ദേവസ്വം മന്ത്രിക്ക് ജാതി വിവേചനം നേരിട്ടത് പയ്യന്നൂരില്‍: ഓരോ അമ്പലങ്ങളിലും ഓരോ രീതിയെന്ന് തന്ത്രി
പയ്യന്നൂര്‍: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതിവിവേചനം നേരിട്ടത് പയ്യന്നൂരിലെ ക്ഷേത്രത്തില്‍. പയ്യന്നൂര്‍ നഗരത്തോട് ചേര്‍ന്നുള്ള നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രം കഴിഞ്ഞ ജനുവരി 26നായിരുന്നു സംഭവം. പയ്യന്നൂര്‍ എംഎല്‍എ മധുസൂദന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രിക്ക് ഇത്തരമൊരു അനുഭവമുണ്ടായത്. ജനുവരി 26ന് ക്ഷേത്രത്തിന്റെ നടപ്പന്തല്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം നടന്നത്.
പൂജാരിമാര്‍ വിളക്ക് കൊളുത്തിയ ശേഷം മന്ത്രിക്ക് കൈമാറാതെ താഴെവെച്ചതാണ് വിവാദമായത്. താഴെ നിന്ന് വിളക്കെടുത്ത് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മന്ത്രിക്ക് നല്‍കിയെങ്കിലും അത് വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. മന്ത്രിക്ക് ദീപം കൈമാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹപൂജാരി അത് നിലത്ത് വെക്കുകയായിരുന്നു. മന്ത്രിക്കൊപ്പമുണ്ടായിരുന്ന ടിഐ മധുസൂദനനും ദീപം കൊളുത്താന്‍ തയ്യാറായില്ല. അതേസമയം മന്ത്രിയുടെ പ്രസംഗത്തില്‍ ചെറുപ്പം മുതലേ താന്‍ നേരിട്ട് കൊണ്ടിരിക്കുന്ന ജാതിവിവേചനത്തെ കുറിച്ച് സംസാരിച്ചു.

ദീപം നിലത്ത് നിന്നെടുത്ത് കൊളുത്താന്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്നും മന്ത്രി വേദിയില്‍ പറഞ്ഞിരുന്നു. എംഎല്‍എ മധുസൂദനനും പൂജാരിയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. ക്ഷേത്ര ഭരണസമിതിയുടെ ചെയര്മാന് ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. ഈ സംഭവമാണ് കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി വീണ്ടും തുറന്ന് കാണിച്ചത്.
അതേസമയം ദേവസ്വം മന്ത്രിയുടെ തുറന്നുപറച്ചിലില്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണനെല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാടും തന്റെ നിലപാട് അറിയിച്ചു. ഓരോ അമ്പലങ്ങളിലും ഓരോ രീതിയാണ്. ജാതിവിവേചനം നിലനില്ക്കുന്നു എന്ന് പറയാന്‍ കഴിയില്ലെന്നും തന്ത്രി പറഞ്ഞു. സംഭവസമയത്ത് താന്‍ സ്ഥലത്തുണ്ടായിരുന്നു. മന്ത്രിയോ എംഎല്‍എയോ ഇതുവരെ പരാതി പറഞ്ഞിരുന്നു. മന്ത്രിയുടെ പരാതി മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും തന്ത്രി പറഞ്ഞു.
വേലന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ ജാതിവിവേചനത്തെ രൂക്ഷമായിട്ടായിരുന്നു വിമര്‍ശിച്ചത്. ക്ഷേത്രത്തിന്റെ പേര് മന്ത്രി പറഞ്ഞിരുന്നത്. വിളക്ക് കത്തിച്ചശേഷം സഹപൂജാരി തനിക്ക് തരാതെ നിലത്ത് വെച്ചെന്നും, താന്‍ അതെടുത്ത് കത്തിച്ചില്ല. പോയി പണിനോക്കാന്‍ പറഞ്ഞെന്നുവുമായിരുന്നു മന്ത്രി പറഞ്ഞത്.
താന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല. തനിക്ക് അയിത്തമുണ്ടെന്നും മന്ത്രി ആ വേദിയില്‍ വ്യക്തമാക്കിയിരുന്നു. താന്‍ ഇക്കാര്യം അപ്പോള്‍ തന്നെ ചടങ്ങില്‍ പ്രസംഗിക്കുകയും ചെയ്തു. ആ പൂജാരിയെ ഇരുത്തി കൊണ്ട് തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications