'അഭിപ്രായം പറയുന്നത് ഉചിതമല്ല, ഇന്ത്യയിൽ തന്നെ ഇത്തരം സംഭവമുണ്ടോയെന്ന് സംശയം'; ധനമന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: ഗവർണർ കത്ത് നൽകിയ സംഭവത്തിൽ പ്രതികരിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണെന്നും വിഷയത്തിൽ ഗവർണർക്ക് മുഖ്യമന്ത്രി മറുപടി നൽകിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും ധനമന്ത്രി പറഞ്ഞു. ഇത്തരമൊരു സംഭവം ഇന്ത്യയിൽ തന്നെ ആദ്യമാണോയെന്ന സംശയം തനിക്കുണ്ട്. കാര്യങ്ങൾ ഭരണഘടനാപരമായി തന്നെ നടക്കും. ഇക്കാര്യത്തിൽ താൻ കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നത് ശരിയല്ല,ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'ഗവർണർ നൽകിയ കത്തോ തിരിച്ചുള്ള മറുപടിയോ ഞാൻ കണ്ടിട്ടില്ല.മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തലവൻ. അദ്ദേഹമാണ് മന്ത്രിമാരേയെല്ലാം നിശ്ചയിക്കേണ്ടത്. ഗവർണർ കത്ത് നൽകിയ സംഭവം കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഉണ്ടായിട്ടുണ്ടോയെന്ന് തനിക്ക് അറിഞ്ഞ് കൂട. വിഷയത്തിൽ ചർച്ച നടക്കുകയാണല്ലോ. മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ താൻ പ്രതികരിക്കുന്നത് ശരിയല്ല. താൻ പരസ്യ പ്രതികരണമാണ് നടത്തിയത്. അക്കാര്യത്തിൽ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല.
പ്രസംഗത്തിന്റെ മെറിറ്റിലേക്കൊന്നും കടക്കാൻ ഉദ്ദേശിക്കുന്നില്ല. വിഷയങ്ങൾ എല്ലാം മാധ്യമങ്ങളും ജനങ്ങളും കാണുന്നുണ്ട്. ഇതിനകത്ത് ഇപ്പോൾ ഞാൻ പ്രതികരിക്കുന്നത് ഉചിതമല്ല. കേരളത്തിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കുമെല്ലാം എന്നെ അറിയാം. താൻ പരസ്യമായി പറഞ്ഞ കാര്യങ്ങൾ അല്ലാതെ രഹസ്യമായിട്ടൊന്നും ഇതിൽ ഇല്ല', കെഎൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.
ധനമന്ത്രി കെഎന്‍ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്നും ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
യുപിയിലെ സർവ്വകലാശാലയിൽ വിസിയുടെ സുരക്ഷാ ജീവനക്കാരൻ വിദ്യാർത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെടുത്തിയ ധനമന്ത്രിയുടെ പ്രസംഗമാണ് ഗവർണറെ ചൊടിപ്പിച്ചത്. യുപിയിലുള്ളവർക്ക് കേരളത്തിലെ സർവ്വകലാശാലകളിൽ നടക്കുന്ന കാര്യം മനസിലാക്കാൻ സാധിക്കില്ലെന്നതായിരുന്നു തിരുവനന്തപുരത്ത് കേരള സർവ്വകലാശാലയിൽ വെച്ച് നടന്ന പരിപാടിയിൽ ധനമന്ത്രിയുടെ വാക്കുകൾ.
എന്നാൽ മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഗവർണറുടെ പ്രതിച്ഛായ തകർക്കാനും പദവിയുടെ അന്തസിനെ ഇല്ലാതാക്കാനുമുള്ള ശ്രമമാണ് അദ്ദേഹം നടത്തിയതെന്നുമാണ് മുഖ്യമന്ത്രിക്കയച്ച കത്തിൽ ഗവർണർ ചൂണ്ടിക്കാട്ടിയത്. അതേസമയം ഗവർണറുടെ ആവശ്യത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പ്രീതിപിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രിയിലുളള തന്റെ വിശ്വാസം അചഞ്ചലമായി തുടരുന്നുവെന്നും ഗവർണർക്ക് മുഖ്യമന്ത്രി മറുപടി കത്തിൽ വിശദീകരിച്ചു. അതുകൊണ്ട് തന്നെ വിഷയത്തിൽ ഇനി തുടർ നടപടികളുടെ ആവശ്യം ഇല്ലെന്ന് ഗവർണർ മനസിലാക്കണമെന്നും കത്തിൽ അദ്ദേഹം പറഞ്ഞു.
-
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications