ഓണം അവധി 9 ദിവസം മാത്രം, തിയതികള്‍ അറിയാം, ക്രിസ്മസ് അവധിയിലും ആശ്വാസമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഇത്തവണത്തെ ഓണം, ക്രിസ്മസ് അവധി ദിനങ്ങളില്‍ തീരുമാനമായി. പത്ത് ദിവസത്തെ അവധി പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടിയായി ഇത്തവണയും 9 ദിവസം വീതമാണ് അവധി. കഴിഞ്ഞ വർഷവും 9 ദിവസമായിരുന്നു അവധി ലഭിച്ചത്. അതിന് മുന്‍പൊക്കെ 10 ദിവസം കൃത്യമായി ഓണം, ക്രിസ്മസ് അവധി ലഭിച്ചിര്രുന്നു.
ഒന്നാം പാദവാർഷിക പരീക്ഷ സെപ്റ്റംബർ 4 മുതൽ 12 വരെ നടക്കുമെന്നാണ് റിപ്പോർട്ട്. 14 മുതൽ 22 വരെയാണ് ഓണാവ ധി. രണ്ടാം പാദവാർഷിക പരീക്ഷ, അഥവാ ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ 19 വരെയാണ്. ക്രിസ്മസ് അവധി 21 മുതൽ 29 വരെയാണ്. എൽ എസ് എസ്-യു എസ് എസ് പരീക്ഷകൾ ഫെബ്രുവരിയിലാണ് തീരുമാനിച്ചിരിക്കുന്നത്.

ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ആദ്യ വാരവും ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 3 മുതൽ 28 വരെയും നടക്കും. മധ്യവേനൽ അവധിക്ക് മാർച്ച് 28ന് സ്കൂളുകൾ അടയ്ക്കുമെന്നും മനോരമ പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മാർച്ച് ആദ്യവാരം പരീക്ഷ നടക്കുമെന്ന് പറയുന്ന ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് അതുകഴി ഞ്ഞ് വീണ്ടും ക്ലാസുകൾ ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ വർഷത്തെ അക്കാദമിക് കലണ്ടറിലും സമാനമായ ആശയക്കുഴപ്പമുണ്ടായിരുന്നു.
പുതിയ വിദ്യഭ്യാസ കലണ്ടർ
അതേസമയം, പുതിയ വിദ്യാഭ്യാസ കലണ്ടറും കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുണ്ട്. 25 ശനിയാഴ്ചകള് പ്രവർത്തി ദിവസമാക്കിയാണ് പുതിയ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഇതോടെ അധ്യനദിനം 220 പൂർത്തീകരിക്കും. ജൂൺ 15, 22, 29, ജൂലൈ 20, 27, ആഗസ്റ്റ് 17, 24, 31, സെപ്റ്റംബർ ഏഴ്, 28, ഒക്ടോബർ അഞ്ച്, 26, നവംബർ രണ്ട്, 16, 23, 30, ഡിസംബർ ഏഴ്, ജനുവരി നാല്, 25, ഫെബ്രുവരി ഒന്ന്, 15, 22, മാർച്ച് ഒന്ന്, 15, 22 എന്നീശനിയാഴ്ചകളാണ് പ്രവൃത്തി ദിനങ്ങളാക്കിയത് .
ജൂൺ, ആഗസ്റ്റ്, ഫെബ്രുവരി മാസങ്ങളിൽ മൂന്നും നവംബറിൽ നാലും ശനിയാഴ്ച പ്രവൃത്തിദിനമാണ്. ഇതാദ്യമായാണ് ഇത്രയും ശനിയാഴ്ചകൾ കൂട്ടത്തോടെ അധ്യയന ദിനമാക്കുന്നത്. നേരത്തെ 204 അധ്യയനദിനം ഉൾപ്പെടുത്തി കലണ്ടറിന് ധാരണയായിരുന്നെങ്കിലും 220 ദിവസങ്ങൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് 25 ശനിയാഴ്ചകൾ അധ്യയദിനമാക്കിയിരിക്കുന്നത്.
പുതിയ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ കൂട്ടത്തോടെ എതിർത്തെങ്കിലും കോടതി വിധി നടപ്പാക്കേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവർക്ക് നൽകിയ മറുപടി. തുടർന്ന് 16 ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 220 അധ്യയനദിനം നിശ്ചയിച്ച് കലണ്ടർ തയാറാക്കുകയായിരുന്നു. കഴിഞ്ഞ വർഷം 210 അധ്യയനദിനം ഉൾപ്പെടുത്തിയുള്ള കലണ്ടർ അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് 205 ആക്കി കുറച്ചിരുന്നു. ഇപ്രാവശ്യവും അധ്യാപക സംഘടനകളുടെ ഭാഗത്ത് നിന്നും വലിയ എതിർപ്പാണ് ഉയർന്ന് വരുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications