കേന്ദ്രത്തിൻ്റെ വാഹനപൊളിക്കൽ നയം അശാസ്ത്രീയം; ആൻ്റണി രാജു വൺഇന്ത്യയോട്
തിരുവനന്തപുരം: കേന്ദ്രത്തിൻ്റെ വാഹനപൊളിക്കൽ നയം അപ്രസക്തവും അശാസ്ത്രീയവുമെന്ന് സംസ്ഥാന ഗതാഗതമന്ത്രി ആൻറണി രാജു. വാണിജ്യആവശ്യത്തിനായുള്ള 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് തീരുമാനം സംസ്ഥാനത്തിന് ഗുണകരമല്ല. മലിനീകരണമാണ് പ്രശ്നമായി നിൽക്കുന്നതെങ്കിൽ ഹരിത ഇന്ധനത്തിലേക്ക് മാറുന്ന നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും മന്ത്രി വൺഇന്ത്യ മലയാളത്തോട് വ്യക്തമാക്കി. വാഹനങ്ങളുടെ പഴക്കം നിർണയിക്കേണ്ടത് വാഹനം ഓടിയ കിലോമീറ്ററുകൾ അടിസ്ഥാനപ്പെടുത്തിയാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗ്ലാമറസായി വേദിയുടെ പുതിയ ഫോട്ടോഷൂട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

പഴയ വാഹനങ്ങൾ പൊളിച്ചു മാറ്റുന്നതിൽ സംസ്ഥാനം തീരുമാനമെടുക്കണമെന്നുള്ള കേന്ദ്ര തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വൻകിട വാഹനനിർമാതാക്കളുടെ സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് കേന്ദ്രം മുൻഗണന നൽകുന്നതെന്നും പറഞ്ഞു. എന്നാൽ,വാഹനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധനാ സംവിധാനവും പൊളിക്കൽ കേന്ദ്രങ്ങളും സ്വീകരിച്ചാൽ മാത്രമേ കേന്ദ്രം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൊളിക്കൽ നയം നടപ്പാക്കാൻ കഴിയൂ. പൊളിക്കൽ കേന്ദ്രങ്ങൾക്കും പ്രവർത്തനക്ഷമത പരിശോധന കേന്ദ്രങ്ങൾക്കും വേണ്ട മാനദണ്ഡങ്ങൾ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റെ പ്രസിദ്ധീകരണത്തിനോടനുബന്ധമായി സംസ്ഥാന സർക്കാർ ഉത്തരവിറക്കണം. സ്വകാര്യ പങ്കാളിത്തത്തോടെയോ അല്ലാതെയോ വാഹനങ്ങൾ പൊളിച്ചു തുടങ്ങാമെന്നും കേന്ദ്രം പറയുന്നു. 2024 ജൂൺ വരെയാണ് നിലവിൽ അനുവദിച്ചിട്ടുള്ള സമയപരിധി. കേന്ദ്ര തീരുമാനപ്രകാരം ആദ്യം പിൻവലിക്കേണ്ടിതായി വരുന്നത് സംസ്ഥാന സർക്കാരിൻ്റെ കൈവശമുള്ള 15 വർഷം കഴിഞ്ഞ വാഹനങ്ങളാണ്. ഇതുപ്രകാരം ഏകദേശം അഞ്ഞൂറോളം വാഹനങ്ങൾ പിൻവലിക്കേണ്ടി വരുമെന്നാണ് വിവരം. പഴയ വാഹനങ്ങൾ പിൻവലിക്കുന്നതോടെ പകരം പുതിയ വാഹനങ്ങൾ നിരത്തുകൾ കൈയ്യടക്കും.

സംസ്ഥാനത്ത് 1.4 കോടി വാഹനങ്ങളിൽ ഏകദേശം 22.1 ലക്ഷം വാഹനങ്ങൾ പൊളിക്കാൻ തയ്യാറായി നിൽക്കുന്നവയാണ്. കമ്പ്യൂട്ടർവത്കൃത പരിശോധന കേന്ദ്രങ്ങളിലെ പരിശോധനയിൽ വിജയിച്ചാൽ ഇത്തരം വാഹനങ്ങൾ നിരത്തിൽ വീണ്ടും ഓടിക്കാം. അതേസമയം,വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷം കമ്പ്യൂട്ടർവൽകൃത പ്രവർത്തന ക്ഷമത പരിശോധന നിർബന്ധമാണ്. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷം ഇത് വേണ്ടതായിട്ടുണ്ട്.

രണ്ടുതവണ പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾ നിർബന്ധമായും പൊളിക്കേണ്ടി വരും.ഉടമയ്ക്ക് വേണമെങ്കിൽ വാഹനം നേരിട്ട് പൊളിക്കൽ കേന്ദ്രങ്ങൾക്ക് കൈമാറാം. അത്തരം പശ്ചാതലത്തിൽ പ്രവർത്തനക്ഷമത പരിശോധന നടത്തേണ്ടതില്ല. സ്വകാര്യബസുകളുടെ ആയുസ്സ് 15 വർഷമായി നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. പിന്നീട്, 20 വർഷമാക്കി. കേന്ദ്രനയം നടപ്പാക്കുന്നതോടെ തീരുമാനം അപ്രസക്തമാകും. വാണിജ്യ വാഹനങ്ങൾ 2023 മുതലും സ്വകാര്യവാഹനങ്ങൾ 2024 ജൂൺ മുതലും പൊളിക്കാനാണ് കേന്ദ്ര നിർദ്ദേശം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications