വികൃതമാക്കിയ ജനനേന്ദ്രിയം, നെഞ്ചില്‍ കുത്തിയിറക്കിയ കത്തി, പുറത്ത് ചാടിയ കുടല്‍മാല..അമിയൂര്‍ ഇസ്ലാം?
കൊച്ചി: ഏപ്രില്‍ 28 ന് രാത്രി എട്ടരയോടെയാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കനാല്‍ക്കരയിലെ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷ അതി ക്രൂരമായാണ് കൊലചെയ്യപ്പെട്ടത്.
അമിയൂര്‍ ഇസ്ലാം എന്ന അസം സ്വദേശിയാണ് കൊലപാതകം നടത്തിയത് എന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം. ലൈംഗിക താത്പര്യം തന്നെയാണ് കൊലയില്‍ അവസാനിച്ചത് എന്നാണ് വിവരം.
Read Also: ജിഷയുടെ കൊലപാതകി പിടിയില്‍... സഹൃത്ത്, അസം സ്വദേശി?
അത്രയും ക്രൂരമായാണ് ജിഷ കൊല്ലപ്പെട്ടത്. ദില്ലിയിലെ പെണ്‍കുട്ടി അനുഭവിച്ചതിനേക്കാള്‍ വേദന ജിഷ കൊല്ലപ്പെടുന്നതിന് മുമ്പ് അനുഭവിച്ചു തീര്‍ത്തു. ഇങ്ങനെ ആയിരുന്നു ജിഷയുടെ മൃതദേഹം...
ഒറ്റമുറി വീട്ടില്‍
പെരിയാര്‍ ബണ്ട് കനാലിന്റെ അരികിലെ പുറമ്പോക്കില്‍ ഒറ്റമുറി വീട്ടിലായിരുന്നു ജിഷയും അമ്മയും താമസിച്ചിരുന്നത്. ഈ വീട്ടില്‍ വച്ചാണ് ജിഷ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ജനനേന്ദ്രിയം തകര്‍ത്തു
ക്രൂരമായ മര്‍ദ്ദനമേറ്റ തകര്‍ന്ന നിലയിലായിരുന്നു ജിഷയുടെ ജനനേന്ദ്രിയം. വയറിലും കഴുത്തിലും വലിയ തോതില്‍ മര്‍ദ്ദനമേറ്റിരുന്നു.
മുപ്പതിലധികം മുറിവുകള്‍
ജിഷയുടെ ശരീരത്തില്‍ മുപ്പതിലധികം മുറിവുകള്‍ ഉണ്ടായിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
നെഞ്ചില്‍ കുത്തിയ കത്തി
മാറിടത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കുടല്‍മാല
കുടല്‍മാല പുറത്ത് ചാടിയ നിലയിലായിരുന്നു മൃതദേഹം. അത്രയും ക്രൂരമായിട്ടായിരുന്നു കൊലപാതകം.
ബലാത്സംഗം
ജിഷ ക്രൂരമായ ബലാത്സംഗത്തിനും ഇരയായിരുന്നു
കൊലയ്ക്ക് ശേഷം
കൊലയ്ക്ക് ശേഷം കനാലിലിറങ്ങി ശരീരത്തില്‍ പറ്റിപ്പിടിച്ച രക്തം കഴുകിക്കളഞ്ഞതിന് ശേഷമാണ് പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്
അമിയൂര്‍ ഇസ്ലാം
അമിയൂര്‍ ഇസ്ലാം എന്ന അസം സ്വദേശിയാണ് ഇത് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ജിഷയുടെ സുഹൃത്തായിരുന്നു.
കുറ്റസമ്മതം
പ്രതി കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ പോലീസ് പ്രതിയുടെ വിശദാംശങ്ങള്‍ പുറത്ത് വിടുകയുള്ളൂ എന്നാണ് സൂചന.
അയല്‍വാസി
ജിഷയുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെ ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
സൗഹൃദം?
ജിഷയും അമിയൂര്‍ ഇസ്ലാമും തമ്മില്‍ സൗഹൃദത്തിലായിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്.
വീട്ടുകാര്‍ക്ക് അറിയില്ലേ
ജിഷയുടെ അമ്മയ്ക്ക് അസം സ്വദേശിയായ അമിയൂര്‍ ഇസ്ലാമിനെ അറിയില്ലേ എന്നൊരു ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്.