ഭിക്ഷാടനത്തിന്റെ മറവില്‍ ഹണിട്രാപ്പ്? കാസര്‍കോട് യുവാവിന് നഷ്ടമായത് ആയിരങ്ങള്‍, വീണ്ടും ഭീഷണി
ഗൃഹനാഥനെയും യുവതിയെയും ഒന്നിച്ച് നിര്‍ത്തി ഫോട്ടോ എടുത്ത ശേഷം ഭീഷണിപ്പെടുത്തി. 25000 രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കിയ സംഘം സ്ഥലം വിട്ടു.
കാസര്‍കോട്: വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കി സഹായം ചോദിച്ചെത്തുക. പിന്നെ അകത്തുകയറികൂടുക. എന്നിട്ട് സ്വകാര്യ ഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തുക. ഞെട്ടിക്കുന്ന വിവരങ്ങളാണ് കാസര്‍കോട് നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബന്തിയോട് പച്ചമ്പളയിലാണ് സംഭവം. സഹായം ചോദിച്ചെത്തിയ യുവതി ഗൃഹനാഥന് പണം എടുക്കാനായി പോയപ്പോള്‍ പിന്നാലെ അകത്തേക്ക് കയറുകയായിരുന്നുവത്രെ. പിന്നീട് ഒരു കൂട്ടം യുവാക്കള്‍ വീട് വളഞ്ഞു. എന്നിട്ട് യുവതിക്കൊപ്പമുള്ള ഗൃഹനാഥന്റെ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.

രാഷ്ട്രദീപികയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഫോട്ടോ കാണിച്ച് വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംഭവം ചോദ്യം ചെയ്ത യുവാവിനെ ആറംഗ സംഘം മര്‍ദ്ദിച്ചു. പച്ചമ്പള വില്ലേജ് ഓഫീസിന് സമീപത്തെ അബൂബക്കറിനാണ് മര്‍ദനമേറ്റത്. ഇയാളുടെ ബൈക്ക് തകര്‍ക്കുകയും ചെയ്തു.

അബൂബക്കറിനെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് കുബനൂരിലാണ് സംഭവം. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് അബൂബക്കറിനെ മര്‍ദ്ദിച്ചത്.

സംഭവത്തിന്റെ തുടക്കം ഇങ്ങനെ- ഏതാനും ദിവസം മുമ്പ് പച്ചമ്പളയിലെ ഒരു വീട്ടില്‍ യുവതി സഹായം ചോദിച്ചെത്തി. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പണമെടുക്കാനായി ഗൃഹനാഥന് അകത്തേക്ക് പോകുമ്പോള്‍ യുവതിയും പിന്നാലെ കയറുകയായിരുന്നു.

ഇതിനിടെയില്‍ പുറത്ത് നിന്ന് ആറു പേരെത്തി വീട് വളയുകയായിരുന്നു. ഗൃഹനാഥനെയും യുവതിയെയും ഒന്നിച്ച് നിര്‍ത്തി ഫോട്ടോ എടുത്ത ശേഷം ഭീഷണിപ്പെടുത്തി. 25000 രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കിയ സംഘം സ്ഥലം വിട്ടു.

എന്നാല്‍ അതുകൊണ്ട് തീര്‍ന്നില്ല. പിന്നീട് വീണ്ടും വീട്ടിലെത്തിയ സംഘം കൂടുതല്‍ പണം ആവശ്യപ്പെട്ടു. പണം നല്കാന് ഗൃഹനാഥന് തയ്യാറായില്ല. തുടര്‍ന്ന് ഭീഷണിയായി. ഈ സംഭവം ചോദ്യം ചെയ്തപ്പോഴാണ് അബൂബക്കറിനെ മര്‍ദ്ദിച്ചത്.

ക്രിക്കറ്റ് സ്റ്റമ്പും വടികളും മാരക ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് അബൂബക്കര്‍ പറയുന്നു. അക്രമികളെ വെറുതെ വിടില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഇയാള്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications