Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവർണർ-സർക്കാർ പോര് മുറുകുന്നു; ബില്ലുകളിൽ ഒപ്പിടുന്നതിന് സമയം നിശ്ചയിക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സർക്കാർ- ഗവർണർ ഏറ്റുമുട്ടൽ വീണ്ടും ശക്തമാവുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ രീതിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ മാറ്റംവരുത്തി. ഭേദഗതി ചെയ്‌ത ഹര്‍ജിയിൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ഇതിനായി സമയക്രമം ഉൾപ്പെടെ നിശ്ചയിക്കണമെന്നാണ് ആവശ്യം. ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്‌ച പറ്റിയെന്ന് വിധിക്കണം എന്നും ഹർജിയിൽ ആവശ്യമുണ്ട്. ഗവര്‍ണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ നിർദ്ദേശം നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നു.

supremecourtofindia

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിലൂടെ ഗവര്‍ണര്‍ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന സര്‍ക്കാർ സുപ്രീം കോടതിയിൽ ഹര്‍ജി സമർപ്പിച്ചിരുന്നു. പല കേസുകളിലായി ഗവർണർമാരുടെ ഇത്തരം നടപടികൾക്ക് എതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയെന്നതും ശ്രദ്ധേയമായ വസ്‌തുതയാണ്. പുതിയ ഹർജിയിൽ എന്തായിരിക്കും സുപ്രീം കോടതി നിലപാടെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

നേരത്തെ വർണർക്കെതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സംസ്ഥാന സർക്കാർ കത്ത് അയച്ചിരുന്നു. ഗവര്‍ണറെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നുവെന്നും കത്തില്‍ ചൂണ്ടികാട്ടിയിരുന്നു.

ഗവർണറും സംസ്ഥാന സർക്കാരും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഭിന്നതയിൽ സർക്കാറിന്റെ ഭാഗത്ത് നിന്നുമുള്ള നിർണായക നീക്കമാണ് ഈ കത്തയക്കല്‍ നടപടി. ഗവർണറുടെ പ്രോട്ടോകോൾ ലംഘനവും കത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

കേരള സർവകലാശാലാ സെനറ്റിൽ എബിവിപി പ്രവർത്തകരെ നിയമിച്ച ഗവർണറുടെ നടപടികൾക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധങ്ങളോട് ഗവർണർ പ്രതികരിച്ച രീതിയാണ് സംസ്ഥാന ചൂണ്ടിക്കാണിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+