ബജറ്റ് 2020: ബജറ്റിൽ കേരളത്തിന് അവഗണനയെന്ന് പിണറായി വിജയൻ, ന്യായമായ ആവശ്യങ്ങൾ തള്ളി!!
തിരുവനന്തപുരം: കേന്ദ്രബജറ്റിൽ കേരളത്തിന് അവഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ളതാണ് നിർമല സീതാരാമന്റെ ബജറ്റെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. പ്രകൃതിക്ഷോഭ സഹായധനം ഇതര സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയപ്പോള്‍ കേരളത്തെ അതിരൂക്ഷമായ പ്രളയക്കെടുതി നേരിട്ട സംസ്ഥാനമായിട്ടും കേരളത്തെ അവഗണിച്ചത് കഴിഞ്ഞ മാസമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേ രാഷ്ട്രീയ മനോഭാവമാണ് ധനകാര്യ ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരളത്തോട് കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
അതിജീവനത്തിന് വിഹിതമില്ല..
പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടുതലായി വിറ്റഴിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ കേന്ദ്ര ബജറ്റ് കേരളത്തിലെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, റിഫൈനറി പോലുള്ളവയ്ക്ക് അതിജീവിക്കാനാവശ്യമായ പണം വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു, എന്നു മാത്രമല്ല, നിലവിലുള്ളതിനെ അപേക്ഷിച്ചുപോലും പല രംഗങ്ങളിലും വെട്ടിക്കുറച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. ജിഎസ്ടിയുടെ കാര്യത്തില്‍ അര്‍ഹമായ വിഹിതം നിരന്തരം നിഷേധിക്കുന്ന കേന്ദ്രം, കൃഷി-ഭൂമി രംഗങ്ങളില്‍ സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങള്‍ ഫെഡറല്‍ സത്തയ്ക്കു വിരുദ്ധമായി കൂടിയതോതില്‍ കവരുന്നതിനുള്ള ശ്രമം നടത്തുന്നുമുണ്ട്.
കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി
സെമി ഹൈ സ്പീഡ് കോറിഡോര്‍, അങ്കമാലി-ശബരി റെയില്‍പാത, ജിഎസ്ടി നഷ്ടപരിഹാരത്തുക, കടത്തിന്റെ പരിധി ഉയര്‍ത്തല്‍, റബ്ബര്‍ സബ്‌സിഡി ഉയര്‍ത്തല്‍, കേരളത്തിന് ഒരു എയിംസ്, ഫാക്ട് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അധികനിക്ഷേപം, ദേശീയപാതാ വികസനം വേഗത്തിലാക്കല്‍, ഗള്‍ഫ് നാടുകളിലെ എംബസികളില്‍ അറ്റാഷെകളുടെ എണ്ണം വര്‍ധിപ്പിക്കല്‍, പ്രവാസി പുനരധിവാസം തുടങ്ങി കേരളം സുപ്രധാനമായ എത്രയോ ആവശ്യങ്ങള്‍ മുമ്പോട്ടുവെച്ചിരുന്നു. വിശദമായ നിവേദനം നല്‍കിയിരുന്നു. എന്നാല്‍, അതിനൊന്നും ഒരു പരിഗണനയും നല്‍കിയില്ല.
കേന്ദ്രത്തിന്റെ അനുഭാവം ആരോട്?
കോര്‍പ്പറേറ്റ്
നികുതി
മേഖലയില്‍
ആവര്‍ത്തിച്ച്
ഇളവുകള്‍
അനുവദിച്ചതും
കാര്‍ഷികോല്‍പാദനം
വര്‍ധിപ്പിക്കാന്‍
പദ്ധതികളില്ലാത്തതും
എല്‍ഐസിയിലെ
സര്‍ക്കാര്‍
ഓഹരി
വിറ്റഴിക്കാന്‍
തീരുമാനിച്ചതും
മറ്റും
കേന്ദ്ര
സര്‍ക്കാരിന്റെ
അനുഭാവം
ഏതു
കൂട്ടരോടാണെന്നതിനു
തെളിവു
നല്‍കുന്നുണ്ടെന്നും
മുഖ്യമന്ത്രി
കൂട്ടിച്ചേർത്തു.
തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് പരാമർശമില്ല
ആഗോളവല്‍ക്കരണ നയങ്ങള്‍ വലിയ മാന്ദ്യവും വൈഷമ്യവും ഉണ്ടാക്കിയിട്ടും ശക്തിപ്പെടുത്തി തുടരുക തന്നെ ചെയ്യും എന്നതിന്റെ പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് നിർമല സീതാരാമന്റെ ബജറ്റിൽ ഒന്നു പരാമർശിച്ചിട്ടില്ലെന്നും പിണറായി വിജയൻ എടുത്തുപറയുന്നു. സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതോ സാമൂഹ്യസുരക്ഷയെ ഉറപ്പാക്കുന്നതോ വികസനത്തിലേക്കു നയിക്കുന്നതോ അല്ല ഈ ബജറ്റ്, മറിച്ച്, പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ധിപ്പിക്കുന്നതിനു വഴിവെക്കുമെന്നും അദ്ദേഹം കുറിക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സമതുലിതമായ വികസനം ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍, അതിനു നേര്‍ വിപരീത ദിശയിലാണ് ബജറ്റും കേന്ദ്രവും നീങ്ങുന്നത്.