മരട് ഫ്ലാറ്റ്: സർക്കാരിനെതിരെ കാനം രാജേന്ദ്രൻ, ഉമടകളോട് അനുഭാവ സമീപനമെന്ന് മുഖ്യമന്ത്രി
കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് സിപിഐ സ്വീകരിച്ചത്. ശബരിമല വിധി നടപ്പിലാക്കാമെങ്കിൽ എന്തുകൊണ്ട് മരട് വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കിക്കൂടാ എന്നാണ് കാനം രാജേന്ദ്രൻ ഉന്നയിച്ച ചോദ്യം. സർവ്വകക്ഷി യോഗത്തിൽ കാനം രാജേന്ദ്രൻ സിപിഐയുടെ നിലപാട് ആവർത്തിക്കുകയായിരുന്നു. ഫ്ലാറ്റ് പൊളിക്കാതിരിക്കാൻ നിയമപരമായ സാധ്യതകൾ തേടാനും ഇന്ന് ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്.
ഫ്ലാറ്റ് ഉടമകളെ വഞ്ചിച്ചത് നിർമാതാക്കളാണ്. അതുകൊണ്ട് നിർമാതാക്കളിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നിയമനിർമാണം വേണമെന്നും കാനം ആവശ്യപ്പെടുന്നു. ശബരിമല വിധി വന്നപ്പോൾ നടപ്പിലാക്കിയ സർക്കാരിന് ഇക്കാര്യത്തിൽ വിധി നടപ്പിലാക്കാതിരിക്കാൻ കഴിയില്ല. മരട് വിഷയത്തിലും സമാന നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും കാനം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച ചേർന്ന സർവ്വകക്ഷി യോഗം പിരിഞ്ഞത് ഫ്ലാറ്റ് ഉടമകളോട് അനുഭാവ പൂർണമായ സമീപനം കൈക്കൊള്ളുന്നതിന് പരമാവധി ചെയ്യുമെന്ന ധാരണയിലാണ്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. അറ്റോർണി ജനറലിന്റെ ഉപദേശമാണ് ഇകിനായി തേടുക. അനിവാര്യമെങ്കിൽ സർകക്ഷി സംഘം കേന്ദ്രസർക്കാരിനെയും സമീപിക്കും. മരട് വിഷയത്തിൽ വിധി പുറപ്പെടുവിച്ചിട്ടുള്ളത് സുപ്രീം കോടതി ആയതിനാൽ സംസ്ഥാനത്തിന് നടപടികൾ സ്വീകരിക്കുന്നതിന് പരിമിതികളുണ്ട്. അതേസമയം ഫ്ലാറ്റ് ഉടമകളുടെ ആശങ്ക മനസ്സിലാക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications