Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യത്വം മരവിച്ച ക്രൂരനായ മുഖ്യമന്ത്രി, ചർച്ച നടത്തിയത് സമരം പൊളിക്കാൻ'; കെ സുധാകരൻ

ആശാ വർക്കർമാരുമായി കേന്ദ്രസർക്കാർ നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കേരളം കണ്ട ഏറ്റവും മനുഷ്യത്വം മരവിച്ച ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നു കാട്ടുന്നതാണ് ആശാ വര്‍ക്കര്‍മാരോടുള്ള നിന്തരമായ ഈ അവഗണനയെന്ന് അദ്ദേഹം വിമർശിച്ചു. നിരാഹര സമരത്തിലേക്ക് മാറുന്നതിന് മുന്‍പായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്ന് വരുത്തി തീര്‍ക്കാനും സമരം പൊളിക്കാനുമുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിട്ടാണ് സമരക്കാരുമായിട്ട് ധൃതിപിടിച്ച് ചര്‍ച്ച ഇന്ന് സർക്കാർ നടത്തിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

'ഒരു മാസമായി നടന്നുവരുന്ന ആശാ വർക്കർമാരുടെ സമരത്തിന്റെ രീതി നിരാഹര സമരത്തിലേക്ക് മാറുന്നതിന് മുന്‍പായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്ന് വരുത്തി തീര്‍ക്കാനും സമരം പൊളിക്കാനുമുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിട്ടാണ് സമരക്കാരുമായിട്ട് ധൃതിപിടിച്ച് ചര്‍ച്ച നടത്തിയത്. അതിനാലാണ് അവരുടെ ആവശ്യങ്ങള്‍ക്ക് ചെവിക്കൊടുക്കാതെ മുന്‍ വിധിയോടെ ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത്.

sudh1-174

കേരളം കണ്ട ഏറ്റവും മനുഷ്യത്വം മരവിച്ച ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നു കാട്ടുന്നതാണ് ആശാ വര്‍ക്കര്‍മാരോടുള്ള നിന്തരമായ ഈ അവഗണന. കഴിഞ്ഞ ഒരു മാസത്തിലേറെയായി നമ്മുടെ സഹോദരിമാർ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലാണ്. അവരുടേത് അതിജീവന പോരാട്ടമാണ്. വേണ്ടപ്പെട്ടവരുടെ ശമ്പളവും ആനുകൂല്യവും ഒറ്റരാത്രി ഇരുട്ടിവെളുക്കും മുന്‍പ് കൂട്ടാന്‍ വ്യഗ്രതകാട്ടുന്ന സര്‍ക്കാരിന് ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെങ്കില്‍ പല കാര്യങ്ങളും പരിഗണിച്ച് ആലോചിച്ചെ തീരുമാനം എടുക്കാൻ കഴിയൂവെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്.

സമര മുഖത്തുള്ള ആശാ വർക്കർമാർ കേരളത്തിലുള്ള 26125 ആശമാരുടെയും ശബ്ദമായാണ് പ്രതിഷേധിക്കുന്നത്. പഞ്ചാരവാക്കുകള്‍ കൊണ്ട് അവരുടെ സമരത്തെ അടക്കി നിര്‍ത്താന്‍ അവര്‍ സിപിഎമ്മിന്റെ പോഷക സംഘടനയുടെ അടിമകളല്ലെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണം. ആര്‍ജ്ജവും ആത്മാഭിമാനവും പണയം വെയ്ക്കാത്ത പോരാട്ടവീര്യവുമുള്ളവരാണവര്‍. ജീവിക്കാനായുള്ള അന്തിമപോരാട്ടത്തിന് ഇറങ്ങിയ അവരുടെ ആ മനക്കരുത്ത് കണ്ടാണ് കേരള ജനതയും കോണ്‍ഗ്രസ് പ്രസ്ഥാനവും അവരുടെ സമരത്തിന് പിന്തുണ നല്‍കിയത്.

ആശവര്‍ക്കര്‍മാരുടെ കണ്ണീരിലും ദുരിതത്തിലുമാണ് പിണറായി വിജയന്‍ നവകേരളം സൃഷ്ടിക്കുന്നത്. ആ നവകേരള സങ്കല്‍പ്പത്തില്‍ തൊഴിലാളികളോട് കടക്ക് പുറത്ത് എന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. വന്‍കിട കോര്‍പ്പറേറ്റുകളെയും കുത്തക മുതലാളിമാരുടെയും പരിലാളനയില്‍ പിണറായി വിജയന്‍ സൃഷ്ടിക്കുന്ന നവകേരളത്തില്‍ പാവപ്പെട്ട ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, അവശജനവിഭാഗം തുടങ്ങിയവര്‍ക്കൊന്നും ഒരു സ്ഥാനവുമില്ലെന്ന് സര്‍ക്കാർ പ്രഖ്യാപിക്കുകയാണ്. ഉചിതമായ തീരുമാനം ഉണ്ടാകുന്നത് വരെ പ്രിയപ്പെട്ട സഹോദരിമാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളുമായി കോണ്‍ഗ്രസ് ഒപ്പമുണ്ടാവും', സുധാകരൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+