പി.ടി തോമസിന് അന്ത്യാഞ്ജലി; കണ്ണുകൾ ദാനം ചെയ്തു; മൃതദേഹം ഇന്ന് രാത്രിയോടെ ഇടുക്കിയിൽ എത്തിക്കും
കൊച്ചി: അന്തരിച്ച നിയമസഭാ സാമാജികനും കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റുമായ പി.ടി തോമസിൻ്റെ കണ്ണുകൾ ദാനം ചെയ്തു. ഒരു മാസം മുൻപ് എഴുതിവച്ച അന്ത്യാഭിലാഷ കുറിപ്പ് പ്രകാരമാണ് സംസ്കാരചടങ്ങുകൾ. മൃതദേഹം കൊച്ചി രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണം എന്ന് അദ്ദേഹം അന്ത്യാഭിലാഷ കുറിപ്പിൽ എഴുതി വച്ചിരുന്നു. ചിതാഭസ്മത്തിൻ്റെ ഒരുഭാഗം ഇടുക്കി ഉപ്പുതോടിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം.

മൃതദേഹത്തിൽ റീത്ത് വയ്ക്കാൻ പാടുള്ളതല്ല. സംസ്കാര സമയത്ത് ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന വയലാറിൻ്റെ പാട്ട് കേൾപ്പിക്കണം തുടങ്ങിയവയായിരുന്നു അദ്ദേഹം എഴുതിവെച്ചിരുന്നത്. ഇപ്രകാരമാകും സംസ്കാരചടങ്ങുകൾ.അതിനിടെ, പി ടി യുടെ മൃതദ്ദേഹം ഇന്ന് രാത്രിയോടെ വെല്ലൂരിൽ നിന്ന് ഇടുക്കിയിൽ എത്തിക്കും. കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധി എറണാകുളം ടൗൺ ഹാളിലെത്തി നാളെ അന്തിമോപചാരമർപ്പിക്കും.
ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം

തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ രാവിലെ 10.10-ഓടെയായിരുന്നു പി.ടി തോമസിൻ്റെ അന്ത്യം. അർബുദരോഗബാധിതനായി പി.ടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം. നാല് തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കോൺ ഗ്രസ് നേതൃനിരയിൽ എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു പി.ടി തോമസ്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺ ഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നു വന്ന പിടി കോൺ ഗ്രസിലെ ഒറ്റയാനായിരുന്നു. ആ ദ്യവസാനം കോൺ ഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പി.ടി.

താഴെത്തട്ടിലെ പ്രവർത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തി. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേർത്തു പിടിച്ചത്. മഹാരാജാസ് കോളേജിലെ കെഎസ്.യുവിൻ്റെ നേതാവായി ഉയർന്നുവന്ന പിടി ക്യാംപസ് കാലം മുതൽ തന്നെ ഒരു ഫൈറ്ററായിരുന്നു. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരം ഗൻ റിപ്പോർട്ടിൻ്റെ പേരിൽ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടി. ക്രൈസ്തവസഭകളിൽ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റിൽ നിന്നും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടി വന്നു. തുടർന്ന് 2016-ൽ എറണാകുളത്തെ തൃക്കാക്കര സീറ്റിൽ മത്സരിച്ച പിടി 2021-ലും അവിടെ വിജയം ആവർത്തിച്ചു.

നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി പി.ടിയെ പോലെ ഏറ്റുമുട്ടിയ മറ്റൊരു നേതാവില്ല. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിവിധ ആരോപണങ്ങളുമായി പി.ടി എത്തിയപ്പോൾ പിണറായി വിജയനും പിടിയും തമ്മിലുള്ള കടുത്ത വാക്ക്പ്പോരുകൾക്ക് പലവട്ടം സഭ സാക്ഷിയായിട്ടുണ്ട്. 41 വർഷത്തിലേറെയായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും.

മൃതദേഹം ഇന്ന് രാത്രി ഇടുക്കി ഉപ്പുതോട്ടെ വീട്ടിലെത്തിക്കും. തുടർന്ന്, രാവിലെ ആറ് മണിയോടെ പാലാരിവട്ടത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. വിലാപയാത്രയായി കൊണ്ടുപോകുന്ന മൃതദ്ദേഹം രാവിലെ ഏഴ് മുതൽ കൊച്ചി ഡിസിസി ഓഫീസിലും അതിനുശേഷം രാവിലെ എട്ടര മുതൽ എറണാകുളം ടൗൺ ഹാളിലും പൊതുദർശനത്തിനു വയ്ക്കും. രാഹുൽ ഗാന്ധി എം.പി ഉൾപ്പെടെയുള്ള പ്രമുഖർ ടൗൺഹാളിൽ അന്തിമോപചാരമർപ്പിക്കാൻ എത്തും. വൈകിട്ട് അഞ്ചരയ്ക്ക് കൊച്ചിയിൽ രവിപുരം ശ്മശാനത്തിലാണ് പിടി തോമസിൻ്റെ ആഗ്രഹപ്രകാരമുള്ള അന്ത്യാഭിലാഷ ചടങ്ങുകൾ നടക്കുക.
Recommended Video
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications