കൈക്കൂലി കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയ ഡിവൈഎസ്പിക്ക് എട്ടിന്റെ പണികിട്ടി!
തിരുവനന്തപുരം: കൈക്കൂലി കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്റെ വാർത്ത അടുത്തിടെ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ച ആയിരുന്നു. കൈക്കൂലി വാങ്ങുന്ന സംഭവങ്ങൾ നിരന്തരം പിടിക്കപ്പെടാറുണ്ടെങ്കിലും കൈക്കൂലി കേസ് ഒത്തിതീർക്കാൻ തന്നെ കൈക്കൂലി വാങ്ങിയ സംഭവം അമ്പരപ്പോടെയാണ് ആളുകൾ കേട്ടത്.
തിരുവല്ല നഗരസഭ സെക്രട്ടറി ഉൾപ്പെട്ട കൈക്കൂലി കേസ് ഒതുക്കാൻ വേണ്ടി കൈക്കൂലി വാങ്ങിയത് വിജിലൻസ് ഡിവൈഎസ്പിയായിരുന്നു. ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. ഡിവൈഎസ്പി വേലായുധൻ നായരെയാണ് സസ്‌പെൻഡ് ചെയ്തത്. വിജിലൻസിന് ആകെ പ്രശ്നത്തിലാക്കിയ സംഭവമായിരുന്നു ഇത്. തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയായിരുന്ന നാരായണൻ സ്റ്റാലിൻ ഉൾപ്പെട്ട കൈക്കൂലി കേസ് അന്വേഷിക്കാനാണ് വിജിലൻസ് ഡിവൈഎസ്പിയായിരുന്ന വേലായുധൻ നായരെ നിയോഗിച്ചത്. എന്നാൽ കേസ് ഒതുക്കി തീർക്കാൻ വേലായുധൻ നായർ മുനിസിപ്പൽ സെക്രട്ടറിയുടെ പക്കൽ നിന്നും അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു.

മകന്റെ അക്കൗണ്ട് മുഖേനയാണ് കൈക്കൂലി കൈപ്പറ്റിയത്. ഇതിനുശേഷം കൈക്കൂലി കേസിൽ തെളിവില്ല എന്നു ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാൻ വേലായുധൻ നായർ റിപ്പോർട്ട് നൽകുകയായിരുന്നു. എന്നാൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കേസൊതുക്കാൻ ഡിവൈഎസ്പി കൈക്കൂലി വാങ്ങിയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് വേലായുധൻ നായരുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെ മുങ്ങിയ വേലായുധൻ നായർ ഒളിവിലാണ്.
വേലായുധൻ നായർ പത്തനംതിട്ട വിജിലൻസ് യൂണിറ്റിലായിരുന്നപ്പോൾ ആയിരുന്നു സംഭവം നടന്നത്. കൈക്കൂലി കേസിൽ നാരായണനേയും ഓഫീസ് അറ്റൻഡർ ഹസീനാ ബീഗത്തെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം നാരായണൻ തന്റെ ചെങ്ങന്നൂരിലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇതേ ബാങ്കിലെ കഴക്കൂട്ടം ശാഖയിലേക്ക് 50000 രൂപ ട്രാൻസ്ഫർ ചെയ്തിരുന്നു.ഇതിൽ നടത്തിയ അന്വേഷണത്തിൽ ആണ് വേലായുധൻ നായരാണ് ഈ പണം കൈപ്പറ്റിയത് എന്ന് വ്യക്തമായത്.
വേലായുധൻ നായരുടെ മകൻ ശ്യാംലാലിന്റെ പേരിലുള്ളതായിരുന്നു ഈ അക്കൗണ്ട്. സംഭവം മനസ്സിലായ അന്വേഷണ സംഘം പിന്നീട് നടത്തി അന്വേഷണത്തിൽ വേലായുധൻ നായരും നാരായണനും നടത്തിയ വാട്സാപ്പ് ചാറ്റുകൾ കണ്ടെത്തി. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ഇടപാട് പുറത്തുവരുന്നത്. ഇതിന് മുൻപ് കൈക്കൂലി കേസിൽ വിജിലൻസിന് പറ്റിയ പിശകാണ് നാരായണന്റെ പേരിൽ കേസ് എടുക്കാൻ കാരണം എന്ന് കാണിച്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വേലായുധൻ നായർ റിപ്പോർട്ട് നൽകിയിരുന്നു.
നാരായണനിൽ നിന്ന് പണം കൈപ്പറ്റി മൂന്ന് മാസം കൊണ്ടായിരുന്നു ഇങ്ങനെ ഒരു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഇതിൽ തുടരന്വേഷണം നടത്തിയപ്പോൾ ആണ് സംഭവം പുറത്തുവന്നത്. തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയായിരുന്ന നാരാണൻ സ്റ്റാലിനെയും, മുനിസിപ്പാലിറ്റി ഓഫിസ് അസിസ്റ്റന്റ് ഹസീന ബീഗത്തെയും 25,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ രണ്ടാഴ്ച മുൻപാണ് വിജിലൻസ് അറസ്റ്റു ചെയ്തത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications