കയ്യൂര്‍ രക്തസാക്ഷികളുടെ കഥയറിയാന്‍ കര്‍ണ്ണാടകയിലെ നവപോരാളികള്
കാസര്‍കോട്: പോരാട്ട ഭൂപടത്തില്‍ രക്തബിന്ദുവായി ജ്വലിച്ചു നില്ക്കുന്ന കയ്യൂര്‍ രക്തസാക്ഷികളുടെ കഥയറിയാന്‍ കന്നട നാടിന്റെ പുതുതലമുറയിലെ പോരാളികള്‍. കര്‍ണാടകയില്‍ നിന്നുള്ള അറുപതംഗ സംഘമാണ് കയ്യൂര്‍ ഗ്രാമത്തിലെത്തിയത്.
ക്ലീന്‍ ചിറ്റുമായി ശശീന്ദ്രന് വരുന്നു, മംഗളം ചാനലിലെ സമരത്തിനു പിന്നിലെ രാഷ്ട്രീയം...
ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ ഭീഷണി നേരിടുന്ന പ്രശസ്ത കന്നട എഴുത്തുകാരി ചേതന തീര്‍ത്ഥ ഹള്ളിയും ഡി വൈ എഫ് ഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ളയുമടങ്ങുന്ന സംഘമാണ് ചിരസ്മരണ വായിക്കാം കയ്യൂരിലേക്ക് പോകാം എന്ന പേരില്‍ കയ്യൂര്‍ യാത്ര സംഘടിപ്പിച്ചത്.

അപ്പുവും ചിരുകണ്ഠനും കുഞ്ഞമ്പു നായരും അബൂബക്കറുമടങ്ങുന്ന കയ്യൂര്‍ നാടിന്റെ രക്തസാക്ഷികളുടെയും പോരാട്ടത്തിന്റെയും കഥ ഒരു സാഹിത്യ കൃതിയിലൂടെ പോരാട്ടത്തിന്റെ ഓരോ തുടിപ്പുകളും പകര്‍ത്തി ലോകത്തെയാകെ അറിയിച്ചത് കന്നട നോവലിസ്റ്റ് നിരഞ്ജനയാണ്.
പടപ്പാട്ടുകളും കവിതകളും പാടി മുദ്രാവാക്യങ്ങള്‍ വിളിച്ചും രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നു കൊണ്ടുമായിരുന്നു കര്‍ണാടക സംഘം കയ്യൂരിന്റെ ചുവന്ന മണ്ണിലേക്ക് കടന്നുവന്നത്. ബാംഗ്ലൂര്‍, ഹാസന് ,മംഗലാപുരം, മൈസൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നവമാധ്യമ കൂട്ടായ്മയിലാണ് സംഘം രൂപപ്പെട്ടത്.
സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാതെ മംഗലാപുരത്ത് കാലുകുത്തുമെന്ന് പ്രഖ്യാപിച്ച പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം കയ്യൂര്‍ പോരാളികളുടെ പിന്‍ഗാമിയാണെന്നതിന്റെ നിദര്‍ശനമായി സംഘം ചൂണ്ടിക്കാട്ടി. തേജസ്വിനിപ്പുഴയോരത്തെ രക്തസാക്ഷി മണ്ഡപം, രക്തസാക്ഷികളുടെ തറവാടുകളായ മഠത്തില്‍ തറവാട്, കോയിത്താറ്റില്‍ തറവാട്, കൂക്കോട്ടെ പള്ളിക്കല്‍ തറവാട് എന്നിവയും കയ്യൂര്‍ പോരാട്ട ചരിത്രത്തിന്റെ ഭാഗമായ കളിയാട്ടം കൂടിയ ആല്‍കീഴില്‍ ഭഗവതി ക്ഷേത്രം തുടങ്ങിയവയും സംഘം സന്ദര്‍ശിച്ചു.
ഓരോ കേന്ദ്രത്തിലും വെച്ച് ചിരസ്മരണ നോവലിന്റെ കന്നട പതിപ്പിലെ പ്രധാന ഭാഗങ്ങള്‍ അവര്‍ ആവേശത്തോടെ വായിച്ചു. വിദ്യാര്‍ഥികളും യുവാക്കളും ഡോക്ടര്‍മാരുമടക്കം സമൂഹത്തിന്റെ ഭിന്ന മേഖലകളിലുള്ളവരായിരന്നു സംഘം നിരഞ്ജനയുടെ വിവര്ത്തകന് എന്നറിയപ്പെടുന്ന, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോര്‍ഡംഗം പയ്യന്നൂര്‍ കുഞ്ഞിരാമന്, മുന്‍ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ബാലകൃഷ്ണന്, സി പി എം ലോക്കല്‍ സെക്രട്ടറി ടി ദാമോദരന്‍, എം രാജീവന്, കെ പി കൃഷ്ണന്, ടി.വി സഹദേവന് എന്നിവര്‍ സംഘവുമായി സംവദിച്ചു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications