അന്ന് കേന്ദ്ര മന്ത്രി, ഇന്ന് പ്രധാനമന്ത്രി, യതീഷ് ചന്ദ്ര വീണ്ടും വിവാദത്തിൽ! ഗൗനിച്ചില്ലെന്ന് പരാതി
Recommended Video
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിവാദ കാലത്ത് സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു എസ്പി യതീഷ് ചന്ദ്ര. നിലയ്ക്കലില്‍ ഡ്യൂട്ടിയിലിരിക്കെ ക്രമസമാധാന പാലനത്തിന് മുഖം നോക്കാതെ നടപടിയെടുത്തതാണ് യതീഷ് ചന്ദ്രയ്ക്ക് ഫാന്‍സിനെ ഉണ്ടാക്കിയത്.
നിരോധനാജ്ഞ ലംഘിക്കാനെത്തിയ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ആയിരുന്നു. ശബരിമലയിലേക്ക് എത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതും സോഷ്യല്‍ മീഡിയ വൈറലാക്കി. പിന്നാലെ യതീഷ് ചന്ദ്ര വീണ്ടും വിവാദത്തിലായിരിക്കുകയാണ്.

താരമായി യതീഷ് ചന്ദ്ര
തൃശൂര്‍ എസ്പിയായ യതീഷ് ചന്ദ്ര ശബരിമലക്കാലത്ത് ബിജെപിയുടെ എതിരാളികള്‍ ഹീറോ ആയി കൊണ്ടാടിയ പോലീസ് ഓഫീസര്‍ ആണ്. അതിനൊരു പ്രധാന കാരണം നിലയ്ക്കലിലെ ശക്തമായ ഇടപെടല്‍ തന്നെ ആയിരുന്നു. നിരോധനാജ്ഞ ലംഘിക്കാന്‍ നിലയ്ക്കലില്‍ എത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതോടെ തന്നെ യതീഷ് ചന്ദ്ര താരമായി.

മന്ത്രിയോട് തർക്കം
പിന്നാലെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് നിലയ്ക്കല്‍ എത്തിയപ്പോള്‍ അദ്ദേഹത്തോട് സര്‍ക്കാര്‍ തീരുമാനം പറഞ്ഞ് തര്ക്കിച്ചതും വൈറലായി. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറി എന്നാണ് ബിജെപി ആരോപിച്ചത്. മാത്രമല്ല കേന്ദ്രത്തിന് യതീഷ് ചന്ദ്രയ്ക്ക് എതിരെ പരാതിയും നല്കി.

കേന്ദ്രത്തിന് പരാതി
മന്ത്രിയായിരുന്ന പൊന്‍ രാധാകൃഷ്ണന് അന്ന് യതീഷ് ചന്ദ്രയ്ക്ക് എതിരെ അവകാശ ലംഘനത്തിന് നോട്ടീസും നല്കി. ഈ സംഭവത്തില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറി എന്ന ആരോപണവും ചര്‍ച്ചയാകുന്നു.

പുതിയ ആരോപണം
നാല് മാസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ എത്തിയ പ്രധാനമന്ത്രിയെ യതീഷ് ചന്ദ്ര ഗൗനിച്ചില്ല എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് നരേന്ദ്ര മോദി തൃശൂരിലെത്തിയത്. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു അത്.

തൃശൂരിലെത്തിയപ്പോൾ
അന്ന് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറക്കിയത് കുട്ടനല്ലൂര്‍ ഗവ കോളേജ് മൈതാനത്ത് ആയിരുന്നു. തൃശൂര്‍ ജില്ലാ കളക്ടര്‍, മേയര്‍, കമ്മീഷണര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയരുന്നു. മേയറും കളക്ടറും ഉപചാരപൂര്‍വ്വം പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ഓഫീസർക്കെതിരെ പരാതി
എന്നാല്‍ കമ്മീഷണര്‍ ആയ യതീഷ് ചന്ദ്ര പ്രധാനമന്ത്രിയെ വേണ്ടത് പോലെ ഗൗനിച്ചില്ല എന്നാണ് ആരോപണം. പ്രധാനമന്ത്രിയുടെ ഓഫീസ് യതീഷ് ചന്ദ്രയ്ക്ക് എതിരെ ആഭ്യന്തര മന്ത്രിക്കും മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുളളതായും മംഗളം വാര്‍ത്തയില്‍ പറയുന്നു.

റിപ്പോർട്ട് ആവശ്യപ്പെട്ടു
തുടര്‍ന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയുണ്ടായി. യതീഷ് ചന്ദ്രയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഡിജിപി ലോക്നാഥ് ബെഹ്രയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications