സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
ഏപ്രിൽ 17 വരെ സംസ്ഥാനത്ത് ഇടിമിന്നൽ മുന്നറിയിപ്പും മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടി മഴയ്ക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ ചില സ്ഥലങ്ങളിൽ മഴ ലഭിച്ചപ്പോൾ ലക്ഷദ്വീപിൽ പൂർണമായും വരണ്ട കാലാവസ്ഥയായിരുന്നു. തിരുവനന്തപുരം സിറ്റി, ആലപ്പുഴ എന്നിവിടങ്ങളിൽ ആറ് സെന്റിമീറ്ററും ആലത്തൂരിൽ അഞ്ച്, തിരുവനന്തപുരം എപി, കരിപ്പൂർ എപി, കാഞ്ഞിരപ്പള്ളി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നാല് സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിൽ പരമാവധി താപനില എറണാകുളം, കോട്ടയം ജില്ലകളിൽ ഉയർന്നു. മറ്റ് സ്ഥലങ്ങളിൽ സാധാരണ നിലയിൽ തുടുരുകയും ചെയ്തു. പാലക്കാടാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 38 ഡിഗ്രി സെൽഷ്യസ്. പുനലൂരിൽ കുറഞ്ഞ താപനിലയും രേഖപ്പെടുത്തി, 23 ഡിഗ്രി സെൽഷ്യസ്. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ചില സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥയായിരിക്കും.
ഏപ്രിൽ 17 വരെ സംസ്ഥാനത്ത് ഇടിമിന്നൽ മുന്നറിയിപ്പും മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
യെല്ലോ അലർട്ട്
2021
ഏപ്രിൽ
13:
ആലപ്പുഴ,
എറണാകുളം,
ഇടുക്കി,
വയനാട്.
2021
ഏപ്രിൽ
14:തിരുവനന്തപുരം,
ഇടുക്കി,
പാലക്കാട്,
മലപ്പുറം,
കോഴിക്കോട്,
വയനാട്.
2021
ഏപ്രിൽ
15:
തിരുവനന്തപുരം,
പത്തനംതിട്ട,
ഇടുക്കി,തൃശൂർ,
പാലക്കാട്,
മലപ്പുറം,
കോഴിക്കോട്,
വയനാട്.
2021
ഏപ്രിൽ
16:
തിരുവനന്തപുരം,
പത്തനംതിട്ട,
ഇടുക്കി,
പാലക്കാട്,
മലപ്പുറം,
വയനാട്.
2021
ഏപ്രിൽ
17:
എറണാകുളം,
ഇടുക്കി,
തൃശൂർ,
പാലക്കാട്,
മലപ്പുറം,
വയനാട്.
ഉച്ചക്ക്
2
മണി
മുതൽ
രാത്രി
10
മണിവരെയുള്ള
സമയത്ത്
ഇടിമിന്നലിനുള്ള
സാധ്യത
കൂടുതലാണ്.
(ചില
സമയങ്ങളിൽ
രാത്രി
വൈകിയും
ഇത്
തുടർന്നേക്കാം).
മലയോര
മേഖലയിൽ
ഇടിമിന്നൽ
സജീവമാകാനാണ്
സാധ്യത.
ഇത്തരം
ഇടിമിന്നൽ
അപകടകാരികൾ
ആണ്.
അവ
മനുഷ്യ
ജീവനും
വൈദ്യുത
ചാലകങ്ങളുമായി
ബന്ധിപ്പിച്ചിട്ടുള്ള
വീട്ടുപകരണങ്ങൾക്കും
വലിയ
നാശനഷ്ടം
സൃഷ്ടിക്കുന്നുണ്ട്.
സംസ്ഥാന
ദുരന്ത
നിവാരണ
അതോറിറ്റി
ഇടിമിന്നലിനെ
ഒരു
സംസ്ഥാന
സവിശേഷ
ദുരന്തമായി
പ്രഖ്യാപിച്ചിട്ടുണ്ട്.
ആയതിനാൽ
പൊതുജനങ്ങൾ
താഴെപ്പറയുന്ന
മുൻകരുതൽ
കാര്‍മേഘം
കണ്ട്
തുടങ്ങുന്ന
സമയം
മുതൽ
തന്നെ
സ്വീകരിക്കേണ്ടതാണ്.
ഇടിമിന്നൽ - ജാഗ്രത നിർദ്ദേശങ്ങൾ
-
ഉച്ചക്ക്
2
മണി
മുതൽ
രാത്രി
10
മണി
വരെ
അന്തരീക്ഷം
മേഘാവൃതമാണെങ്കിൽ,
തുറസായ
സ്ഥലത്തും,
ടെറസ്സിലും
കളിക്കുന്നത്
ഒഴിവാക്കുക.
പൊതു
നിര്‍ദ്ദേശങ്ങള്‍
-
ഇടിമിന്നലിന്റെ
ആദ്യ
ലക്ഷണം
കണ്ടുകഴിഞ്ഞാൽ
ഉടൻ
തന്നെ
സുരക്ഷിതമായ
കെട്ടിടത്തിനുള്ളിലേക്ക്
മാറുക.
-
മഴക്കാറ്
കാണുമ്പോൾ
തുണികൾ
എടുക്കാൻ
ടെറസ്സിലേക്കോ,
മുറ്റത്തേക്കോ
ഇടിമിന്നലുള്ള
സമയത്ത്
പോകരുത്.
-
ഗൃഹോപകരണങ്ങളുടെ
വൈദ്യുതി
ബന്ധം
വിഛേദിക്കുക.
-
ജനലും
വാതിലും
അടച്ചിടുക.
-
ലോഹ
വസ്തുക്കളുടെ
സ്പർശനമോ
സാമീപ്യമോ
പാടില്ല.
വൈദ്യുതി
ഉപകരണങ്ങളുടെ
സാമീപ്യവും
ഒഴിവാക്കുക.
-
ടെലിഫോൺ
ഉപയോഗിക്കുന്നത്
ഒഴിവാക്കാൻ
ശ്രമിക്കുക.
-
ഇടിമിന്നലുള്ള
സമയത്ത്
കുളിക്കുന്നത്
ഒഴിവാക്കുക.
-
കഴിയുന്നത്ര
ഗൃഹാന്തർ
ഭാഗത്ത്
ഭിത്തിയിലോ
തറയിലോ
സ്പർശിക്കാതെ
ഇരിക്കുക.
-
ഇടിമിന്നലുള്ള
സമയത്ത്
ടെറസ്സിലോ
മറ്റ്
ഉയരമുള്ള
സ്ഥലങ്ങളിലോ
വൃക്ഷ
കൊമ്പിലോ
ഇരിക്കുന്നത്
അപകടകരമാണ്.
-
വീടിനു
പുറത്താണങ്കിൽ
വൃക്ഷങ്ങളുടെ
ചുവട്ടിൽ
നിൽക്കരുത്.
-
വാഹനത്തിനുള്ളിൽ
ആണെങ്കിൽ
തുറസ്സായ
സ്ഥലത്ത്
നിർത്തി,
ലോഹ
ഭാഗങ്ങളിൽ
സ്പർശിക്കാതെ
ഇരിക്കണം.
-
ഇടിമിന്നൽ
ഉണ്ടാകുമ്പോൾ
ജലാശയത്തിൽ
ഇറങ്ങുവാൻ
പാടില്ല.
-
പട്ടം
പറത്തുവാൻ
പാടില്ല.
-
തുറസ്സായ
സ്ഥലത്താണങ്കിൽ
പാദങ്ങൾ
ചേർത്തുവച്ച്
തല
കാൽ
മുട്ടുകൾക്ക്
ഇടയിൽ
ഒതുക്കി
പന്തുപോലെ
ഉരുണ്ട്
ഇരിക്കുക.
-
ഇടിമിന്നലുള്ള
സമയം
പുറത്ത്
അയയിൽ
കിടക്കുന്ന
നനഞ്ഞ
വസ്ത്രങ്ങൾ
എടുക്കാതിരിക്കുക.
-
ഇടിമിന്നലിൽനിന്ന്
സുരക്ഷിതമാക്കാൻ
കെട്ടിടങ്ങൾക്കു
മുകളിൽ
മിന്നൽ
ചാലകം
സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ
സുരക്ഷക്കായി
സർജ്ജ്
പ്രോട്ടക്ടര്‍
ഘടിപ്പിക്കാം.
മിന്നലിന്റെ
ആഘാതത്താൽ
പൊള്ളൽ
ഏൽക്കുകയോ
കാഴ്ച്ചയോ
കേൾവിയോ
നഷ്ടമാവുകയോ
ഹൃദയാഘാതം
സംഭവിക്കയോ
ചെയ്യാം.
മിന്നലാഘാതം
ഏറ്റ
ആളിന്റെ
ശരീരത്തിൽ
വൈദ്യുത
പ്രവാഹം
ഇല്ല
എന്ന്
മനസ്സിലാക്കണം.
അതിനാൽ
മിന്നലേറ്റ
ആളിന്
പ്രഥമ
ശുശ്രൂഷ
നൽകുവാൻ
മടിക്കരുത്.
മിന്നൽ
ഏറ്റാല്‍
ആദ്യ
മുപ്പത്
സെക്കൻഡ്
ജീവൻ
രക്ഷിക്കാനുള്ള
സുവർണ്ണ
നിമിഷങ്ങളാണ്
-
വളര്‍ത്തു
മൃഗങ്ങളെ
തുറസായ
സ്ഥലത്ത്
ഈ
സമയത്ത്
കെട്ടരുത്.
അവയെ
അഴിക്കുവാനും
സുരക്ഷിതമായി
മാറ്റി
കെട്ടുവാനും
മഴ
മേഘം
കാണുമ്പോള്‍
തുറസായ
സ്ഥലത്തെക്ക്
പോകരുത്
Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയ താപനില
ആലപ്പുഴ
:
കൂടിയ
താപനില-
35
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
25
ഡിഗ്രി
സെൽഷ്യസ്
സിയാൽ
കൊച്ചി:
കൂടി
താപനില-
37
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില
-
26
ഡിഗ്രി
സെൽഷ്യസ്
കണ്ണൂർ:
കൂടിയ
താപനില-
36
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
29
ഡിഗ്രി
സെൽഷ്യസ്
കരിപ്പൂർ
വിമാനത്താവളം:
കൂടിയ
താപനില-
35
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
26
ഡിഗ്രി
സെൽഷ്യസ്
കൊച്ചി
വിമാനത്താവളം:
കൂടിയ
താപനില-34
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
27
ഡിഗ്രി
സെൽഷ്യസ്
കോട്ടയം
(ആർബി):
കൂടിയ
താപനില-
37
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
25
ഡിഗ്രി
സെൽഷ്യസ്
കോഴിക്കോട്:
കൂടിയ
താപനില-
35
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
28
ഡിഗ്രി
സെൽഷ്യസ്
പാലക്കാട്:
കൂടിയ
താപനില-
38
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
28
ഡിഗ്രി
സെൽഷ്യസ്
പുനലൂർ:
കൂടിയ
താപനില-
37
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
23
ഡിഗ്രി
സെൽഷ്യസ്
തിരുവനന്തപുരം
എപി:
കൂടിയ
താപനില-
34
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
26
ഡിഗ്രി
സെൽഷ്യസ്
തിരുവനന്തപുരം
സിറ്റി:
കൂടിയ
താപനില-
37
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
27
ഡിഗ്രി
സെൽഷ്യസ്
വെളളാനിക്കര:
കൂടിയ
താപനില-
38
ഡിഗ്രി
സെൽഷ്യസ്
കുറഞ്ഞ
താപനില-
26
ഡിഗ്രി
സെൽഷ്യസ്
Recommended Video