'കോടികള്‍ വാങ്ങിക്കുന്ന നടന്മാർ യഥാർത്ഥ കണക്ക് കാണിക്കുന്നില്ല: ഓവർസീസ് വഴിയും വ്യാപക തട്ടിപ്പ്'
സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുൻപ് തന്നെ കളക്ഷൻ അൻപതും എഴുപതും കോടി നേടിയെന്നാണ് പല നിർമ്മാതാക്കളുടേയും അവകാശവാദം

കൊച്ചി: ആദായ നികുതി വകുപ്പ് റെയിഡില്‍ മലയാള സിനിമ മേഖലയില്‍ നിന്നും 225 കോടിയുടെ കള്ളപ്പണം കണ്ടെത്തിയ വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. നികുതിയായി നല്‍കേണ്ട 72 കോടി രൂപ മറച്ചുവെച്ചുവെന്നാണ് കണ്ടെത്തല്‍. ഡിസംബര്‍ മുതല്‍ മലയാള സിനിമാ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിവരികയായിരുന്നു.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് റെഡിഡ് നടന്നു. അതേസമയം ഇത്തരം റെയിഡ് നേരത്തെ റെയിഡ് നടത്തിയിരുന്നെങ്കില്‍ 225 അല്ല, 2250 കോടിയുടെ കള്ളപ്പണം പിടിച്ചെടുക്കാന്‍ സാധിക്കുമായിരുന്നെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം പരിശോധനകള്‍ വളരെ നേരത്തെ
ഇത്തരം പരിശോധനകള്‍ വളരെ നേരത്തെ തന്നെ തുടങ്ങേണ്ടായിരുന്നു. ഒരുപാട് ആളുകള്‍ പലതവണയായി ഇത്തരം കാര്യങ്ങള്‍ പറയുന്നുണ്ട്. അന്നൊക്കെ ഇന്‍കം ടാക്സും ഇഡിയുമൊക്കെ നോക്കി നില്‍ക്കുകയായിരുന്നു. അനധികൃതമായി ഒരുപാട് പണം കയ്യില്‍ വന്ന് ചേരാന്‍ സാധ്യതയുള്ള മേഖലയാണ് സിനിമ വ്യവസായമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

നേരത്തെയൊക്കെ ഒരു സിനിമ റിലീസായാല്‍ ആ സിനിമ എത്ര ദിവസം ഓടുന്നു എന്ന് കണക്കാക്കിയാണ് അതിന്റെ കളക്ഷന്‍ വരുന്നത്. 100 രൂപയാണ് ടിക്കറ്റ് നിരക്കെങ്കില്‍ 40 രൂപ പോലും നിർമ്മാതാവിന് ലഭിക്കില്ല. ടാക്സ്, തിയേറ്റർ വിഹിതം, ഡിസ്റ്റിബ്യൂട്ടർ വിഹിതം തുടങ്ങിയവയെല്ലാം കഴിച്ചുള്ള തുകയാണ് നിർമ്മാതാവിലേക്ക് എത്തുന്നത്.

മൂന്നോ നാലോ ദിവസം കഴിയുമ്പോള്‍
ഇപ്പോള്‍ ഒരു സിനിമ റിലീസായി കഴിഞ്ഞ് മൂന്നോ നാലോ ദിവസം കഴിയുമ്പോള്‍ തന്നെ 50 കോടി ക്ലബ്ബിലേക്ക് കയറിയെന്ന പ്രഖ്യാപനം വരും. യഥാർത്ഥത്തില്‍ ഈ സിനിമ വലിയ പരാജയമായിരിക്കും. ഇതിന് മികച്ചൊരു ഉദാഹരണമുണ്ട്. ആ സിനിമയുടെ പേര് ഞാന്‍ പറയുന്നത്. ഇതേ പടം തന്നെ രണ്ടാഴ്ച കഴിഞ്ഞാല്‍ നൂറ് കോടി ക്ലബില്‍ കയറിയെന്ന പ്രഖ്യാപനം വരുമെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.
ആവണക്കെണ്ണയാണ് മുടിയുടെ എനർജി ഓയില്‍: പരീക്ഷിച്ച് നോക്കൂ, തഴച്ച് വളരുന്നത് കാണാം

ഇത്തരം കോടി ക്ലബ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നില്‍
ഇത്തരം കോടി ക്ലബ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നില്‍ വലിയ അഴിമതിയുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. 10 കോടി വാങ്ങുന്ന നടനും 5 കോടി വാങ്ങിക്കുന്ന നടനും ഞാന്‍ ഇത്രയും തുക വാങ്ങിയെന്ന് കണക്കില്‍ കാണിക്കാറില്ല. ആന്റണി പെരുമ്പാവൂരാണെങ്കിലും ആന്റോ ജോസഫ് ആണെങ്കിലും ഇവരൊന്നും വസ്തുവിറ്റോ വണ്ടി വിറ്റോയെന്നും സിനിമയില്‍ വന്നവരല്ല. 100 കോടിയുടെ അറബിക്കടലിന്റെ സിംഹം എന്ന സിനിമയൊക്കെ ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവരൊക്കെ ചെയ്യുന്നത് പത്തും ഇരുപതും കോടിയുടെ സിനിമയാണ്. ഇതിനൊക്കെയുള്ള വരുമാനം എവിടെയാണ്. നേരത്തെയൊക്കെ സിനിമ പ്രഖ്യാപിച്ചാല്‍ തിയേറ്റർ വിഹിതം നല്‍കുമായിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ എവിടെ നിന്നാണെന്നല്ല ഞാന്‍ ചോദിക്കുന്നത്. സിനിമയില്‍ ഇപ്പോഴും പലത് ബിനാമി കളികളാണ്. ഓവർസീസ് ബിസിനസ് ഇപ്പോള്‍ വ്യാപകമാണ്. മലയാളത്തിലെ പല നടന്മാരുടേയും ദുബായി ബാങ്ക് അക്കൌണ്ട് പരിശോധിച്ചാല്‍ അവിടെ ബിസിനസ് ഇല്ലാത്ത ആളുകളില്ല. അതിന് വേണ്ടിയാണ് ഗോള്‍ഡന്‍ വിസ ഒപ്പിക്കുന്നത്.

ഓവർസീസ് ഇടപാടില്‍ ജിഎസ്ടി അടിക്കുന്നില്ല.
ഓവർസീസ് ഇടപാടില്‍ ജിഎസ്ടി അടിക്കുന്നില്ല. അഞ്ചരലക്ഷം രൂപ കൊടുത്താണ് ഓസ്ട്രിയ പോലുള്ള ഒരു ചെറിയ രാജ്യത്ത് സിനിമ റിലീസ് ചെയ്യാന്‍ കൊടുത്ത തുക. അപ്പോള്‍ സ്വാഭാവികമായും യുറോപ്പിലുള്ള മറ്റ് രാജ്യങ്ങളില്‍ എത്ര രൂപയുടെ ബിസിനസ് ആയിരിക്കും നടന്നത്. ഇതൊന്നും ഇന്ത്യയില്‍ ടാക്സ് അടക്കുന്ന തുകയുള്ള. ഇപ്പോള്‍ പല നടന്മാരും ചെയ്യുന്നത് ഓവർസീസ് അവകാശം നേടിയെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications