കെസി വേണുഗോപാല്‍ ഉന്നയിച്ചത് കളർകോട് അപകടം; മന്ത്രിയുടെ മറുപടി ബൈപ്പാസ് നിർമ്മാണത്തില്‍: പ്രതിഷേധം
ഡല്‍ഹി: ആലപ്പുഴ കളര്‍കോട് ആറ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം പാര്‍ലമെന്റില്‍ ഉന്നയിച്ച് ആലപ്പുഴ എംപിയും എ ഐ സി സി ജനറല്‍ സെക്രട്ടററിയുമായ കെ സി വേണുഗോപാല്‍ എംപി. റോഡ് സുരക്ഷ കൂടുതല്‍ ജാഗ്രതയോടെ നടപ്പാക്കേണ്ട പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് എംപി പാർലമെന്റില്‍ ഉന്നയിച്ചത്.
അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണം ദാരുണവും ഹൃദയഭേദകവുമായിരുന്നു വ്യക്തമാക്കിയ വേണുഗോപാല്‍ റോഡ് അപകടങ്ങളില്‍ മരണം സംഭവിക്കുന്നതിന് ഒഴിവാക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.

അപകടത്തില്‍ പെടുന്നവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുന്നതിന് സഹായിക്കുന്ന ഗുഡ് സമരിറ്റന്‍ നിയമം ഉള്‍പ്പെടെയുള്ള എല്ലാ റോഡ് സുരക്ഷാ നിയമങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതോടൊപ്പം ദേശീയ പാതകളുടെയും മറ്റ് റോഡുകളുടെയും തെറ്റായ രൂപകല്പനകള് പുനഃപരിശോധിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ലാ കമ്മീഷന്റെ കണക്ക് പ്രകാരം അപകടത്തില്‍ പരിക്കേറ്റവരില്‍ മരണപ്പെടുന്ന 50 ശതമാനം ആത്യാവശ്യഘട്ടത്തില്‍ വൈദ്യസഹായം ലഭിക്കാതെ പോകുന്നത് കൊണ്ടാണ്. കൂടാതെ അശാസ്ത്രീയമായ റോഡുകളുടെ രൂപകല്പനയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കളര്‍കോട് അപകടത്തെ കുറിച്ചുള്ള കെ.സി. വേണുഗോപാലിന്റെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എറണാകുളം ബൈപ്പാസിന്റെ നിര്‍മ്മാണത്തെ കുറിച്ചുള്ള മറുപടി പറയാനാണ് ശ്രമിച്ചത്. എന്നാല്‍ പ്രതിഷേധവുമായി കെസി വേണുഗോപാല്‍ രംഗത്ത് വന്നതോടെ ഗഡ്കരി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായത്. എന്നാല്‍ ജനങ്ങളെ കുറ്റപ്പെടുത്തി മുടന്തം ന്യായങ്ങള്‍ പറഞ്ഞ് വിഷയത്തില്‍ നിന്ന് തെന്നിമാറി തടിതപ്പാനാണ് കേന്ദ്രമന്ത്രി മറുപടി പ്രസംഗത്തില്‍ ശ്രമിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നിയമങ്ങള്‍ കര്‍ശനമായി അനുസരിക്കാന്‍ പൊതുജനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. റോഡ് അപകടങ്ങളില്‍ ഏറിയവയും റോഡുകളില്‍ ഡ്രൈവറുടെ കാഴ്ചമറയ്ക്കുന്ന ബ്ലാക്ക് സ്പോട്ട് എന്ന സാങ്കേതിക പ്രശ്നം കൊണ്ടാന്നും ഇതുപരിഹരിക്കാന് മന്ത്രാലയം പ്രത്യേക തുകമാറ്റി വെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.പിഴ തുക വര്‍ധിപ്പിച്ചിട്ടും നിയമങ്ങള്‍ ലംഘിക്കുന്നുവെന്നും റോഡ് സുരക്ഷ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നും മന്ത്രി മറുപടി നല്കി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications