ബിജെപിയിൽ കൊഴിഞ്ഞ് പോക്ക്; സുദത്ത് കോർഗോങ്കറും അനുയായികളും കോൺഗ്രസ്സിൽ
ബിജെപിയിൽ കൊഴിഞ്ഞ് പോക്ക്; സുദത്ത് കോർഗോങ്കറും അനുയായികളും കോൺഗ്രസ്സിൽ
ഗോവ: മുൻ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സുദത്ത് കോർഗോങ്കറും അദ്ദേഹത്തിന്റെ അനുയായികളും കോൺഗ്രസിൽ ചേർന്നു. മപുസയിലെ യുവാക്കളെ ബിജെപി അവഗണിക്കുകയാണെന്ന് കോർഗോങ്കർ ആരോപിച്ചു.
നോർത്ത് ഗോവ ജില്ലാ പ്രസിഡന്റ് വിജയ് ഭികെ, ജിപിസിസി വൈസ് പ്രസിഡന്റ് പ്രമോദ് സൽഗോക്കർ, മപുസ കോൺഗ്രസ് സ്ഥാനാർത്ഥി സുധീർ കണ്ടോൽക്കർ, മപുസ ബ്ലോക്ക് പ്രസിഡന്റ് ശശാങ്ക് നർവേക്കർ, മറ്റ് കോൺഗ്രസ് ഭാരവാഹികൾ എന്നിവർ പുതിയ സ്ഥാനാർത്ഥികളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
അതേസമയം, എംജിപി പ്രവർത്തകൻ എൻ സച്ചിൻ കിത്‌ലേക്കറും അദ്ദേഹത്തിന്റെ അനുയായികളും ഇന്നലെ പാർട്ടിയിൽ ചേർന്നിരുന്നു. എന്നാൽ, ഗോവയിലെ ജനങ്ങൾ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ മടുത്തുവെന്നും കോൺഗ്രസ് സർക്കാരാണ് ഇക്കാലത്ത് ആവശ്യമെന്നും നോർത്ത് ഗോവ ജില്ലാ പ്രസിഡന്റ് വിജയ് ഭികെ വ്യക്തമാക്കി.
അതേസമയം, എൻ സി പി വിട്ട് മുൻ ടൂറിസം മന്ത്രി ഫ്രാൻസിസ്കോ മിക്കി പച്ചെക്കോ ഒരു ദശാബ്ദത്തിന് ശേഷം വീണ്ടും പാർട്ടിയിലേക്ക് മടങ്ങി. കോൺഗ്രസിലെ ബെനൗലിംലെ സീറ്റ് നിഷേധിക്കപ്പെട്ട പച്ചെക്കോ, എൻസിപിക്ക് വേണ്ടി നുവേമിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി.
ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് റാഫി, സംവിധായകന് വ്യാസന് എടവനക്കാടിനെയും ചോദ്യം ചെയ്യുന്നു
കോൺഗ്രസ് മുതൽ റവല്യൂഷണറി ഗോവക്കാർ വരെ ഗോവയെ നശിപ്പിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന് പച്ചെക്കോ കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും മുൻ വൈദ്യുതി മന്ത്രി അലക്‌സോ സെക്വേരയും കാരണമാണ് ഗോവയിൽ ബിജെപി വളർന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പച്ചെക്കോയെയും മുൻ കോൺഗ്രസ്, ടിഎംസി അംഗം ശങ്കർ ഫാഡ്‌ടെയെയും എൻ സി പി സംസ്ഥാന അധ്യക്ഷൻ ജോസ് ഫിലിപ്പ് ഡിസൂസ പാർട്ടിയിൽ ചേർത്തു.
എന്നാൽ, കോൺഗ്രസിന്റെ അഴിമതി നിറഞ്ഞ ഭരണത്തിൽ മടുത്ത് പച്ചെക്കോ 2011 ഡിസംബറിൽ എൻസിപി വിടുകയും എംഎൽഎ സ്ഥാനം രാജിവെക്കുകയും ചെയ്തു. പാർട്ടി തന്നെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കുമെന്ന് പച്ചെക്കോ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ല. തുടർന്ന്, അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങുകയായിരുന്നു.
Recommended Video
" ഞാൻ തിരിച്ചെത്തില്ലായിരുന്നു. പക്ഷെ, എനിക്ക്, കോൺഗ്രസ് എനിക്ക് സീറ്റ് നിഷേധിച്ചു. പ്രഫുൽ പട്ടേലുമായി നല്ല ബന്ധപ്പെട്ടിരുന്നു. ഏഴ് മാസം മുമ്പാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്. തെരഞ്ഞടുപ്പിൽ മത്സരിക്കാൻ സീറ്റിൽ അവർ എനിക്ക് വാഗ്ദാനം ചെയ്തിരുന്നു, "പച്ചേക്കോ പറഞ്ഞു.