അനില്‍ കാന്ത് വിരമിക്കുന്നു: അടുത്ത് പൊലീസ് മേധാവിയാര്, സാധ്യത ഈ മൂന്ന് പേർക്ക്
തിരുവനന്തപുരം: ഡി ജി പി അനില്‍ കാന്ത് വിരമിക്കാനിരിക്കുന്ന സാഹചര്യത്തില്‍ അടുത്ത പൊലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ച് സർക്കാർ. സംസ്ഥാനത്ത് പൊലീസ് മേധാവിയാവാന്‍ യോഗ്യതയുള്ള എട്ട് ഉന്നത ഉദ്യോഗസ്ഥരാണ് ഉള്ളത്. എട്ടുപേരും സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ സംസ്ഥാന സർക്കാർ എല്ലാവരുടേയും പേര് ഉള്‍പ്പെടുത്തിയ പട്ടിക കേന്ദ്ര സർക്കാരിലേക്ക് അയച്ചു.
കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള 3 ഡി ജി പിമാരും സംസ്ഥാനത്തുള്ള 5 പേരുമാണ് സംസ്ഥാന സർക്കാർ അയച്ച പട്ടികയിലുള്ളത്. പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥരും നിലവില്‍ കേന്ദ്ര ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവരുമായ സി ആർ പി എഫ് സ്പെഷൽ ഡയറക്ടർ നിധിൻ അഗർവാൾ, ഇന്റലിജൻസ് ബ്യൂറോ അഡീഷനൽ ഡയറ്കടർമാരായ ഹരിനാഥ് മിശ്ര, രവാഡ എ.ചന്ദ്രശേഖർ എന്നിവർ സർക്കാറിനെ അറിയിച്ചിരുന്നു.

കേരളത്തില്‍ നിന്നുള്ള അഞ്ച് പേർ
ഇവർക്കൊപ്പം സംസ്ഥാനത്ത് സേവനത്തിലുള്ള അഞ്ച് മുതിർന്ന ഉദ്യോഗസ്ഥരേയും ചേർത്താണ് എട്ട് പേരുടെ പട്ടിക. പൊലീസ് ആസ്ഥാനത്തെ എ ഡി ജി പി കെ.പദ്മകുമാർ, ക്രൈംബ്രാഞ്ച് എ ഡി ജി പി ഷേയ്ക്ക് ദർവേഷ് സാഹിബ്, സപ്ലൈകോ സി എം ഡി സഞ്ജീവ് കുമാർ പട്ജോഷി, ഇന്റലിജൻസ് മേധാവി എഡിജിപി ടി.കെ.വിനോദ് കുമാർ, ബവ്കോ എംഡി യോഗേഷ് ഗുപ്ത എന്നിവരാണ് സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥർ.
പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടത് പ്രകാരം പൊലീസ് ആസ്ഥാനത്ത് നിന്നുമുള്ള പട്ടിക് രണ്ടാഴ്ച മുന്‍പ് കൈമാറിയിരുന്നു. ഇന്റലിജൻസ്, വിജിലൻസ് ക്ലിയറൻസുകൾക്ക് ശേഷം 30 വർഷം സർവീസ് പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണു കൈമാറിയത്. സംസ്ഥാന പൊലീസ് മേധാവിയാകുന്നവർക്ക് കുറഞ്ഞത് ആറ് മാസത്തേയെങ്കിലും സർവ്വീസ് കാലാവധിയെങ്കിലും ബാക്കിയുണ്ടായിരിക്കണം.
മൂന്ന് പേരുടെ പട്ടിക
നിലവില്‍ സംസ്ഥാന സർക്കാർ സമർപ്പിച്ച പട്ടികയില്‍ നിന്നും യു പി എസ് സി ചെയർമാൻ ഉൾപ്പെടുന്ന 5 അംഗ സമിതി 3 പേരുകൾ സംസ്ഥാന സർക്കാരിനു കൈമാറും. ഇതില്‍ നിന്ന് ആരെ പൊലീസ് മേധാവിയായി നിയമിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്. സർക്കാർ നിയമിക്കുന്ന വ്യക്തിക്ക് 2 വർഷമോ അല്ലെങ്കിൽ അതിനു ശേഷവും സർവീസ് ഉണ്ടെങ്കിൽ വിരമിക്കുന്നതു വരെയോ തുടരാവുന്നതാണ്.
ടോമിൻ തച്ചങ്കരി സുധേഷ് കുമാർ എന്നിവരായിരുന്നു കഴിഞ്ഞ തവണത്തെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇരുവർക്കുമെതിരെ ഒട്ടേറെ ആരോപണങ്ങൾ ഇരുവരെയും അനുകൂലിക്കുന്ന വിഭാഗങ്ങൾ കേന്ദ്ര ആഭ്യന്തര വകുപ്പിനും യു പി എസ്‌സിക്കും വെവ്വേറെയായി അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ കാന്തിനെ ഡി ജി പിയായി തിരഞ്ഞെടുക്കുന്നത്.
ആദ്യ പരിഗണനയിലുള്ളവർ
ഇത്തവണ നിധിൻ അഗർവാൾ, പദ്മകുമാർ, ഷേയ്ക്ക് ദർവേഷ് സാഹിബ് എന്നിവരാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. ഇതില്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് താല്‍പര്യമുള്ള വ്യക്തിയെ പൊലീസ് മേധാവിയായി നിയമിക്കാം. ഡി ജിപിമാരായ അരുൺകുമാർ സിൻഹ, അഗ്നിരക്ഷാ സേനാ മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ എന്നിവർ മെയ് മാസത്തില്‍ ടോമിന്‍ തച്ചങ്കരി ജൂണിലും വിരമിക്കും. അതുകൊണ്ടാണ് ഇവരാരും പട്ടികയില്‍ ഇല്ലാത്തത്.
-
വിമാന ടിക്കറ്റ് നിരക്ക് കുറക്കണം, അടിയന്തര ഇടപെടൽ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി -
'ദിലീപേട്ടൻ ആ നടന്റെ പേരിൽ എന്നെ കുറേ കളിയാക്കി, മഞ്ജു ചേച്ചിയും അവിടെ ഉണ്ടായിരുന്നു'; കാവ്യ മാധവൻ പറഞ്ഞത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ












Click it and Unblock the Notifications