ന്യൂനപക്ഷ സ്കോളർഷിപ്പ്: സമവായത്തിന് കോൺഗ്രസ്, സർക്കാരിന് മുന്നിൽ പുതിയ ഫോർമുല വയ്ക്കും
കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങള്‍ തള്ളാതിരുന്ന കെപിസിസി അധ്യക്ഷൻ പ്രശ്ന പരിഹാരത്തിന് ഉടൻ തന്നെ യുഡിഎഫ് യോഗം ചേരുമെന്നും വ്യക്തമാക്കി
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫിനുള്ളിലെ അഭിപ്രായ ഭിന്നതയ്ക്ക് പരിഹാരം കാണാനും സർക്കാരിന് മുന്നിൽ പുതിയ ഫോർമുല അവതരിപ്പിക്കാനും കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇക്കാര്യയം വ്യക്തമാക്കിയത്. കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങള്‍ തള്ളാതിരുന്ന കെപിസിസി അധ്യക്ഷൻ പ്രശ്ന പരിഹാരത്തിന് ഉടൻ തന്നെ യുഡിഎഫ് യോഗം ചേരുമെന്നും വ്യക്തമാക്കി.

"ഓരോ ആളുകളും പരാമർശിച്ച കാര്യങ്ങൾ വ്യാഖ്യാനിച്ച രീതിയിൽ വന്ന പ്രശ്നം മാത്രമാണ് വിവാദം. കോൺഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കും ഒരു അഭിപ്രായമേയുള്ളു. ഈ സ്കോളർഷിപ്പ് സംവരണത്തിൽ എല്ലാ മതങ്ങളെയും പൂർണമായി വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും വേണം ഒരു നയം പ്രഖ്യാപിക്കാൻ. ഇടത് സർക്കാരിന്റെ നയത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് മാറ്റണമെന്നതാണ് യുഡിഎഫ് അഭിപ്രായം." സുധാകരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് ആദ്യം പ്രതികരിച്ചത്. എന്നാൽ യുഡിഎഫിലെ മറ്റൊരു പ്രധാന പാർട്ടിയായ മുസ്ലിം ലീഗ് ഇതിനെ ശക്തമായി എതിർക്കുകയാണ്. മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്കു സ്കോളർഷിപ്പ് നൽകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
"ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന സ്കോളർഷിപ്പുകളുടെ എണ്ണം കുറയ്ക്കരുതെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആവശ്യം. പുതിയ ഉത്തരവ് മൂലം ഒരു സമുദായത്തിനും നഷ്ടം സംഭവിച്ചിട്ടില്ല. ഉത്തരവിൽ പറയുന്ന ഭൂരിഭാഗം നിർദേശങ്ങളും യുഡിഎഫ് മുന്നോട്ടുവച്ചതാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് നിലപാടെടുത്തത്. മുസ്‌ലിം ലീഗ് ഉന്നയിക്കുന്ന ആവശ്യം യുഡിഎഫ് പരിശോധിക്കും," സതീശൻ വ്യക്തമാക്കി.
അതേസമയം സതീശന്റെ വാദത്തെ പൂർണമായും തള്ളുകയണ് മുസ്ലിം ലീഗ്. യുഡിഎഫ് പറഞ്ഞ നിര്‍ദേശമല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ചതെമന്ന് ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു. മറ്റു സമുദായങ്ങള്‍ക്കായി വേറെ പദ്ധതി വേണമെന്നതാണു ലീഗ് നിലപാട്. സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ കുഴിച്ചുമൂടിയെന്നും മജീദ് കുറ്റപ്പെടുത്തി.
സംഭവം വിവാദമായതോടെ വിശദീകരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ ഇടത് സര്‍ക്കാര്‍ നടപടി ബിജെപിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും ലീഗിന്റെ നിലപാടിനൊപ്പമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications