സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു, ജീവിതം തൊട്ടറിഞ്ഞ ചലച്ചിത്രകാരൻ
സംവിധായകൻ ഇനി ഓർമ്മ; കെഎസ് സേതുമാധവൻ അന്തരിച്ചു
ചെന്നൈ: മലയാള സിനിമയ്ക്ക് അടിത്തറ പാകിയ പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ചെന്നൈയിലെ ഡയറക്ടേർസ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം.
രാത്രി ഉറക്കത്തിൽ ഹൃദയ സ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്. മലയാളം ഭാഷയിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകൾ ചെയ്തിട്ടിട്ടുണ്ട്.
1931- ല്‍ സുബ്രഹ്‌മണ്യന്‍ - ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട് ജനനം. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബയോളജിയില്‍ ബിരുദം നേടി. തുടർന്ന് ഇദ്ദേഹം കെ.രാംനാഥിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേയ്ക്ക് രംഗ പ്രവേശനം. സാഹിത്യ കൃതികള്‍ ആധാരമാക്കിയുളള ചലച്ചിത്ര ശ്രേണി ഒരുക്കാൻ കെ.എസിന് പ്രത്യേക കഴിവായിരുന്നു.

പ്രമുഖ സംവിധായകരായ എല്‍.വി.പ്രസാദ്, എ.എസ്.എ. സ്വാമി, സുന്ദര്‍ റാവു തുടങ്ങി സംവിധായകർക്കൊപ്പം ചേർന്ന് സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 60 ഓളം സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്ത് കാണികളുടെ ആരാധന പിടിച്ചുപറ്റി.
1960 ൽ 'വീരവിജയ' എന്ന ചിത്രമാണ് സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം. ഓപ്പോൾ, അനുഭവങ്ങൾ പാളിച്ചകൾ, ഓടയിൽ നിന്ന്, ചാട്ടക്കാരി, അരനാഴിക നേരം തുടങ്ങി പ്രശസ്ത സിനിമകളുടെ സംവീധായകൻ. മലയാളത്തിലെ വായനക്കാരുടെ പ്രിയപ്പെട്ട നോവലുകളെ സിനിമയാക്കി മാറ്റുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇതിൽ മുട്ടത്ത് വർക്കിയുടെ ചെറു കഥയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ 'ജ്ഞാന സുന്ദരി' കെ എസ് സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം.
ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പല തവണ തേടി എത്തിയ ഇദ്ദേഹത്തിന് 2009 ലാണ് ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ചത്. 1973 ൽ ദേശീയ പുരസ്കാരത്തിന്റെ ഭാഗമായ നർഗിസ് ദത്ത് അവാർഡ് നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും അദ്ദേഹമായിരുന്നു. മലയാള സിനിമയുടെ പ്രിയ നടന്‍ സത്യന്റെ പല മികച്ച സിനിമ കഥാപാത്രങ്ങളും സേതുമാധവന്റെ സൃഷ്ടികളായിരുന്നു.
1971 - ല്‍ മമ്മൂട്ടി അഭിനയ രംഗത്തേക്ക് ചുവട് ഉറപ്പിക്കുന്നത് ഇദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ ആണ്.അതിനൊപ്പം തന്നെ ബാല താരമായി കമല്‍ഹാസനെ ആദ്യമായി മലയാള സിനിമയില്‍ അവതരിപ്പിച്ചത് കെ.എസ് സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന ചിത്രത്തിലൂടെയാണ് കമല്‍ഹാസനെ നായകനായി ഇദ്ദേഹം സിനിമയിൽ എത്തിക്കുന്നത്. 1965 ല്‍ ഓടയില്‍ നിന്ന് എന്ന തന്റെ ചിത്രത്തിലൂടെ മറ്റൊരു താരത്തിനെയും സിനിമയിൽ എത്തിച്ചു. നടൻ സുരേഷ് ഗോപിയ്ക്ക് ആയിരുന്നു ആ ഭാഗ്യം ലഭിച്ചിരുന്നത്.
ഏറ്റവും കൂടുതല്‍ സാഹിത്യ കൃതികള്‍ സിനിമയാക്കാൻ വേണ്ടി അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്ന സംവിധായകനാണ്. ദാഹം, മറുപക്കം എന്നീ സിനിമകളുടെ തിരക്കഥയും അദ്ദേഹത്തിന്റേതായിരുന്നു. ഭാര്യ: വത്സല സേതുമാധവന്‍, മക്കള്‍: സന്തോഷ്, ഉമ എന്നിവരാണ്.
Recommended Video

-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications