അല്‍ഫോണ്‍സ് കണ്ണന്താനം എങ്ങിനെ കേരളത്തിന്റെ മന്ത്രിയാകും? ഇത് ന്യൂനപക്ഷ പ്രീണനം മാത്രം
തിരുവനന്തപുരം: മതേതര പരിവേഷത്തിന് പുതിയ മാനങ്ങൾ നൽകുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ മുന്നൊരുക്കങ്ങളാണ് അൽഫോൻസ് കണ്ണന്താനതിന്റെ ക്യാബിനറ്റ് പദവി. കേരളത്തിൽ അത്ഭുതം കാട്ടാൻ ക്രൈസ്തവസഭകളെ അടുപ്പിക്കാനുള്ള സൈക്കോളജിക്കൽ മൂവ് മാത്രമാണിത്. ഗോവയിൽ മനോഹർ പരീക്കർ സർക്കാർ യാഥ്യാർത്ഥ്യമായത് ക്രൈസ്തസഭകളുടെ പിന്തുണയിലാണ്. ഇതേ തന്ത്രം കേരളത്തിലും പിന്തുടരനാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.
ഭരിക്കാൻ അറിയാവുന്നവനെ ഭരണം ഏൽപ്പിക്കുക എന്ന മോദി തന്ത്രവും കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കലുമാണ് ബിജെപി കാണുന്ന സ്വപ്നം. കേരളത്തില്‍ നിന്നുള്ള സഹമന്ത്രി അല്‍ഫോൻസ് കണ്ണന്താനത്തിനു വിനോദ സഞ്ചാരത്തിന്റെയും ഐടി വകുപ്പുകളുടെയും ചുമതലയാണ് ലഭിച്ചത്. എന്നാൽ ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടിമാത്രമുള്ള മോദി തന്ത്രത്തിൽ കേരളത്തിന് ഒരു മന്ത്രി എന്ന ഒറ്റ വാചകത്തിൽ മാത്രം ഒതുങ്ങാനും സാധ്യതകൾ എറെയാണ്. കാരണം ആറ് മാസത്തിനകം തിരഞ്ഞെടുപ്പിൽ മത്സരിക്കണം. അതിന് കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സംസ്ഥാനത്തിന്റെ പിന്തുപണ അത്യാവശ്യമാണ്. അപ്പോൾ പിന്നെ അൽഫോൻസ് കണ്ണന്താനം കേരളത്തിന്റെ പ്രതിനിധി എന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല.

കേരളത്തിന്റെ പ്രാതിനിധ്യം
കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ പ്രാതിനിധ്യം ഇവിടുത്തെ ജനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ മന്ത്രിസഭ പുനസംഘടന സമയത്ത് ബിജെപി മുൻ സംസ്താന പ്രസിഡന്റ് വി മുരളീധരൻ പറഞ്ഞത്. അങ്ങിനെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇവിടുത്തെ പ്രതിനിധിയെ തിരഞ്ഞെടുത്ത് അയക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിലെ പ്രതിനിധിയെ തിരഞ്ഞെടുത്തത് ന്യൂനപക്ഷ പ്രീണനം എന്ന ഒറ്റ ലക്ഷ്യം കൊണ്ട് മാത്രമാണ്.

കേരള പ്രതിനിധിയോ?
കേരളത്തില്‍നിന്നുള്ള മന്ത്രി എന്നൊക്കെ പറയാമെങ്കിലും മന്ത്രിസ്ഥാനത്ത് തുടരാന്‍ രാജഗോപാലിനെ പോലെ കണ്ണന്താനത്തിനും മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ പിന്തുണ വേണം. അപ്പോഴും അൽഫോൻസ് കണ്ണന്താനം കേരളത്തിന്റെ പ്രതിനിധിയാകില്ല.

മാണിയും പിന്നാലെ...
കേരളത്തിലെ ബിഡിജെഎസ് പരീക്ഷണം ഏശാത്ത അവസ്ഥയില്‍ അടുത്ത തന്ത്രം ബിജെപി പയറ്റി തുടങ്ങിയിരിക്കുന്നുവെന്ന് മാത്രമേ ഇതിനെ കാണാൻ കഴിയൂ. എന്തച് ചെയ്യണമെന്നറിയാതെ ഇരിക്കുന്ന മാമിയും ഇനി പിന്നാലെ പോകുമോ എന്ന് മാത്രമേ ഇനി കണ്ടരിയേണ്ടതൂള്ളൂ.

ക്രൈസ്തവ അനുകൂല മനോഭാവം
ഒറീസയില്‍ സംഘപരിവാരം നടത്തിയ ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളൊന്നും കേരളത്തിലെ സഭ ഇപ്പോള്‍ ഗൗരവത്തില്‍ കാണുന്നില്ല. അത്തരത്തില്‍ അനൂകൂല മനോഭാവം പുലര്‍ത്തുന്ന സഭയെ അടുപ്പിച്ച് നിര്‍ത്താന്‍ നിര്‍ണായക പങ്ക് വഹിക്കാൻ അൽഫോൻസ് കണ്ണന്താനത്തിന് കവിയും എന്ന് തന്നെയാണ് മോദിയുടെയും അമിത് ഷായുടെയും കണക്കു കൂട്ടൽ.

സഭയുമായി അടുത്ത ബന്ധം
ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധമാണ് അൽഫോൻസ് കണ്ണന്താനത്തിനുള്ളത്. ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാൻ കരുക്കൾ നീക്കുന്നതും അദ്ദേഹമാണ്.

ലഫ്.ഗവര്‍ണര്‍ റാങ്കിലുള്ള അഡ്മിനിസ്‌ട്രേറ്റർ
ചണ്ഡിഗഢില്‍ ലഫ്.ഗവര്‍ണര്‍ റാങ്കിലുള്ള അഡ്മിനിസ്‌ട്രേറ്ററായി അൽഫോൻസ് കണ്മാന്താനത്തെ നിയമിച്ചെങ്കിലും അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ എതിര്‍പ്പ് നിയമനം മരവിപ്പിച്ചു.എന്നാല്‍ കാലം കാത്തുവച്ചത് അതിലും വലിയ സ്ഥാനമായിരുന്നു എന്നു തെളിയിക്കുന്നതാണ് ഈ കേന്ദ്രമന്ത്രിപദം.

ദില്ലിയുമായി അടുത്ത ബന്ധം
ദില്ലിയിലെ അനധികൃത കെട്ടിട നിർമ്മാണങ്ങളെല്ലാം പൊളിച്ച് കളഞ്ഞ് വിപ്ലവമുണ്ടാക്കിയ ഉദ്യോഗസ്ഥനാണ് അൽഫോൻസ് കണ്ണന്താനം. കണ്ണന്താനത്തിന്റെ ജെസിബി പ്രയോഗം ഇന്നും ആരാധനയോടെ കാണുന്ന ഒരു സമൂഹം ദില്ലിയിലുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുള്ള ഒരടി കൂടിയായിരിക്കും കണ്ണന്താനത്തിന്റെ സഹമന്ത്രിസ്ഥാനം.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications