23 പ്രൂഫ് റീഡര്‍മാരെ പിരിച്ച് വിട്ട് മാധ്യമം, ജീവനക്കാർ സമരത്തിൽ, പ്രതിഷേധിച്ച് കെയുഡബ്ലുജെയും
കോഴിക്കോട്: 23 പ്രൂഫ് റീഡര്‍മാരെ പിരിച്ച് വിടാനുളള നീക്കത്തെ തുടര്‍ന്ന് മാധ്യമം പത്രത്തിലെ ജീവനക്കാര്‍ സമരത്തില്‍. പ്രൂഫ് റീഡിംഗ് വിഭാഗത്തിലെ 27 ജീവനക്കാരില്‍ സീനിയര്‍മാരായ നാല് പേരെ മാത്രം നിലനിര്‍ത്തിയാണ് 23 പേരെ മാനേജ്മെന്റ് പിരിച്ച് വിടാനുളള ഉത്തരവിറക്കിയിരിക്കുന്നത്. പത്രത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഓട്ടോമേഷന്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രൂഫ് റീഡര്‍മാരെ പിരിച്ച് വിടുന്നത് എന്ന് സ്ഥാപനം നല്കിയ നോട്ടീസില്‍ പറയുന്നു.
ജൂലൈ മുതല്‍ നോട്ടീസ് നല്കിയ 23 പേര് ജോലിക്ക് ഹാജരാകേണ്ടതില്ലെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ നിലപാ്ട് ന്യായമല്ലെന്ന് ആരോപിച്ചാണ് മാധ്യമത്തിലെ എല്ലാ യൂണിറ്റുകളിലേയും ജീവനക്കാര്‍ പണിമുടക്കിനിറങ്ങിയിരിക്കുന്നത്. ജീവനക്കാരെ പിരിച്ച് വിട്ട നടപടി തിരുത്താതെ പണിമുടക്ക് അവസാനിപ്പിക്കില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. നാളെ മൂന്ന് മണിക്ക് സമരക്കാരുമായി മാനേജ്മെന്റ് ചർച്ച നടത്തും.

എംപ്ലോയീസ് യൂണിയന്റെയും ജേര്‍ണലിസ്റ്റ് യൂണിയന്റെയും സംയുക്ത നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മാധ്യമത്തില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ജീവനക്കാര്‍ കൃത്യമായി ശമ്പളം കൊടുക്കാത്തുമായി ബന്ധപ്പെട്ടുളള കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. മാത്രമല്ല ലേബര്‍ കോടതിയില്‍ നിന്നും ശമ്പളം കൃത്യമായ നല്‍കണമെന്ന നിര്‍ദേശങ്ങള്‍ പല തവണ ഉണ്ടായിട്ടും അത് പാലിക്കപ്പെടുന്നില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശമ്പളം കൃത്യമായി നല്‍കാത്തത് കാരണമുളള പ്രതിഷേധം സ്ഥാപനത്തില്‍ നിലനില്‍ക്കെയാണ് 23 ജീവനക്കാരെ പിരിച്ച് വിട്ടുകൊണ്ടുളള നടപടി മാധ്യമം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മാത്രമല്ല മാധ്യമപ്രവര്‍ത്തകരുടെ വേതനം ഉയര്‍ത്തുന്നത് സംബന്ധിച്ചുളള മജീദിയ വേജ് ബോര്‍ഡുമായി ബന്ധപ്പെട്ടും സ്ഥാപനത്തിന് എതിരെ കേസ് കോടതിയിലുണ്ട്.
മാധ്യമം മാനേജ്മെന്റ് നീക്കത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയനും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജീവിതത്തിന്റെ നല്ല ഭാഗം ഈ സ്ഥാപനത്തെ കെട്ടിപ്പടുക്കാന്‍ വിനിയോഗിച്ച ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട നടപടി പ്രതിഷേധാര്‍ഹമാണ്. ഈ നടപടി പിന്‍വലിക്കണം. ഇല്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകും, കെയുഡബ്ല്യുജെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications