കൊലക്കേസ് പ്രതിക്ക് ഒളിത്താവളം; രേഷ്മയ്ക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെ പ്രതികരിച്ച് പുന്നോൽ ശിവദാസൻ വധക്കേസ് പ്രതിക്ക് സംരക്ഷണം നൽകിയ അധ്യാപിക രേഷ്മ. തനിക്ക് എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നാണ് രേഷ്മ വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയയിൽ ഉടനീളം തനിക്കെതിരെ രൂക്ഷമായ തരത്തിലുള്ള അപവാദ പ്രചാരണങ്ങൾ ആണ് നടക്കുന്നത്. പൊലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളാണെന്നും രേഷ്മയുടെ അഭിഭാഷകൻ വ്യക്തമാക്കി.
അധ്യാപികയായ രേഷ്മയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണ്. ജാമ്യം കിട്ടാവുന്ന ഈ കേസിൽ റിമാൻഡ് പാടില്ല. അറസ്റ്റ് ചെയ്തതിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.

പുന്നോൽ ശിവദാസൻ വധക്കേസിലെ പ്രതിയും ആർ എസ് എസ് പ്രവർത്തകനുമായ നിജില്‍ ദാസ് ഒളിവിൽ കഴിഞ്ഞത് അധ്യാപികയായ രേഷ്മയുടെ വീട്ടിൽ ആയിരുന്നു. എന്നാൽ, ഇയാൾ ഒളിവിൽ കഴിഞ്ഞത് പിണറായിയിലെ വീട് രേഷ്മയുടെ പേരുള്ളത് അല്ല. രേഷ്മയുടെ ഭർത്താവ് പ്രശാന്തിന്റെ പേരിലുള്ളത് ആണെന്നും അഭിഭാഷകൻ പറയുന്നു.

അതേസമയം, കൊലക്കേസ് പ്രതി ആണെന്ന് അറിഞ്ഞ് തന്നെ ആയിരുന്നു രേഷ്മ നിജിൽ ദാസിന് താമസ സൗകര്യം ഒരുക്കിയത്. രേഷ്മയുടെ ഭർത്താവ് പ്രശാന്ത് ഗൾഫിൽ ജോലി ചെയ്യുകയാണ്. പുതുതായി പണിത വീട് രേഷ്മ വാടകയ്ക്ക് നൽകി വരാറുണ്ട്. മുഖ്യമന്ത്രിയുടെ വീടിന് അടുത്ത് സി പി എം ശക്തി കേന്ദ്രത്തിലാണ് ആർ എസ് എസുകാരൻ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇത് വലിയ വിവാദത്തിലേക്ക് വഴി വെയ്ച്ചിരുന്നു. ഇതിന് പിന്നാലെ വീടിന് നേരെ ബോംബേറും ഉണ്ടായി.

അതേസമയം, ആർ എസ് എസ് പ്രവർത്തകനെ ഒളിപ്പിച്ചു എന്ന കാരണത്താൽ അറസ്റ്റിലായ രേഷ്മയ്ക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിയെ ഒളിവിൽ താമസിച്ചതിന്റെ പേരിൽ വീട്ടുടമസ്ഥ ആയ രേഷ്മയെ പോലീസ് 2 ദിവസം മുൻപ് ആണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ ആയിരുന്നു ജാമ്യം. പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപികയാണ് രേഷ്മ. ഇതിന് തൊട്ട് പിന്നിലെ ദിവസം ആയിരുന്നു പ്രതിയായ നിജിൽ ദാസ് തങ്ങിയ വീടിന് നേരെ ബോംബേറ് ഉണ്ടായത്.
ഈ നിൽപ്പും നോട്ടവും കൊതിപ്പിക്കുന്നില്ലേ ?; ആരാണ് ഇത്; വൈറൽ ചിത്രത്തിൽ വീണ് ആരാധകർ

പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെ ആണ് ബോംബാക്രമണം ഉണ്ടായത്. പ്രതിയായ നിഖിൽ ദാസിനെ ഇവിടെയാണ് ഒളിവിൽ താമസിപ്പിച്ചിരുന്നത്. എന്നാൽ, ബോംബേറിൽ വീടിന് കേടുപാടുകൾ പറ്റിയിരുന്നു. അതേസമയം, കൊലപാതകത്തിലെ പ്രതിയായ ആർ എസ് എസ് നേതാവ് നിജില്‍ ദാസിന് താമസിക്കാൻ സൗകര്യം ഏർപ്പെടുത്തിയ രേഷ്മയ്ക്കും ഭർത്താവ് പ്രശാന്തിനും എതിരെ കാരായി രാജൻ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.

കൊലപാതകം ചെയ്ത പ്രതികളെ സംരക്ഷിക്കാൻ തയ്യാറായ തീരുമാനം സ്ത്രീ കൊലയാളികൾക്ക് സമമാണെന്ന് അദ്ദേഹം പറഞ്ഞു. രേഷ്മയുടെ കുടുംബത്തെ പറ്റി നാട്ടിൽ അറിയപ്പെടുന്നത് പാതി കോൺഗ്രസ്സും പാതി സംഘിയും എന്നാണ്. ഭർത്താവ് നാട്ടിലെത്തിയാൽ മൂത്ത സംഖ്യയും നാമജപ ജാഥക്കാരനും ആണെന്ന് കാരായി രാജൻ വ്യക്തമാക്കി.പ്രതികളെ സംരക്ഷിച്ച രേഷ്മക്കെതിരെ തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കാരായി പ്രതികരിച്ച് രംഗത്തെത്തിയത്.

ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു തലശ്ശേരി സ്വദേശി പുന്നോൽ ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കിൽ എത്തിയ നാലംഗ സംഘം ഇദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം വീടിന് മുന്നിലാണ് കൊലപാതകം നടന്നത്. ഇരുപതോളം തവണയാണ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ വെട്ടേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications