'സിൽവർ ലൈൻ കേരളത്തിന് ഗുണം ചെയ്യില്ല,നാണക്കേടോ ബലഹീനതയോ സർക്കാർ കണക്കാക്കേണ്ടതില്ല' - ഉമ്മന്‍ ചാണ്ടി
ഡൽഹി: കെ റെയില്‍ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കോൺഗ്രസ്സ് മുതിർന്ന നേതാവ് ഉമ്മന്‍ ചാണ്ടി. പദ്ധതിയിലെ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണം എന്നാണ് ഉമ്മന്‍ ചാണ്ടി ആവിശ്യപ്പെട്ടത്. പ്രതിഷേധങ്ങളെ തുടർന്ന് കേരളത്തിൽ നടപ്പാക്കാൻ പോകുന്ന പദ്ധതി മാറ്റിവെക്കുന്നതിൽ നാണക്കേടോ ബലഹീനതയോ ആണെന്ന് സർക്കാർ കണക്കാക്കേണ്ടതില്ല.
കേരളത്തിൽ ഹൈ സ്പീഡ് റെയിൽ നടപ്പാക്കാൻ കഴിയില്ല. അതിനാലാണ് യു ഡി എഫ് സർക്കാർ അത് വേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിഴിഞ്ഞം പദ്ധതി ഇതുവരെ റോ മെറ്റീരിയൽസ് ഇല്ലാത്തതിനാൽ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

ആറൻമുള വിമാനത്താവളം പ്രതിഷേധം കണ്ടാണ് യുഡിഎഫ് സർക്കാര്‍ മാറ്റി വെച്ചത്. പല തരം അഭിപ്രായങ്ങളെ കണക്കിലെടുത്ത് വേണം പദ്ധതി നടപ്പിലാക്കാൻ. അത് സർക്കാരിന്‍റെ കടമയാണ്. പാർട്ടിയുടെ മികവുകളെ ഉയർത്തി കാട്ടിയാണ് ഉമ്മൻ ചാണ്ടി സംസാരിച്ചത്. കേരളത്തിലെ വികസന കാര്യത്തിൽ യു ഡി എഫ് പ്രത്യേക താൽപ്പര്യം എടുത്തിട്ടുണ്ട്.
കണ്ണൂർ എയർപോർട്ട്, കൊച്ചി മെട്രോ, നെടുമ്പാശ്ശേരി എയർപോർട്ട് എന്നിവ യു ഡി എഫ് സർക്കാരിന് ഉദാഹരണം ആണ്. എന്നാൽ, കേരളത്തിലെ ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാറില്ല. സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video

അതേസമയം, സിൽവർ ലൈൻ പദ്ധതിയിൽ പ്രതികരണവുമായി ഇ ശ്രീധരൻ രംഗത്ത് എത്തിയിരുന്നു. ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ലെന്ന് ശ്രീധരനും വ്യക്തമാക്കിയിരുന്നു. പദ്ധതിയിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു. പരിസ്ഥിതി ആഘാത പഠനത്തിന്റെ മറവിൽ സർക്കാർ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുകയാണ്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടക്കില്ല എന്നും ശ്രീധരൻ വ്യക്തമാക്കിയിരുന്നു.
പദ്ധതിയിൽ, പ്രഖ്യാപിച്ച സ്പീഡിൽ ട്രയിൻ ഓടിച്ചാൽ വലിയ അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട്.കെ.റെയിൽ പദ്ധതി സർക്കാർ വൈകാതെ ഉപേക്ഷിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്നും അനുമതി കിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് അംഗീകാരം നൽകാതെ ഭൂമി ഏറ്റടുക്കാൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് നേരത്തെ താൻ ആവിശ്യപ്പെട്ടിരുന്നു. സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട കാര്യമില്ല. പദ്ധതി ശരിയല്ല. അത് റയിൽവേ ബോർഡിന് ബോധ്യപ്പെട്ടതാണ്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ് കേരള സർക്കാർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications