Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷുക്കൂര്‍ വധക്കേസ് സിബിഐക്ക്

Shukkur
തിരുവനന്തപുരം: തളിപ്പറമ്പില്‍ എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ കുത്തിക്കൊന്ന കേസ് സിബിഐ അന്വേഷണത്തിന് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. സിപിഎം ഭീഷണി മൂലം സാക്ഷികള്‍ കൂറുമാറുന്നു എന്ന് കാണിച്ച് ഷുക്കൂറിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

2012 ഓഗസ്റ്റ് 20 നാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കൊലക്ക് പിന്നില്‍ സിപിഎം ആണെന്ന് ആദ്യം തന്നെ ആരോപണം ഉയര്‍ന്നിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും വരെ കേസില്‍ പ്രതികളാണ്.

പി ജയരാജന്റെ വാഹനം തടഞ്ഞ് ആക്രമിച്ചതാണ് കൊലപാതകത്തിന് കാരണം എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൃത്യമായി പ്ലാന്‍ തയ്യാറാക്കി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ഗോവിന്ദന്‍ മാസ്റ്ററുടെ മകനും വിസ്മയപാര്‍ക്ക് ചെയര്‍മാനും പാര്‍ട്ടി നേതാവുമായ വാടി രവിയുടെ മകനും കേസിലെ പ്രതികളാണ്. ആകെ 33 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

ഇതിനിടെ സാക്ഷികളില്‍ പലരും കൂറുമാറിയിരുന്നു. സിപിഎം നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്നായിരുന്നു കൂറുമാറ്റം എന്നാണ് പ്രധാന ആരോപണം.

സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ശുപാര്‍ശ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് ഇപ്പോള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+