തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിലും സഹകരണം തുടരാന്‍ ജമാഅത്തെ ഇസ്ലാമിയും യുഡിഎഫും
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ ജമാഅത്തെ ഇസ്ലാമി- യു ഡി എഫ് സഹകരണം വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും തുടര്‍ന്നേക്കും. ജമാഅത്തെ ഇസ്ലാമിയ്ക്ക് യു ഡി എഫുമായുള്ള സഹകരണം തുടര്‍ന്ന് പോകണം എന്നാണ് നിലപാട്. പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ ഉള്‍പ്പടെ യുഡിഎഫുമായി ചര്‍ച്ചകള്‍ തുടരും.
നിലമ്പൂര്‍ ഉപതിരഞ്ഞടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ പ്രതിപക്ഷ നേതാവ് വിഡി സതീശന് പരസ്യമായി സ്വീകരിച്ചിരുന്നു. ഇത് ഗുണകരമായി എന്നാണ് സംഘടനയുടെ വിലയിരുത്തല്‍. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിനെ പിന്തുണയ്ക്കുകയായിരുന്നു. വിജയിച്ച ശേഷം ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളുടെ പിന്തുണ ലഭിച്ചതായി ആര്യാടന് ഷൗക്കത്തും പറഞ്ഞിരുന്നു.

ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കെതിരെ എല്‍ഡിഎഫും മറ്റും യുഡിഎഫിനെതിരെ രംഗത്തെത്തിയിരുന്നെങ്കിലും വിഡി സതീശന് ഇതിനെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണ് എന്ന് കോണ്‍ഗ്രസിന് അഭിപ്രായമില്ല എന്നും സതീശന് പറഞ്ഞിരുന്നു. എന്നാല്‍ പിന്തുണ സ്വീകരിച്ചെങ്കിലും മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാന്‍ തയ്യാറായിരുന്നില്ല.
മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും രണ്ടാണ് എന്നും ജമാഅത്തെ ഇസ്ലാമിയ്ക്കെതിരെ ലീഗ് സ്വീകരിച്ച പ്രത്യയശാസ്ത്രനിലപാടില്‍ വെള്ളം ചേര്‍ത്തിട്ടില്ല എന്നുമായിരുന്നു എംകെ മുനീറും കെഎം ഷാജിയും അടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി എന്നും അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല എന്നുമായിരുന്നു സതീശന്റെ നിലപാട്. ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിന് പിന്തുണ കൊടുത്തിരുന്നു.
അപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലായിരുന്നുവെന്നും വി ഡി സതീശന് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വര്‍ഗീയവാദികളുടെ പിന്തുണ വേണ്ട എന്നതാണ് എല്ലാ കാലത്തും സ്വീകരിച്ച നിലപാട് എന്ന് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആവര്‍ത്തിച്ചിരുന്നു. ഇന്നലെ ഫലം വന്നതിന് ശേഷവും ഇതേ നിലപാടാണ് സ്വരാജ് ഉയര്‍ത്തിയത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 11,077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്ത് 77,737 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ 19,760 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് 8,648 വോട്ടുകളാണ് ലഭിച്ചത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications