Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം ജില്ലയിലെ തോൽവി; ഏഴ് ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങൾക്കെതിരെ സിപിഎം നടപടി

കൊല്ലം; സംംസ്ഥാനത്ത് ഇക്കുറി ഇടതുതരംഗം ആഞ്ഞടിപ്പോഴും സിപിഎമ്മിന് ഞെട്ടൽ ഉണ്ടാക്കിയ ചില പരാജയങ്ങൾ ഉണ്ടായിരുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു കൊല്ലം ജില്ലയിലെ കുണ്ടറയിലേയും കരുനാഗപ്പള്ളിയിലേയും തോൽവി. വിജയ സാധ്യത ഏറെയുണ്ടായിട്ടും ഇരു മണ്ഡങ്ങളിലും ഉണ്ടായ പരാജയം സംബന്ധിച്ച് പഠിക്കാൻ സിപിഎം സമിതിയെ നിയോഗിച്ചിരുന്നു. ഇപ്പോഴിതാ സമിതി റിപ്പോർട്ടിൻ മേൽ കടുത്ത നടപടികളിലേക്ക് നീങ്ങയിരിക്കുകയാണ് സി പി എം നേതൃത്വം. ഏഴ് സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെതിരെയായിരുന്നു നടപടി.

j mercykutty amma

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിആർ വസന്തൻ, എൻഎസ് പ്രസന്നകുമാർ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.മാത്രമല്ല മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവും സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ബി തുളസീധരക്കുറുപ്പടക്കം അഞ്ച് നേതാക്കളെ താക്കീത് ചെയ്യാനും ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. ജില്ലാ നേതാക്കൾക്കെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു അന്വേഷണ കമ്മീഷൻ ശുപാർശ ചെയിരുന്നത്. എന്നാൽ പാർട്ടി സമ്മേളന കാലമായതിനാൽ കടുത്ത നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി യോഗം ചർച്ച ചെയ്ത് തിരുമാനിക്കുകയായിരു്നു.

രണ്ട് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നേതാക്കൾ വീഴ്ച വുത്തിയതായി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞാഴ്ച നേതാക്കളോട് പാർട്ടി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. കെ സോമപ്രസാദ് എംപി കൺവീനറും എസ് രാജേന്ദ്രന്‍ കണ്‍വീനറായ അന്വേഷണ കമ്മീഷന്‍ ആണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ചുളള റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് മത്സരിച്ച മന്ത്രിമാരെല്ലാം മികച്ച വിജയം നേടിയപ്പോൾ പാർട്ടിയെ ഞെട്ടിച്ച തോൽവിയായിരുന്നു കുണ്ടറയിലേത്. 1987 മുതൽ അഞ്ചുതവണ കുണ്ടറയിൽ നിന്ന് നിയമസഭയിലെത്തിയ മേഴ്‌സികുട്ടിയമ്മ യു ഡി എഫിലെ യുവ നേതാവായ പി സി വിഷ്മുനാഥിനോടാണ് പരാജയപ്പെട്ടത്.പി സി വിഷ്ണുനാഥിനോട് 4454 വോട്ടുകൾക്കായിരുന്നു പരാജയം.അതേസമയം പിഐയുടെ ആര്‍ രാമചന്ദ്രന്‍ മത്സരിച്ച കരുനാഗപ്പളളിയിൽ സിആർ മഹേഷിനോടായിരുന്നു പരാജയം രുചിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് കീഴ്ഘടകങ്ങളിൽ വിഭാഗീയത ശക്തമായതാണ് പരാജയത്തിന് കാരണമായതെന്നായിരുന്നു റിപ്പോർട്ടും. തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോഴും നിയമസഭ തിരഞ്ഞെടുപ്പിൽ അത് ആവർത്തിക്കാൻ കഴിയാതിരുന്നത് നേതൃത്വത്തിന്റെ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+