"ക്രമസമാധാനത്തിന്റെ സമ്പൂർണ്ണ തകർച്ച" വ്യക്തമാക്കുന്നു: ബുള്‍ഡോസർ രാഷ്ട്രീയത്തിനെതിരെ വിമർശനവുമായി ചിദംബരം
ദില്ലി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബുള്‍ഡോസർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയുമായ പി ചിദംബരം. സമീപകാലത്ത് ഉയർന്ന് വന്ന ബുള്‍ഡോസർ വെച്ചുള്ള ഈ നീക്കം. "ക്രമസമാധാനത്തിന്റെ സമ്പൂർണ്ണ തകർച്ചയെ" പ്രതിഫലിപ്പിക്കുന്നതാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കൈയേറ്റങ്ങൾ ഒഴിപ്പിക്കാനെന്ന പേരിലുള്ള ഈ നീക്കം മുസ്ലീം സമുദായത്തെയും പാവപ്പെട്ടവരെയും ലക്ഷ്യം വച്ചുള്ളതാണെന്ന് അനുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പിടിഐക്ക് നൽകിയ അഭിമുഖത്തിൽ, ജഹാംഗീർപുരിയിലും മധ്യപ്രദേശിലെ ഖാർഗോണിൽ നടന്ന പൊളിക്കലുകളുടെ ചിദംബരം രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കലുകള്‍ക്ക് ബി ജെ പി നേതാക്കളുടെ ന്യായീകരണങ്ങള്‍ നിയമത്തിന് നിരക്കുന്നത് പി ചിദംബരം അഭിപ്രായപ്പെട്ടു.
'ആരാണ് എപ്പോഴാണ് സന്ദർശിച്ചതെന്ന് എനിക്കറിയില്ല. പൊളിക്കൽ നടന്നതിന് തൊട്ടുപിന്നാലെ ഒരു കോൺഗ്രസ് പ്രതിനിധി സംഘം പ്രദേശം സന്ദർശിച്ചതായി എനിക്കറിയാം. വിശദീകരിക്കാനാകാത്ത കാലതാമസം ഉണ്ടായെങ്കിൽ, ഞാൻ ഖേദിക്കുന്നു.' എന്നായിരുന്നു പ്രതിപക്ഷ നേതാക്കളായ ബൃന്ദ കാരാട്ട്, അസദുദ്ദീൻ ഒവൈസി എന്നിവർ സ്ഥലം സന്ദർശിച്ചതിനും ഒരു ദിവസം കഴിഞ്ഞതിന് ശേഷമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ജഹാംഗീർപുറി സന്ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിദംബരം മറുപടി നല്‍കിയത്.
ബി ജെ പിയുടെ മുസ്ലീം പ്രീണന ആരോപണത്തെ ഭയന്നാണോ കോൺഗ്രസ് നേതാക്കളുടെ സന്ദർശനത്തിന് കാലതാമസമുണ്ടായതെന്ന ചോദ്യത്തിന് സ്ഥാപിത നിയമനടപടികളുടെ നഗ്നമായ ലംഘനമാണ് ഇതെന്ന ആശങ്കയായിരിക്കെ നിങ്ങൾ എന്തിനാണ് ഈ വിഷയത്തിലേക്ക് മതം കൊണ്ടുവരുന്നതെന്നായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ മറുചോദ്യം.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നും അത് കോൺഗ്രസിന്റെ അടിസ്ഥാന മൂല്യമാണെന്നും ചിദംബരം പറഞ്ഞു. "മതേതരത്വം നിലനിന്നാൽ മാത്രം പോരാ, മതേതരത്വത്തിന്റെ ഭാഷയിൽ എല്ലാവരും സംസാരിക്കണം, മതേതരത്വം ലംഘിക്കപ്പെടുമ്പോൾ പ്രതിഷേധം ഉയർത്തണം. മതേതരത്വത്തിൽ നിന്നുള്ള ഒരു വ്യതിചലനവും അംഗീകരിക്കാനാവില്ല," ചിദംബരം പറഞ്ഞു. നേരായ പാതയിൽ നിന്ന് തെറ്റിപ്പോയതുകൊണ്ട് ഒന്നും നേടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനിസിപ്പാലിറ്റി- പഞ്ചായത്ത് നിയമത്തില്‍, കയ്യേറ്റങ്ങൾ/അനധികൃത നിർമാണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക, കൈയേറ്റം നീക്കം ചെയ്യാൻ ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് നൽകുക, എതിർപ്പുകൾ സമർപ്പിക്കാൻ അവസരം നൽകുക, ന്യായമായ ഉത്തരവിടുക, തുടങ്ങി കെട്ടിടങ്ങള്‍ പൊളിക്കാന്‍ നിരവധി നിയമങ്ങളുണ്ട്. എന്നാല്‍ ഇതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്തിടെ നടന്ന ഏതെങ്കിലും പൊളിക്കലുകളിൽ ഈ നടപടികള്‍ പാലിച്ചിട്ടുണ്ടോ? അതുകൊണ്ടാണ് ക്രമസമാധാനത്തിന്റെ സമ്പൂർണ്ണ തകർച്ച എന്ന് അഭിപ്രായപ്പെടുന്നത്. ഇത്തരം നടപടികളിലൂടെ മുസ്‌ലിംകൾ ലക്ഷ്യമിടുന്നതായി ചില വിഭാഗങ്ങൾ നിരീക്ഷിക്കുന്നുണ്ട്. പൊതു സമൂഹത്തില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, തകർത്ത വീടുകളും കടകളും ഭൂരിഭാഗവും മുസ്‌ലിംകളുടെയും പാവപ്പെട്ടവരുടേതുമാണെന്ന് മനസ്സിലാക്കുന്നു.
"ആ ധാരണ തെറ്റാണെങ്കിൽ, ബന്ധപ്പെട്ട അധികാരികൾ ശരിയായ ഡാറ്റ പ്രസിദ്ധീകരിക്കണം. ധാരണ നിലനിൽക്കുന്നിടത്തോളം കാലം ' കൈയേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും നീക്കം ചെയ്യാനുള്ള ഈ രീതി മുസ്ലീം സമുദായത്തെ ദരിദ്രരേയും ലക്ഷ്യം വച്ചുള്ളതാണെന്ന് കരുതുന്നത് ന്യായമാണ്" ചിദംബരം പറഞ്ഞു. , സമ്പന്നർ താമസിക്കുന്ന മുഴുവൻ കോളനികളിലും വഴികള്‍ കയ്യേറിയുള്ള നിരവധി അനധികൃത നിർമ്മാണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമം പാലിക്കാതെ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കലുകളെ ന്യായീകരിക്കുന്നവർ ഭാവിയിൽ അവർ തന്നെ വീഴാനിടയുള്ള കുഴി കുഴിക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. "ഞാൻ മതേതരത്വത്തിന്റെ ചോദ്യമല്ല ഉന്നയിക്കുന്നത്. 'ഇത്തരം പൊളിക്കലുകൾ നിയമം അനുവദിക്കുമോ?' ഇല്ല എന്നാണ് ഉത്തരമെങ്കിൽ, പൊളിച്ചുമാറ്റലിനെ അപലപിക്കാൻ അത് മതിയാകും. നിങ്ങൾ നിയമത്തെ അവഗണിക്കുകയാണെങ്കിൽ, നിങ്ങളെ അത് അപകടത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications