Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനത്തെ അതിജീവിച്ചവര്‍ പൊലീസ് സ്റ്റേഷന്‍ നിരന്തരം സന്ദര്‍ശിക്കുന്നത് മാനസികാഘാതം സൃഷ്ടിക്കും: ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമത്തെ അതിജീവിച്ചവര്‍ ആവര്‍ത്തിച്ച് പോലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കേണ്ടിവരുന്നത് വഴിയുള്ള മാനസികാഘാതം ഉണ്ടാകാതിരിക്കാന്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ലൈംഗിക കുറ്റകൃത്യങ്ങള്‍ അതിജീവിക്കുന്നവരെ അവരുടെ പ്രായമോ ലിംഗഭേദമോ പരിഗണിക്കാതെ ഒന്നിലധികം രൂപത്തിലുള്ള ആഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.

ലൈംഗികാതിക്രമത്തിന് ഇരയായവരുടെ കാര്യത്തില്‍, ശാരീരികമായ ആഘാതത്തോടൊപ്പം സംഭവത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന മാനസിക ആഘാതങ്ങള്‍ ധാരാളം ഉണ്ട്. ഇര ആഘാതത്തിലൂടെ കടന്നുപോയ ശേഷം, അവള്‍ അല്ലെങ്കില്‍ അവന്‍, അത് എല്ലായ്‌പ്പോഴും ഒരു സ്ത്രീ ആയിരിക്കണമെന്നില്ല, അത് പുരുഷനോ സ്ത്രീയോ കുട്ടിയോ ആരുമാകാം. അവര്‍ പോലീസ് സ്റ്റേഷനില്‍ പോകേണ്ടതുണ്ട്. ഓരോ തവണയും പോലീസ് സ്റ്റേഷനില്‍ പോകേണ്ടിവരുന്ന ഇര വീണ്ടും വേദനിക്കുകയാണ്. ഇതിന്റെ പേരില്‍ സ്വന്തം ജീവനെടുക്കാന്‍ ആലോചിക്കുന്നവരുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

kerala

പോലീസിനെ സമീപിച്ചതിന് ശേഷം പ്രതികളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും പീഡനം നേരിടുന്നുണ്ടെന്ന് ആരോപിച്ച് ഇരയുടെ അഭിഭാഷകനായ ധീരജ് കോടതിയെ സമീപിച്ചപ്പോഴാണ് ബെഞ്ച് ഇക്കാര്യം അഭിപ്രായപ്പെട്ടത്. പീഡനത്തെത്തുടര്‍ന്നുണ്ടായ ഗര്‍ഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാന്‍ അനുമതിക്കായി വീണ്ടും പോലീസ് സ്റ്റേഷനില്‍ പോകേണ്ടി വന്നതായി അവര്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് വുമണ്‍ ലോയേഴ്സ് അംഗമെന്ന നിലയിലുള്ള തന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വി പി സീമന്ദിനി ഇന്ന് ചര്‍ച്ചയില്‍ ചേര്‍ന്നു.

പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്തു

പോക്‌സോ കേസിലെ ഇരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പാലത്തെ വാടക വീട്ടിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ആശുപത്രിയില്‍ എത്തിക്കും മുമ്പ് പെണ്‍കുട്ടി മരിച്ചിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പടെ ആറോളം പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫറോക്ക്, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളില്‍ ആറ് കേസുകളുണ്ട്.

Recommended Video

cmsvideo
    സ്തുതി ദൈവത്തിന് മാത്രമേയുള്ളോ? കാണാം ഫ്രാങ്കോ മുളയ്ക്കലും കുറ്റവിമുക്ത ട്രോളുകളും

    പരാതി നല്‍കിയിട്ടും പൊലീസ് പരിഗണിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ആരുടെയും സഹായം ലഭിച്ചിട്ടില്ല. സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ആരും പരിഗണിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. കുട്ടി നേരത്തെയും ആത്മഹത്യ ശ്രമം നടത്തിയിരുന്നു. കുട്ടിക്ക് മതിയായ കൗണ്‍സിലിംഗും സംരക്ഷണവും കിട്ടിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+