Get Updates
Get notified of breaking news, exclusive insights, and must-see stories!

കീഴാറ്റൂരില്‍ നടക്കുന്നത് രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമെന്ന് കോടിയേരി

കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് ദിനം പ്രതി പിന്തുണ ഏറി വരികയാണ്. സിപിഎം എത്രത്തോളം വിഷയത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നോ അത്രത്തോളം തന്നെ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്. ഇതിനിടയില്‍ സമരം പൂര്‍ണമായി ഏറ്റെടുക്കുകയാണെന്ന് വ്യക്തമാക്കി ബിജെപി രംഗത്തെത്തി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നില്‍ക്കുന്നത് കീഴാറ്റൂര്‍ പ്രശ്‌നത്തില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കും വയല്‍ക്കിളികള്‍ക്കുമൊപ്പമാണെന്നും ഏപ്രില്‍ മൂന്നിന് കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ബിജെപി വ്യക്തമാക്കി കഴിഞ്ഞു.

എന്നാല്‍ കീഴാറ്റൂര്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് കോടിയേരി സമരത്തെ വിമര്‍ശിച്ചത്. സമരം എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു മഹാസഖ്യത്തിന്റെ വിളംബരമാണെന്നാണ് പോസ്റ്റില്‍ അദ്ദേഹം പറയുന്നത്. പോസ്റ്റ് വായിക്കാം.

സര്‍ക്കാരിനെ അസ്തിരപ്പെടുത്താനുള്ള സമരം

സര്‍ക്കാരിനെ അസ്തിരപ്പെടുത്താനുള്ള സമരം

കീഴാറ്റൂർ ഇന്നൊരു സ്ഥലനാമം മാത്രമല്ല. വികസനം, പരിസ്ഥിതി തുടങ്ങിയവയെ ആസ്പദമാക്കിയുള്ള ചർച്ചയുടെ കേന്ദ്രവിഷയമെന്ന നിലയിലാണ് ചിലരെല്ലാം ഈ സ്ഥലനാമത്തെ അവതരിപ്പിക്കുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന ഗൂഢമായ ചില ആലോചനകളുടെ ഭാഗമായി കീഴാറ്റൂരിൽനിന്ന് ആരംഭിച്ചിരിക്കുന്ന വിഭാഗീയ സമരത്തിന് മാധ്യമങ്ങൾ പൊതുവിൽ വലിയ പ്രചാരമാണ് നൽകിയത്. ഈ വിഭാഗീയസമരം എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു മഹാസഖ്യത്തിന്റെ വിളംബരമാണ്.
ആർഎസ്എസും മാവോയിസ്റ്റുകളും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിലെ മുരത്ത കമ്യൂണിസ്റ്റുവിരുദ്ധരുമെല്ലാം ചേർന്നാണ് ഇതിന് രൂപംകൊടുത്തിരിക്കുന്നത്. കീഴാറ്റൂരിലെ ഇക്കൂട്ടരുടെ സമരാഭാസം സംസ്ഥാനരാഷ്ട്രീയത്തിലും സാമൂഹ്യജീവിതത്തിലും ദൂരവ്യാപകവും അനാരോഗ്യകരവുമായ ചില പ്രവണതകൾ ഉയർത്തുന്നതാണ്.

രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കുന്നു

രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കുന്നു

ജാതി‐മത വർഗീയ ശക്തികളുടെ വളർച്ചയ്ക്ക് വഴിതുറക്കാനും രാഷ്ട്രീയത്തെ വർഗീയവൽക്കരിക്കാനും വികസനത്തെ മുരടിപ്പിക്കാനുമാണ് ഇത് ഉപകരിക്കുക. കേരളത്തിലെ ജനങ്ങളെ ഇടതുപക്ഷരാഷ്ട്രീയത്തിൽനിന്ന് പുറത്താക്കി വലതുപക്ഷ വർഗീയ രാഷ്ട്രീയ അജൻഡയിൽ എത്തിക്കാനുള്ള ഗൂഢപദ്ധതിയാണ് ഇതിൽ ഒളിഞ്ഞിരിക്കുന്നത്. വികസനപദ്ധതികളുടെ പശ്ചാത്തലത്തിൽ പരിസ്ഥിതിയും വികസനവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതോ അഭിപ്രായം പ്രകടിപ്പിക്കുന്നതോ അപരാധമല്ല. പരിസ്ഥിതിക്കും പരിസരവാസികൾക്കും ഉപദ്രവമാണോ, അത് പരിഹരിക്കാൻ മാർഗങ്ങളുണ്ടോ എന്നെല്ലാം ഒരു പദ്ധതിയുടെ വിലയിരുത്തലിൽ പ്രസക്തമാണ്. മനുഷ്യരും പരിസ്ഥിതിയും ഒരുപോലെ ബന്ധപ്പെട്ടുകിടക്കുന്നതാണ് 'വികസനം'. അതിനാൽ വികസനം സാധ്യമാകുന്നത് ഏതുവിധത്തിലെന്നത് പരിഗണിക്കേണ്ടതാണ്.

ഹരിത കേരളം പദ്ധതി

ഹരിത കേരളം പദ്ധതി

പ്രകൃതിയെ സംരക്ഷിക്കുന്നതിൽ എൽഡിഎഫ് സർക്കാർ മുൻഗണന നൽകുന്നു. അത് മറച്ചുവച്ച് പ്രകൃതിയെ നശിപ്പിക്കാൻ നിൽക്കുന്നവരാണ് സംസ്ഥാനഭരണക്കാരെന്ന പ്രതിച്ഛായ വ്യാജമായി സൃഷ്ടിക്കാനാണ് വിരുദ്ധശക്തികളുടെ ശ്രമം. എന്നാൽ, ഇത്രമാത്രം പ്രകൃതിയെ വീണ്ടെടുക്കാനുള്ള പ്രവർത്തനം നടത്തിയ മറ്റൊരു സംസ്ഥാന സർക്കാരിനെ ഇന്ത്യയിൽ മറ്റൊരിടത്തും കാണാനാകില്ല. മനുഷ്യൻ അറിഞ്ഞും അറിയാതെയും പ്രകൃതിയുടെ ആവാസവ്യവസ്ഥയിൽ പല പോറലുകളും ഏൽപ്പിക്കുന്നുണ്ട്. അവയിൽ പലതും വലിയ മുറിവുകളായി ശേഷിക്കുന്നു. ഇതിനുമധ്യേ ജീവവ്യവസ്ഥ അതിന്റെ പൂർവകാല സ്വാഭാവികസ്ഥിതി കഴിയുന്നത്ര വീണ്ടെടുക്കാനുള്ള പരിശ്രമം 20 മാസത്തെ എൽഡിഎഫ് ഭരണം നടത്തി. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് പിണറായിസർക്കാർ നടപ്പാക്കുന്ന 'ഹരിതകേരളം പദ്ധതിയും കേരള മിഷനും'. ഇതിന്റെ ഭാഗമായി നൂറുകണക്കിന് കുളങ്ങളും ഡസൺകണക്കിന് പുഴകളും ഇതിനകം സംരക്ഷിക്കപ്പെട്ടു. ജൈവകൃഷി വ്യാപകമാക്കി. നെൽക്കൃഷിയിടം വർധിപ്പിച്ചു. ഭൂമി എന്ന ഗ്രഹത്തിന്റെ നിലനിൽപ്പിനെത്തന്നെ താളംതെറ്റിക്കുന്നതാണ് മലിനീകരണം. അത് മനുഷ്യനെമാത്രമല്ല, മറ്റു ജീവജാലങ്ങളെയും ബാധിക്കുന്നതാണ്.

ആടിനെ പട്ടിയാക്കുന്ന അപഹാസ്യത

ആടിനെ പട്ടിയാക്കുന്ന അപഹാസ്യത

ഇവിടെയാണ് സംസ്ഥാന സർക്കാർ മുൻകൈയിൽ നടത്തിവരുന്ന മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ പ്രസക്തി. വെള്ളം അമൂല്യമാണ്, അത് തെളിനീരായി സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. വിവിധ ജീവജാലങ്ങളടങ്ങിയ പ്രകൃതിസഹജമായ പരിസ്ഥിതികളുടെ വൈവിധ്യമാണ് ആവാസവ്യവസ്ഥയുടെ വൈവിധ്യം. അത് സംരക്ഷിക്കാൻ നടപടിയെടുക്കുന്ന കമ്യൂണിസ്റ്റുകാരെയും അവർ നയിക്കുന്ന എൽഡിഎഫ് സർക്കാരിനെയും പരിസ്ഥിതിവിരുദ്ധരും പ്രകൃതിസംരക്ഷണത്തിൽ താൽപ്പര്യമില്ലാത്തവരുമായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കുന്ന അപഹാസ്യതയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+