വീണ വിജയന് തിരിച്ചടി; എസ്എഫ്‌ഐഒ അന്വേഷണം തുടരും, അന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി
ബെംഗളൂരു: സ്വകാര്യ കരിമണൽ കമ്പനിയായ സി എം ആർ എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ( എസ് എഫ് ഐ ഒ) നടത്തുന്ന അന്വേഷണത്തിനെതിരെ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. അന്വേഷണത്തിൽ ഇടപെടാൻ കാരണം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗപ്രസന്നയുടെ ഉത്തരവ്.
ഹർജിയിൽ തീരുമാനം ആകുന്നത് വരെ അറസ്റ്റ് പോലുള്ള കടുത്ത നടപടികൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു, അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യമായ രേഖകൾ എക്സാലോജിക് സൊലുഷ്ൻസ് എസ് എഫ് ഐ ഒയാ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

എസ് എഫ് ഐ ഒ അന്വേഷണ നിലനിൽക്കില്ല എന്നാണ് എക്സാലോജിക് കോടതിയിൽ വാദിച്ചത്. രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണെന്നും ഇതുമായി സഹക്കുന്നുണ്ടെന്നും എക്സാലോജിക് കോടതിയിൽ വാദിച്ചു. അതിനിടെ എസ് എഫ് ഐ ഒ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവ് നിലനിൽക്കില്ലെന്നാണ് കമ്പനി വാദിച്ചത്. എന്നാൽ എസ് എഫ് ഐ ഒ അന്വേഷണം തുടങ്ങിയതോടെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണം ഇല്ലാതായതായി കേന്ദ്ര സർക്കാർ പറഞ്ഞു.
ഫെബ്രുവരി 12 ന് ഒന്നര മണിക്കൂറോളം നീണ്ട വാദ പ്രതിവാദങ്ങളാണ് കോടതിയിൽ നടന്നിരുന്നത്. കമ്പനീസ് ലോ ചട്ടം 210 പ്രകാരം ആർ ഒ സി അന്വേഷണം പ്രഖ്യാപിച്ചതിനോട് പൂർണമായി സഹകരിച്ചിട്ടുണ്ടെന്ന് എക്സാലോജിക്കിന് വേണ്ടി ഹാദരായ അഭിഭാഷകൻ അരവിന്ദ് ദത്തൻ വാദിച്ചു. എന്നിട്ടും അതേ നിയമത്തിലെ ചട്ടം 212 പ്രകാരം എസ് എഫ് ഐ ഒ അന്വേഷണം പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിൽ ആണെന്ന് വ്യക്തത ഇല്ലെന്നും ഇത് നിയമപരമല്ലെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സി എം ആർ എല്ലിന്റെ ഇടപാടുകളിൽ നടന്നിട്ടുണ്ടെന്ന് പ്രഥാമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായി എസ് എഫ് ഒ യ്ക്ക് വേണ്ടി ഹാജരായ അഡീഷണൽസോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് പറഞ്ഞു.
1.72 കോടി രൂപ വീണ വിജയന്റെ എക്സാ ലോജിക്കിന് ഒരു സേവനവും നൽകാതെ കൈമാറിയെന്നതിനും തെളിവുകളുണ്ട്. വിവിധ ഏജൻസികളുടെ അന്വേഷണ വലയിലുള്ള ഇടപാടുകളിൽ സമഗ്രാന്വേഷണം നടത്താൻ എസ് എഫ് ഐ ഒ പോലെ വിശാലാധികാരമുള്ള സംവിധാനം ആവശ്യമാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉത്തരവെന്നും എ എസ് ജെ പറയുന്നു












Click it and Unblock the Notifications