കാര്യവട്ടം സ്പോർട്സ് ഹബ്ബ് കാടുകയറി നശിക്കുന്നു; സർക്കാർ സഹായമഭ്യർത്ഥിച്ച് കെ സി എ
തിരുവനന്തപുരം: കേരളത്തിലെ രാജ്യാന്തര സ്റ്റേഡിയമായ കാര്യവട്ടം സ്പോർട്സ് ഹബ് കാടുകയറി നശിക്കുന്നു. കായികേതര ആവശ്യങ്ങൾക്കായി വിട്ടുകൊടുത്തതോടെയാണ് 60 ലക്ഷം രൂപയുടെ നാശനഷ്ടം സ്റ്റേഡിയത്തിന് ഉണ്ടായിരിക്കുന്നത്.സ്റ്റേഡിയം മികച്ച രീതിയിൽ പരിപാലിക്കാൻ സർക്കാരിൻ്റെ സഹായം വേണമെന്ന് അഭ്യർത്ഥിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തു നൽകി.കായിക ആവശ്യങ്ങൾക്കല്ലാതെ സ്റ്റേഡിയം വിട്ടുകൊടുക്കരുതെന്നാണ് കെസിഎയുടെ പ്രധാന ആവശ്യം.
ക്രിക്കറ്റ് അടക്കമുള്ള മത്സരങ്ങൾ രാജ്യാന്തര നിലവാരത്തിൽ നടത്താൻ സൗകര്യമുള്ള തിരുവനന്തപുരത്തെ കാര്യവട്ടം സ്പോർട്സ് ഹബ്ബാണ് അധികൃതരുടെ അനാസ്ഥമൂലം കാടുകയറി നശിക്കുന്നത്.കേന്ദ്രസർക്കാർ സംഘടിപ്പിച്ച കരസേനാ നിയമന റാലി, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലി തുടങ്ങിയ ആവശ്യങ്ങൾക്കായി സ്റ്റേഡിയം വിട്ടുകൊടുത്തതോടെയാണ് 60 ലക്ഷം രൂപയുടെയുടെ നഷ്ടം ഉണ്ടായിരിക്കുന്നത്. സ്റ്റേഡിയത്തിലെ കണ്ണായ ഭാഗങ്ങളിലും മൈതാനത്തിൻ്റെ ചുറ്റുവട്ടത്തുമെല്ലാം കമ്മ്യൂണിസ്റ്റ് പച്ച, തൊട്ടാവാടി, ആല്, അരശ്, തീറ്റപ്പുല്ല്, കൂണ് തുടങ്ങിയ ഇരുപത്തഞ്ചിലേറെ വിവിധ സ്പീഷിസുകൾ കൊണ്ട് കാടുകയറിയ സ്ഥിതിയിലാണ്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മോദി തലസ്ഥാനത്തെത്തിയപ്പോൾ കാര്യവട്ടം സ്പോർട്സ് ഹബ്ബിലാണ് വന്നിറങ്ങിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളടക്കം ആംബുലൻസ് വരെയുള്ള വാഹനങ്ങൾ സ്റ്റേഡിയത്തിൽ വന്നിറങ്ങി. ആളുകളും കൂടിയപ്പോൾ മൈതാനത്തെ പരിസരപ്രദേശങ്ങളും ചപ്പുചവറുകൾ കൊണ്ട് നിറഞ്ഞു.

ലോക്ക്ഡൗണും കൊവിഡും ജനജീവിതത്തെ ബാധിച്ചപ്പോൾ സ്റ്റേഡിയം പരിപാലിക്കാനും ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. ഇതോടെയാണ് മാസങ്ങളായി കാടുകയറിയ സ്ഥിതിയിലുള്ള സ്റ്റേഡിയം വാർത്തകളിൽ നിറഞ്ഞത്. നാഷണൽ ഗെയിംസ് തിരുവനന്തപുരത്ത് നടന്നതോടെയാണ് കാര്യവട്ടം സ്റ്റേഡിയം പ്രശസ്തമായത്.

അതേസമയം കളി നടക്കുന്ന പിച്ചിന് കേടുപാടുകൾ സംഭവിച്ചില്ല എന്നുള്ളതാണ് ഏക ആശ്വാസം. 60 ലക്ഷം രൂപയെങ്കിലും നവീകരണത്തിനായി ഉപയോഗിച്ചാൽ മാത്രമേ പഴയ പടിയിലേക്ക് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിൽ നിലനിർത്താൻ കഴിയുകയുള്ളൂ. ഇന്ത്യ - ന്യൂസീലന്‍ഡ് കളിക്കിടെ അപ്രതീക്ഷിതമായി മഴപെയ്തപ്പോഴാണ് കാര്യവട്ടം സ്പോർട്സ് ഹബ്ബിൻ്റെ നിലവാരം കളിക്കാർ ഉൾപ്പെടെ മനസ്സിലാക്കിയത്.

മഴമാറി അരമണിക്കൂര്‍കൊണ്ട് തന്നെ കളി തുടങ്ങാന്‍ സാധിച്ചത് പ്രത്യേകതയായിരുന്നു. ഗാവസ്കറും സഞ്ജയ് മഞ്ജരേക്കറും ഉൾപ്പെടെയുള്ള താരങ്ങൾ സ്റ്റേഡിയത്തിലെ സംവിധാനത്തെ വാനോളം പുകഴ്ത്തിയിരുന്നു.ഐ.പി.എല്ലിൽ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ടീമുകളുടെ പര്യടനങ്ങള്‍ മുന്നില്‍ക്കണ്ടാണ് കെ.സി.എ വീണ്ടും സ്റ്റേഡിയം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്.

കേരളത്തിലെ രാജ്യാന്തര സ്റ്റേഡിയമായ കാര്യവട്ടം സ്പോർട്സ് ഹബ് കാടുകയറി നശിക്കുന്നു. കായികേതര ആവശ്യങ്ങൾക്കായി വിട്ടുകൊടുത്തതോടെയാണ് 60 ലക്ഷം രൂപയുടെ നാശനഷ്ടം സ്റ്റേഡിയത്തിന് ഉണ്ടായിരിക്കുന്നത്. സ്റ്റേഡിയം മികച്ച രീതിയിൽ പരിപാലിക്കാൻ സർക്കാരിന്റെ സഹായം വേണമെന്ന് അഭ്യർത്ഥിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തു നൽകി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications