Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് ജയറാം; 'പൂജയ്ക്ക് ചെറിയ ദക്ഷിണ കൊടുത്തു'

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാം ഇഡിക്ക് നൽകിയ മൊഴി പുറത്ത്. ഇന്നലെയാണ് ഇഡിക്ക് മുന്നിലെത്തി ജയറാം മൊഴി നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് പുറത്തുവനത്. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അനധികൃത ഇടപാടുകൾ തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് ജയറാം നൽകിയ മൊഴിയിൽ പറയുന്നത്.

ശബരിമലയിൽ വെച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയെ പരിചയപ്പെട്ടതെന്നാണ് ജയറാം പറയുന്നത്. തന്റെ വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ല. പൂജ നടത്തിയവർക്ക് ചെറിയൊരു തുക ദക്ഷിണ മാത്രമാണ് താൻ നൽകിയതെന്നും ജയറാം നൽകിയ മൊഴിയിൽ പറയുന്നു. വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ചിത്രങ്ങൾ ഉൾപ്പെടെ ജയറാം അന്വേഷണം ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നാണ് വിവരം.

jayaram

മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും ജയറാമിനെ വിളിപ്പിക്കാമെന്നാണ് ഇഡിയുടെ നിലപാട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഇഡി ഇന്നലെ മൂന്നര മണിക്കൂറോളമാണ് നടൻ ജയറാമിന്റെ മൊഴിയെടുത്തത്. തനിക്കറിയുന്നത് എല്ലാം പറഞ്ഞുവെന്നാണ് ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവിലെ സാഹചര്യത്തിൽ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

നേരത്തെ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്‌തിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്‌ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതാണ്. തട്ടിപ്പില്‍ പങ്കില്ലെന്നും പോറ്റിയുമായി ശബരിമലയില്‍ വെച്ചുള്ള ബന്ധം മാത്രമാണെന്നും ജയറാം എസ്‌ഐടിക്ക് മൊഴി നൽകിയിരുന്നു.

അതേസമയം, ശബരിമലയിലെ സ്വർണം ഉപയോഗിച്ചുകൊണ്ട് പ്രതികൾ ഏതെങ്കിലും തരത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ വേണ്ടിയാണ് ഇഡി നിലവിൽ പരിശോധന നടത്തുന്നത്. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ജയറാമിന് ഇഡി നോട്ടീസ് നൽകിയത്. നിർമ്മാണ സമയങ്ങളിൽ ശബരിമല കട്ടിളപ്പാളിയും വാതിലും ഉണ്ണികൃഷ്‌ണൻ പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകൾ ചെയ്‌തിരുന്നു.

ജയറാമിന്റെ വീട്ടിലും ഇവ പൂജിക്കാൻ എത്തിച്ചിരുന്നു. അതിനിടെ ശബരിമല സ്വർണക്കൊള്ള കേസിൽ അടുത്തിടെ ഉണ്ണികൃഷ്‌ണൻ പോറ്റി ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു. 110 ദിവസത്തിനുശേഷമാണ് ഉണ്ണികൃഷ്‌ണൻ പോറ്റി പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പുറമെ കട്ടിളപ്പാളി കേസിലും പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+