ആശുപത്രി അക്രമത്തിൽ പ്രതിഷേധം; വടകര താലൂക്കിൽ ഇന്ന് ഡോക്ടർമാർ പണിമുടക്കും
വടകര:എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂരിൽ വനിതാ ഡോക്റ്ററുടെ വീടും ക്ലിനിക്കും അക്രമിച്ച പ്രതികൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വടകര താലൂക്കിലെ ഡോക്റ്റർമാർ ഇന്ന് പണിമുടക്കും.അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സർക്കാർ ആശുപത്രികളിലെ ഡോക്റ്റർമാർ കെ.ജി.എം.ഒ യുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ സേവനത്തിൽ നിന്നും വിട്ടു നിൽക്കും.സ്വകാര്യ പ്രാക്ടീസും 12 മണിക്കൂർ ഉണ്ടായിരിക്കില്ല.ഇന്ന് നടക്കുന്ന സൂചനാ പണിമുടക്ക് കൊണ്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിന് തയ്യാറെടുക്കുകയാണ് ഐഎംഎ യും,കെജിഎംഒ യും.
ഐഎംഎ ഭാരവാഹി എം മുരളി
കണ്ണൂര്‍ ജില്ലാ റിട്ടയേഡ് മെഡിക്കല്‍ ഓഫിസര്‍ ഡോ വി ശോഭനാദേവിയുടെ വീടിനും ക്ലിനിക്കിനും നേരെയാണ് ആക്രമണമുണ്ടായത്. ജനുവരി 20ന് രാത്രി വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ അയല്‍വാസിയുള്‍പ്പെടെയുള്ള രണ്ട് പേരോട് അല്‍പം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനും അക്രമത്തിനും കാരണമെന്ന് സംശയിക്കുതായി ഡോ വി ശോഭനാദേവി പറഞ്ഞു.ഇതിൽ പ്രതിഷേധിച്ചാണ് വടകര താലൂക്കിൽ ഇന്ന് ഡോക്ടര്മാർ പണിമുടക്കുന്നത്.
കേരളത്തില്‍ മതംമാറ്റം പെരുകുന്നു.. സംഘികൾ പറയുന്നതല്ല സത്യം, ഒഴുക്ക് ഹിന്ദുമതത്തിലേക്ക്
പ്രധാനമന്ത്രിക്ക് നിവേദനം കൊടുക്കാനെത്തി; വനിത കമ്മീഷൻ അധ്യക്ഷയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു!