സംസ്ഥാനത്ത് ശനിയാഴ്ച ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ...
തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായി തുടരുകയാണ്. വെള്ളിയാഴ്ച ഒമ്പത് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. എറണാകുളം , ഇടുക്കി, തൃശ്ശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സധ്യതകളാണ് പ്രവചിക്കുന്നത്.
കനത്തമഴ; പെട്രോൾ പമ്പ് ഓഫീസിനകത്ത് വെള്ളം കയറി, ഉറങ്ങി കിടന്ന ജീവനക്കാരന് ദാരുണാന്ത്യം!
അതേസമയം ശനിയഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശനിയഴ്ച ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം , ഇടുക്കി ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് വയനാട് ,കണ്ണൂർ എന്നീ ജില്ലകലിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്താണ് റെഡ് അലേർട്ട്?
സർക്കാർ
സംവിധാനങ്ങളും
പൊതുജനങ്ങളും
ജാഗ്രത
പാലിക്കുവാനും
ക്യാമ്പുകൾ
തയ്യാറാക്കുകയുൾപ്പെടെയുള്ള
മുന്നൊരുക്കങ്ങൾ
നടത്തുക
എന്നതുമാണ്
റെഡ്
അലേർട്ട്
കൊണ്ട്
ഉദ്ദേശിക്കുന്നത്.
തുടർച്ചയായ
ദിവസങ്ങളിൽ
അതിതീവ്ര
മഴ
പെയ്യുന്ന
സാഹചര്യത്തിൽ
വെള്ളപ്പൊക്കം,
ഉരുൾപൊട്ടൽ
തുടങ്ങിയ
പ്രകൃതി
ദുരന്തങ്ങൾക്ക്
സാധ്യത
വർധിക്കുമെന്നും
ദുരന്ത
നിവാരണ
അതോറിറ്റി
അറിയിച്ചു.
ഓറഞ്ച് അലേർട്ട്
ആഗസ്റ്റ് 09 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ആഗസ്റ്റ്10 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശ്ശൂർ,കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 11 ന് എറണാകുളം , ഇടുക്കി, തൃശ്ശൂർ, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13 ന് എറണാകുളം , ഇടുക്കി, മലപ്പുറം, വയനാടും കേന്ദ്ര കാലാവസഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലേർട്ട്
ആഗസ്റ്റ്
09
ന്
തിരുവനന്തപുരം
,കൊല്ലം
എന്നീ
ജില്ലകളിലും,
ആഗസ്റ്റ്
12
ന്
ഇടുക്കി,
മലപ്പുറം,കോഴിക്കോട്,
വയനാട്
,കണ്ണൂർ
,കാസർഗോഡ്
എന്നി
ജില്ലകളിലും
ആഗസ്റ്റ്
13
ന്
പത്തനംതിട്ട,
ആലപ്പുഴ,
തൃശ്ശൂർ,കോഴിക്കോട്,
കണ്ണൂർ
,കാസർഗോഡ്
എന്നി
ജില്ലകളിലും
കേന്ദ്ര
കാലാവസ്ഥ
നിരീക്ഷണ
കേന്ദ്രം
yellow
alert
(മഞ്ഞ
അലർട്ട്)
പ്രഖ്യാപിച്ചു.
എമർജൻസി കിറ്റ്
ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണമെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.
ഉരുൾ പൊട്ടൽ
ഉരുൾപൊട്ടലുണ്ടാവുകയോ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്ത വീടുകളിൽ താമസിക്കുന്നവരും പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവരും ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം. ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ദുരന്ത നിവാരണ സേന അറിയിക്കുന്നു.