്യാറായിട്ടില്ല.

ഉത്തരേന്ത്യയിലെ പള്ളികൾക്കും മിഷനറിമാർക്കും

ഉത്തരേന്ത്യയിലെ പള്ളികൾക്കും മിഷനറിമാർക്കും നേരെ സംഘപരിവാറുമായി ബന്ധമുള്ള സംഘടനകൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായ റിപ്പോർട്ടുകൾ അർത്ഥമാക്കുന്നത് ആർഎസ്എസ് ക്രിസ്ത്യാനികളെ സംശയാസ്പദമായി കാണുന്നു എന്ന് തന്നെയാണ്. കേന്ദ്രം ഭരിക്കുന്നു എന്ന ലളിതമായ വസ്തുത കാരണം നിരവധി കേരള ബിഷപ്പുമാർ ബിജെപിയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും സംഘപരിവാർ സംഘടനകളുടെ പ്രവർത്തനങ്ങള്‍ പലർക്കും നാണക്കേടുണ്ടാക്കുകയാണ് ചെയ്തത്.

സഭയും സംഘപരിവാറും തമ്മിലുള്ള ഭിന്നത

സഭയും സംഘപരിവാറും തമ്മിലുള്ള ഭിന്നത

സഭയും സംഘപരിവാറും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമായ മറ്റൊരു ഘടകം ദളിത് ക്രിസ്ത്യാനികൾക്കുള്ള സംവരണ ആനുകൂല്യങ്ങളെക്കുറിച്ചുള്ള ആർഎസ്എസിന്റെ നിലപാടാണ്, ഇത് സഭയുടെ ദീർഘകാലമായുള്ള ആവശ്യമാണ്. മുൻ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ കീഴിൽ സർക്കാർ കമ്മിറ്റി രൂപീകരിച്ചത് കേരളത്തിൽ ചില പ്രതീക്ഷകൾ ഉണർത്തിയിരുന്നു, എന്നാൽ സംഘപരിവാറിന്റെ ബഹുജന കമ്മ്യൂണിക്കേഷൻ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര അടുത്തിടെ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു.

അടുത്തിടെ നടന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ

യഥാർത്ഥത്തില്‍, അടുത്തിടെ നടന്ന ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിൽ ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ഒരു ഘടകമായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. തിരുവനന്തപുരമായാലും പാലക്കാടായാലും തൃശ്ശൂരായാലും കാസർഗോഡായാലും സിപിഐഎമ്മിന്റെയും കോൺഗ്രസിന്റെയും ഹിന്ദുവോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയാണ് ബി ജെ പി നേട്ടമുണ്ടാക്കിയത്. നിരവധി വെല്ലുവിളികള്‍ ഉണ്ടെങ്കിലും ക്രിസ്ത്യന്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ടുകൊണ്ടുള്ള ശ്രമം ബി ജെ പി തുടരുമെന്ന കാര്യം ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+