കണ്ണീര്‍കുടിച്ച നാളുകള്‍ ഇനി പഴങ്കഥ; ക്രിസ്മസ് ബംബറില്‍ അഖിലേഷിനെ കാത്തിരുന്നത് ഒരുകോടി
ലോട്ടറി അടിച്ച വാർത്തകൾ വായിക്കുമ്പോൾ ചിലപ്പോഴൊക്കെ തോന്നാറില്ലേ അർഹിച്ചവരെ തന്നെയാണ് ഭാഗ്യം തേടിവന്നിരിക്കുന്നതെന്ന്. വീടിന്റെ ജപ്തിക്ക് തൊട്ടുമുൻപ് ലോട്ടറി അടിച്ചവരും ജീവിതത്തിന്റെ മുന്നിൽ പകച്ചുനിൽക്കുന്നസമയത്ത് ഒരു വഴി തെളിച്ചുകൊണ്ട് ലോട്ടറിയിലൂടെ വൻതുക സമ്മാനം നേടിയവരും അങ്ങനെ ലോട്ടറിയിലൂടെ ജീവിതം മാറിമറഞ്ഞ ഒരുപാട് ആളുകളുണ്ടാവും.
ക്രിസ്തുമസ്-പുതുവത്സര ബംബറിലൂടെ 16 കോടിയുടെ ഭാഗ്യം തേടിയെത്തിയ ആ ആൾ ആരാണെന്ന് ആർക്കും അറിയില്ല. എന്നാൽ ആ ഭാഗ്യവാനെപ്പോലെ തന്നെ മറ്റൊരു ഭാഗ്യവാൻ കൂടിയുണ്ട്. നറുക്കെടുപ്പിൽ ഒരുകോടി നേടിയ ആൾ. അദ്ദേഹത്തിന്റെ ജീവിതം കേട്ടുകഴിയുമ്പോൾ നമുക്ക് തോന്നും ആ ഒരു അദ്ദേഹത്തിനെ തേടിവന്ന മഹാഭാഗ്യമാണെന്ന്..വിശദമായി വായിക്കാം
ജീവതത്തിന് മുന്നിൽ പകച്ചുനിന്ന കാലം...
ജീവിതം അത്രയേറെ പരീക്ഷിച്ച ശേഷമാണ് വൈക്കം പുത്തൻവീട്ടിൽ കരയിൽ അഖിലേഷിന് ക്രിസ്മസ് പുതുവത്സര നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ ഒരുകോടി സമ്മാനമടിക്കുന്നത്. മാസങ്ങളോളം നീണ്ട ആശുപത്രി ചികിത്സയ്ക്ക് വേണ്ടി എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയാതെ ജീവിതത്തിന് മുന്നിൽ പകച്ചുനിന്നൊരു കാലമുണ്ടായിരുന്നു അഖിലേഷിനും ഭാര്യ കുമാരിക്കും. ജീവിതത്തിൽ കഷ്ടപ്പാട് മാത്രം ഉള്ള ആ സമയം. അന്നു നാട്ടുകാരാണു ഇവർക്ക് സഹായത്തിനെത്തിയത്.
മൂന്ന് മാസത്തോളം ആശുപത്രിയിൽ...
2018ൽ ആണ് പക്ഷാഘാതം സംഭവിച്ച് അഖിലേഷ് ആശുപത്രിയിലായത്. 3 മാസം ആശുപത്രിയിൽ. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഹരികുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ആശുപത്രി അധികൃതരുടെയും സഹായത്തോടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയായിരുന്നു. ഇൻഡോ അമേരിക്കൻ ആശുപത്രി ജീവനക്കാരനാണ് ഇപ്പോൾ ഇദ്ദേഹം, കടന്നുവന്ന വഴുകൾ എളുപ്പമായിരുന്നു അഖിലേഷിനും കുടംബത്തിനും...അങ്ങനെ ജീവിതം ഇങ്ങനെ കടന്നുപോകുമ്പോഴാണ് ഒരു നിയോഗമോ നിമിത്തമോ പോലെ അഖിലേഷ് ലോട്ടറി എടുക്കുന്നത്...
മൂന്ന് മാസത്തോളം ആശുപത്രിയിൽ...
2018ൽ ആണ് പക്ഷാഘാതം സംഭവിച്ച് അഖിലേഷ് ആശുപത്രിയിലായത്. 3 മാസം ആശുപത്രിയിൽ. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഹരികുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ആശുപത്രി അധികൃതരുടെയും സഹായത്തോടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയായിരുന്നു. ഇൻഡോ അമേരിക്കൻ ആശുപത്രി ജീവനക്കാരനാണ് ഇപ്പോൾ ഇദ്ദേഹം,
നിയോഗമോ നിമിത്തമോ
കടന്നുവന്ന
വഴുകൾ
എളുപ്പമായിരുന്നു
അഖിലേഷിനും
കുടംബത്തിനും...അങ്ങനെ
ജീവിതം
ഇങ്ങനെ
കടന്നുപോകുമ്പോഴാണ്
ഒരു
നിയോഗമോ
നിമിത്തമോ
പോലെ
അഖിലേഷ്
ലോട്ടറി
എടുക്കുന്നത്...
ഭാഗ്യശാലി എത്തി, പക്ഷേ വിവരാവകാശം നൽകിയാലും പേരറിയാൻ സാധിക്കില്ല; കാരണം
ക്രിസ്മസ് പുതുവത്സര ബംപര്‍ എന്ന മാഹാഭാഗ്യം..
അതേസമയം, ക്രിസ്മസ് പുതുവത്സര ബംപര്‍ ആയ 16 കോടി ലഭിച്ച ഭാഗ്യശാലി പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കിയ ആള്‍ പേരും വിവരങ്ങളും പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചതായാണ് റിപ്പോർട്ട്. ഇതനുസരിച്ച് വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കുമെന്ന് വകുപ്പ് അറിയിച്ചു. വിവരാവകാശ അപേക്ഷ നല്‍കിയാലും ലോട്ടറി അടിച്ച ആളുടെ വിവരങ്ങള്‍ ലഭിക്കില്ല.