'പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസിനോടൊപ്പം ചേര്‍ന്ന് കേരളത്തിൽ നരനായാട്ട് നടത്തുന്നത്';ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ്സ് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവിന്റെ വീടും കെ പി സി സി ഓഫീസും അടിച്ചു തകർത്തെന്ന വിഷയത്തിലായിരുന്നു പ്രതികരണം. ഇത്തരം പ്രവർത്തികളിലൂടെ അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന് അദ്ദേഹം വിമർശിച്ചു.
കോണ്‍ഗ്രസ് ഓഫീസുകള്‍ സംസ്ഥാനത്തുടനീളം അടിച്ചു തകര്‍ത്തു. പാർട്ടി പ്രവർത്തകരെ പൊലീസും സംഘവും ചേർന്ന് ആക്രമിച്ചു. പാര്‍ട്ടിയും പൊലീസും ചേര്‍ന്ന് കേരളത്തിന്റെ ക്രമ സമാധാന നില തകര്‍ത്തതായി അദ്ദേഹം കുറ്റപ്പെടുത്തി.

സി പി എം പാര്‍ട്ടി പ്രവര്‍ത്തകര്‍ കേരളത്തിലുളള പൊലീസിനൊപ്പം ചേര്‍ന്നാണ് ഈ രീതിയിൽ നരനായാട്ട് നടത്തുന്നത്. സംഘർഷത്തിൽ എന്‍ കെ പ്രേമചന്ദ്രന്‍ എം പിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്റെ വലതു കണ്ണാണ് പൊലീസ് ലാത്തിക്കടിച്ചു തകര്‍ത്തത്. കോൺഗ്രസ്സിന്റെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയും ജനങ്ങളെ ചോരയില്‍ മുക്കിയും വിവാദങ്ങളില്‍ നിന്നു രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നൽകി. അതേസമയം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് കല്ലെറിഞ്ഞുവെന്ന് വെളിപ്പെടുത്തി സംഭവത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വ്യക്തമാക്കി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ പരുക്കേല്‍പ്പു.
വളപ്പിലെ ചെടിച്ചട്ടികള്‍ തകര്‍ത്തെന്നും ഓഫീസ് പുറത്തു വിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ 'പ്രതിപക്ഷ നേതാവ് എവിടെ, അവനെ കൊല്ലും' എന്ന് ആക്രോശിച്ചതായും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പറഞ്ഞു.
മാരാകായുധങ്ങളുമായാണ് ഇവർ എത്തിയത്. പ്രതിപക്ഷ നേതാവിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ എത്തിയത്. പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ആയിരുന്നു പ്രവര്‍ത്തകര്‍ ഗേറ്റ് മറികടന്ന് വളപ്പിലേക്ക് ചാടി കടന്നത്.
പ്രതിഷേധക്കാരില്‍ ഒരാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് തടഞ്ഞുവെച്ചു. ഒരാളെ പൊലീസ് പുറത്ത് വിട്ടെന്ന് സ്റ്റാഫ് ആരോപിച്ചു. നാല് പേര്‍ വി ഡി സതീശന്റെ ഔദ്യോഗിക വസതിയിലേക്ക് ചാടി കടന്നത്. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡിന് പുറത്ത് പ്രതിഷേധിക്കവെയാണ് ഈ നാല് പേര്‍ അകത്തേയ്ക്ക് കയറാൻ ശ്രമിച്ചത്.
റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ
അതേസമയം, തങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ വേണ്ടിയാണ് എത്തിയത് എന്ന് പ്രവര്‍ത്തകരിൽ ഒരാള്‍ പറഞ്ഞു. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ കൊടികള്‍ നശിപ്പിച്ചു. ഇതിന് പുറമേ, ഫ്ളെക്സുകള്‍ വലിച്ചു കീറി . ഇത് വലിയ പ്രതിഷേധത്തിലേക്ക് നീങ്ങി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജന് എതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് കന്റോണ്‍ ഹൗസിലേക്കും മാര്‍ച്ച് നടന്നത്.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ്












Click it and Unblock the Notifications