വിദ്യാഭ്യാസ മന്ത്രിയുടെ 'എ പ്ലസ് ദേശീയ തമാശ' വിവാദമായി; വി ശിവന്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ വിവാദമായി. ഒരുലക്ഷത്തിലധികം കുട്ടികള്‍ക്ക് എപ്ലസ് ലഭിച്ചതിനെ കുറിച്ച് സ്കൂള്‍ വിക്കി അവാര്‍ഡ് വിതരണ വേദിയില്‍ അധ്യക്ഷ പ്രസംഗത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പ്ലസ് വണ്‍ സീറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണ യാതൊരുവിധ ഉത്കണ്ഠയുമില്ലാതെ എല്ലാവര്ക്കും സീറ്റ് നല്കാന് സാധിച്ചിരുന്നു. ഈ വര്‍ഷവും പ്ലസ് വണ്‍ സീറ്റില്‍ ഉത്കണ്ഠ വേണ്ടെന്നു പറഞ്ഞ ശേഷമാണ് വിവാദ പരാമര്‍ശം നടത്തിയത്.
ഇത്തവണ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഫല പ്രഖ്യാപനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ജാഗ്രത പാലിച്ചെന്നും അത് ദേശീയ തലത്തില്‍ അംഗീകാരമുള്ള ഫലമാക്കി മാറ്റാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം എല്ലാ വിഷയത്തിലും എ പ്ലസ് 1,21,318 കുട്ടികള്‍ക്കാണ് ലഭിച്ചത്. ഈ ഫലം ദേശീയതലത്തില്‍ വലിയ തമാശയായിരുന്നു. ഇപ്രാവശ്യം 99 ശതമാനം വിജയം ആണെങ്കിലും എപ്ലസിന്റെ കാര്യത്തില്‍ നിലവാരമുള്ള ഫലമായിരുന്നുവെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഹയര്‍സെക്കന്‍ഡറി ഫലത്തിലും ഈ നിലക്കുള്ള നിലവാരമുണ്ട്- മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ചരിത്രത്തില്‍ ആദ്യമായി 1.21 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേട്ടം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ 44363 ആയി. എസ്എസ്എല്‍സി ഫലം വന്നയുടന്‍ തന്നെ എ പ്ലസിലെ കുറവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനം സര്‍ക്കാരിനെതിരെ വിദഗ്ധര്‍ ഉന്നയിച്ചിരുന്നു.
കഴിഞ്ഞ തവണ കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസ് ഫലപ്രദമായിരുന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് ഒരു ലക്ഷത്തിലധികമുള്ള എ പ്ലസിനെ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ എ പ്ലസുകാര്‍ക്ക് ഇഷ്ടമുള്ള സ്കൂളില്‍ ഇഷ്ടമുള്ള സീറ്റ് ലഭിക്കാതെ വന്നത് വലിയ വിവാദമായിരുന്നു. ഇത് മറികടക്കാനാണ് മൂല്യനിര്‍ണയം കടുപ്പിച്ച് എപ്ലസുകാരുടെ എണ്ണം ഗണ്യമായി കുറച്ചതെന്നായിരുന്നു പ്രധാന ആരോപണം. ഇത് ശരിവെക്കുന്നതാണ് മന്ത്രിയുടെ ഈ പരാമര്‍ശം.
ശിവന്‍കുട്ടിക്കെതിരെ നിരവധി പേര് രംഗത്തുവന്നു. പ്രതിപക്ഷ നേതാക്കള്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബ് ഈ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചാണ് പരിഹസിച്ചത്. 'ടിടിസിവി കാലത്ത് എല്ലാം ഒരു തമാശ, അല്ല പിന്നെ' എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications