ധന്യമേരി വർഗീസിനെ ചതിച്ചതോ? 1.56 കോടിയുടെ സ്വത്ത് ഇഡി കൊണ്ടുപോയ കേസ്, താരം അന്ന് പറഞ്ഞത്
തിരുവനന്തപുരം: നടിയും ബിഗ് ബോസ് താരവുമായ ധന്യമേരി വർഗീസിന്റേയും കുടുംബത്തിന്റേയും സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് പട്ടത്തും പേരൂര്‍ക്കടയിലുമുള്ള സ്വത്താണ് ഇഡി പിടിച്ചെടുത്തത്. നടിയുടെ ഭര്‍ത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസണ് ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ളവയാണ് കണ്ടുകെട്ടിയ ഭൂമി.
ഫ്ലാറ്റുകള്‍ നിർമ്മിച്ച് നല്‍കാമെന്ന് വാഗ്ധാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ സാംസണ് ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബിനും സഹോദരന് സാമുവലിനും എതിരെ കേസ് എടുത്ത് അന്വേഷണം നടന്ന് വരികയായിരുന്നു. 2016 ല്‍ ധന്യ ഉള്‍പ്പെടേയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതിയും കമ്പനി ചെയർമാനുമായ മുട്ടട ജേക്കബ് സാംസണും അതേവർഷം അറസ്റ്റിലായിരുന്നു.

വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറിലേറെ ഫ്ലാറ്റുകളും 20 വില്ലകളും രണ്ട് വർഷത്തിനകം നിർമ്മിച്ച് നല്‍കാമെന്നായിരുന്നു വാഗ്ധാനം. നിരവധി ആളുകളില്‍ നിന്നായി 100 കോടി രൂപ ഇത്തരത്തില്‍ കമ്പനി തട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നാണ് പരാതി. അമിത പലിശ നല്‍കാമെന്ന് പറഞ്ഞ് 30 കോടിയോളം രൂപ സ്വന്തമാക്കിയെന്നും പരാതിയുണ്ടായിരുന്നു.
പറഞ്ഞ സമയം കഴിഞ്ഞിട്ടും ഫ്ലാറ്റുകളും വില്ലകളും ലഭിക്കാതായതോടെ പണം നിക്ഷേപിച്ചവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെ പ്രതികള്‍ ഒളിവില്‍ പോയി. ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളിലുമായിട്ടായിരുന്നു ഒളിവ് വാസം. ശക്തമായ അന്വേഷണത്തിന് ഒടുവില്‍ ഇവരെ നാഗര്‍കോവിലിലെ രഹസ്യകേന്ദ്രത്തില്നിന്ന പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
തിരുവനന്തപരുത്ത് അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ഫ്ലാറ്റ് തട്ടിപ്പായിരുന്നു സാംസണ് ആന്‍ഡ് ബില്‍ഡേഴ്സിന്റേത്. കന്റോണ്‍മെന്റ്, പേരൂര്‍ക്കട പോലീസ് സ്റ്റേഷന് പരിധികളിലായി നിരവധി പരാതികളായിരുന്നു ധന്യ മേരി വർഗീസിനും ബന്ധുക്കള്‍ക്കുമെതിരെ ഉണ്ടായിരുന്നത്.
അതേസമയം, ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് ഫ്ളാറ്റ് തട്ടിപ്പ് കേസിലെ അറസ്റ്റും തുടര്‍ സംഭവവികാസങ്ങളും നല്കിയ ജീവിത പാഠമെന്ന് ധന്യ നേരത്തെ അഭപ്രായപ്പെട്ടിരുന്നു. 'അനുഭവങ്ങളില്‍ നിന്ന് കുറേ കാര്യങ്ങള്‍ പഠിച്ചു. അനുഭവങ്ങളാണല്ലോ ഗുരു. പണ്ട് ഞാന്‍ പക്വത കുറഞ്ഞ ആളായിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോഴും വിവാഹം കഴിഞ്ഞ കാലത്തും ഒക്കെ എല്ലാം കുട്ടിക്കളിയായിരുന്നു. ഒട്ടും സീരിയസായിരുന്നില്ല. എന്റേതായ തീരുമാനങ്ങള്‍ കുറവായിരുന്നു. പക്ഷേ പ്രശ്നങ്ങള്‍ വന്നപ്പോള്‍ സ്വന്തമായ ഒരു സ്റ്റാന്‍ഡ് എല്ലാ കാര്യത്തിലും വേണം എന്ന് പഠിച്ചു. നോ പറയേണ്ടിടത്ത് നോ പറഞ്ഞേ പറ്റു എന്നും മനസിലായി. നമ്മുടെ കാര്യം സുരക്ഷിതമാക്കേണ്ടത് പ്രധാനമാണെന്നും തിരിച്ചറിവുണ്ടായി.'- ധന്യ പറഞ്ഞു.
ആളുകളെ പൂര്‍ണമായും വിശ്വസിക്കരുത്. ഓരോരുത്തരെയും അറിഞ്ഞ് പെരുമാറാന്‍ പഠിപ്പിച്ചത് അനുഭവങ്ങളാണ്. കാണുന്നതും ചിരിച്ച് കാണിക്കുന്നതുമെല്ലാം ഒരേ പോലെ ആയിരിക്കണമെന്നില്ല. പിന്നില്‍ അവരുടേതായ സ്വകാര്യമായ ലക്ഷ്യങ്ങള്‍ ഉണ്ടാകും. എനിക്കുണ്ടായ കേസ് പോലും അങ്ങനെയാണ്. ആ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല. വന്ന് പെട്ടു എന്നതാണ് സത്യം. അതില്‍ എന്റെ പേര് ഉപയോഗിക്കണം എന്ന് താല്പര്യമുള്ളവര് ഉണ്ടായിരുന്നു. ഒരു പക്ഷേ എന്റെ വീട്ടുകാര്‍ തന്നെ ആയിരിക്കാം.
എന്തെങ്കിലും വന്നാല്‍ എന്റെയും ഭര്‍ത്താവിന്റെയും പേരാകും അവരെ സുരക്ഷിതമാക്കുക എന്ന് തോന്നിക്കാണും. നിരപരാധിയാണെന്ന് ഉറച്ച് വിശ്വാസമുള്ളത് കൊണ്ട് നാളെ ഇത് തെളിയക്കപ്പെടും. അല്ലെങ്കില്‍ അത് മറികടക്കാന്‍ പറ്റും എന്ന ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. ഒരു പരിധി വരെ ആ വിശ്വസവും എന്നെ പിടിച്ച് നിര്‍ത്തി. ആത്മഹത്യ ചെയ്യില്ല എന്ന് തീരുമാനിച്ചിരുന്നുവെന്നും ധന്യ അന്ന് പറഞ്ഞിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications