Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനനേന്ദ്രിയം മുറിക്കാന്‍ ജാറത്തിലെ വെള്ളം; 30 കാരി ഭാര്യയെ ജയിലിലടച്ചു, ഭീഷണിപ്പെടുത്തി ഹൈറു

യുവാവിന്റെ ജനനേന്ദ്രിയം 90 ശതമാനം മുറിഞ്ഞിരുന്നുവത്രെ. കോഴിക്കോട്ടെ ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ കഴഞ്ഞെങ്കിലും ഒരാഴ്ച കഴിഞ്ഞേ പുരോഗതി പറയാന്‍ സാധിക്കൂ.

മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്. യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ലോഡ്ജില്‍ യുവാവിനൊപ്പമുണ്ടായിരുന്ന യുവതിയാണ് ജനനേന്ദ്രിയം മുറിച്ചത് എന്ന നിലപാടിലാണ് പോലീസ്. യുവതിയെ അറസ്റ്റ് ചെയ്ത പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇപ്പോള്‍ മഞ്ചേരി ജയിലിലാണ് യുവതി.

തിരൂര്‍ പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിന്റെ (27) ജനനേന്ദ്രിമാമാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഹൈറുന്നീസ(30) മുറിച്ചത്. യുവതി ഇര്‍ഷാദിന്റെ ഭാര്യയാണെന്ന് പോലീസ് കണ്ടെത്തി. യുവാവിന്റെ ജനനേന്ദ്രിയം മുറിക്കാന്‍ ഹൈറുന്നീസ നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചു.

യുവതിയെ കുടുക്കി

യുവതിയെ കുടുക്കി

കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഹൈറുന്നീസയെ പോലീസ് അറസ്റ്റ് ചെയ്തത്. എസ്‌ഐ നിപുന്‍ ശങ്കറിന്റെ നേതൃത്വത്തിലെത്തിയ പോലീസാണ് യുവതിയെ കുടുക്കിയത്.

ഇര്‍ഷാദിനെ ഭീഷണിപ്പെടുത്തി

ഇര്‍ഷാദിനെ ഭീഷണിപ്പെടുത്തി

യുവതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മഞ്ചേരി ജയിലിലേക്ക് അയച്ചു. ഇര്‍ഷാദിനെ ഭീഷണിപ്പെടുത്തിയാണ് ഹൈറുന്നീസ കുറ്റിപ്പുറത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയത്.

വീട്ടിലേക്ക് വരും

വീട്ടിലേക്ക് വരും

വന്നില്ലെങ്കില്‍ താന്‍ വീട്ടിലേക്ക് വരുമെന്നായിരുന്നു ഹൈറുന്നീസയുടെ ഭീഷണി. ഇര്‍ഷാദും ഹൈറുന്നീസയും വിവാഹം ചെയ്തത് വീട്ടുകാരുടെ അറിവോടെയല്ല.

ജാറത്തിലെ വെള്ളം

ജാറത്തിലെ വെള്ളം

ഒടുവില്‍ ലോഡ്ജിലെത്താമെന്ന് ഇര്‍ഷാദ് സമ്മതിച്ചു. ലോഡ്ജിലെത്തിയ ഉടനെ ജാറത്തിലെ വെള്ളമാണെന്ന് ധരിപ്പിച്ച് ഹൈറുന്നീസ ഇര്‍ഷാദിന് ഒരു ദ്രാവകം കൊടുത്തു.

വേദന അനുഭവപ്പെട്ടില്ല

വേദന അനുഭവപ്പെട്ടില്ല

ദ്രാവകം കുടിച്ച ഉടനെ ഇര്‍ഷാദ് മയങ്ങിപ്പോയി. ഈ സമയമാണ് കട്ടിലില്‍ കിടത്തി യുവതി ജനനേന്ദ്രിയം മുറിച്ചതെന്ന് പോലീസ് പറയുന്നു. ഈ സമയം വേദന അനുഭവപ്പെട്ടില്ലെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.

30 വയസിനിടെ മൂന്ന് വിവാഹം

30 വയസിനിടെ മൂന്ന് വിവാഹം

അതേസമയം, യുവതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതി 30 വയസിനിടെ മൂന്ന് വിവാഹം ചെയ്തുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഇര്‍ഷാദ് മൂന്നാം ഭര്‍ത്താവ്

ഇര്‍ഷാദ് മൂന്നാം ഭര്‍ത്താവ്

ആക്രമണത്തിന് ഇരയായ ഇര്‍ഷാദ് മൂന്നാമത്തെ ഭര്‍ത്താവ് ആണത്രെ. ഇര്‍ഷാദിന്റെ പാസ്‌പോര്‍ട്ടില്‍ ഭാര്യയായി ഹൈറുന്നിസയുടെ പേരുണ്ടെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തു. ഇര്‍ഷാദും ഹൈറുന്നീസയും ഒരു വര്‍ഷം മുമ്പ് പാലക്കാട് വച്ചായിരുന്നു വിവാഹം ചെയ്തത്.

ബന്ധം തുടങ്ങിയത്

ബന്ധം തുടങ്ങിയത്

ഇര്‍ഷാദിന്റെ നാട്ടിലേക്കാണ് ഹൈറുന്നീസയെ ആദ്യം വിവാഹം ചെയ്തത്. വിവാഹ മോചനം നേടിയ യുവതിയുടെ നമ്പറിലേക്ക് ഇര്‍ഷാദിന്റെ ഫോണ്‍വിളി എത്തിയതോടെയാണ് അടുപ്പം തുടങ്ങിയത്.

ഹൈറുന്നീസയ്ക്ക് രണ്ടു കുട്ടികള്‍

ഹൈറുന്നീസയ്ക്ക് രണ്ടു കുട്ടികള്‍

തുടര്‍ന്ന് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഇക്കാര്യം ഇര്‍ഷാദിന്റെ വീട്ടുകാര്‍ അറിഞ്ഞതുമില്ല. ഹൈറുന്നീസയ്ക്ക് രണ്ടു കുട്ടികളുമുണ്ട്.

മറ്റൊരു വിവാഹം

മറ്റൊരു വിവാഹം

പിന്നീട് വിദേശത്തേക്ക് പോയ ഇര്‍ഷാദിന്റെ വിവാഹം വീട്ടുകാര്‍ നടത്താന്‍ തീരുമാനിച്ചതോടെയാണ് കാര്യങ്ങള്‍ മറിഞ്ഞത്. രണ്ടാഴ്ച മുമ്പാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും നടന്നു.

യുവാവ് തുറന്നുപറഞ്ഞു

യുവാവ് തുറന്നുപറഞ്ഞു

ഇതാണ് ഹൈറുന്നീസയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. താന്‍ സ്വന്തമായി മുറിക്കുകയായിരുന്നുവെന്നാണ് ഇര്‍ഷാദ് നേരത്തെ പറഞ്ഞത്. ശസ്ത്രക്രിയക്ക് ശേഷം യുവാവ് നിലപാട് മാറ്റിയതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

 പ്ലാസ്റ്റിക് സര്‍ജറി

പ്ലാസ്റ്റിക് സര്‍ജറി

യുവാവിന്റെ ജനനേന്ദ്രിയം 90 ശതമാനം മുറിഞ്ഞിരുന്നുവത്രെ. കോഴിക്കോട്ടെ ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ കഴഞ്ഞെങ്കിലും ഒരാഴ്ച കഴിഞ്ഞേ പുരോഗതി പറയാന്‍ സാധിക്കൂ. പ്ലാസ്റ്റിക് സര്‍ജറി വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് പോലീസ് പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+