ചന്ദ്രികയുടെ അവസ്ഥ ഇതാണെങ്കില്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോയെന്ന് കെടി ജലീല്‍
മലപ്പുറം: മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം നിര്‍ത്തുന്നതില്‍ പ്രതികരണവുമായി കെടി ജലീല്‍.
ആറു വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടുനിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോയെന്ന് ജലീല്‍ ചോദിച്ചു ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കന്‍ ശ്രമിച്ച സമയവും ഊര്‍ജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്ന് ഈ ഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിന്നാലെക്കൂടി സമയം കളയണ്ട, തന്നെ ഒരു ചുക്കും ചെയ്യാന്‍ ആവില്ലെന്നും മുസ്ലീം ലീഗിനോട് ജലീല്‍ പറയുന്നു.


ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ആറു വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോ?ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കന്‍ ശ്രമിച്ച സമയവും ഊര്‍ജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്നീഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബര്‍ വീരന്മാര് സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുനസ്ഥാപിക്കാന്‍ ആവുന്നത് ചെയ്യുക. എന്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങള്‍ക്കൊരു ചുക്കും ചെയ്യാന്‍ കഴിയില്ല.

കഴിഞ്ഞദിവസമാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം നിര്‍ത്തുന്നകാര്യം വ്യക്തമാക്കിയത്. സാമ്പത്തിക പ്രസിന്ധികളെ തുടര്‍ന്നാണ് ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണം നിര്‍ത്തുന്നത്. ചന്ദ്രകിയിലും അവരുടെ മറ്റ് പ്രസിദ്ധീകരണങ്ങളിലും നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ശമ്പളം കിട്ടാത്ത അവസരത്തില്‍ സമരം വരെ നടന്ന സാഹചര്യം ഉണ്ടായിരുന്നു. മഹിളാ ചന്ദ്രികയുടെ പ്രസിദ്ധീകരണവും നിര്‍ത്തുന്നതായി മാനേജ്മെന്റ് അറിയിച്ചു. ജൂലായ് ഒന്ന് മുതല്‍ പ്രസിദ്ധീകരണങ്ങള്‍ വിപണിയിലെത്തില്ല. പ്രസിദ്ധീകരണം നിര്‍ത്തുന്ന കാര്യം മാനേജ്മെന്റ് നോട്ടീസിലൂടെ അറിയിച്ചിട്ടുണ്ട്.

പ്രതിസന്ധികള്‍ക്കിടയിലാണ് പത്രം പുറത്തിറങ്ങുന്നതെന്നും കൃത്യമായും അത് വായനക്കാര്‍ക്ക് ഉറപ്പുവരുത്തും എന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ ചെലവ് ചുരുക്കല്‍ പദ്ധതികളും നടപ്പില്‍ വരുത്തുകയാണെന്നും ഇതിന്റെ ഭാഗമായാണ് ചന്ദ്രികയുടെ കോഴിക്കോട് ഓഫീസിലെ പീരിയോഡിക് വിഭാഗം താല്ക്കാലികമയി നിര്‍ത്തുന്നതെന്ന് ഫിനാന്‍സ് ഡയറക്ടര്‍ പിഎംഎ സമീര്‍ നോട്ടീസില്‍ പറയുന്നു. പ്രസിദ്ധീകരണം നിര്‍ത്തുന്നതോടെ തൊഴില്‍ നഷ്ടമാകുന്ന പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് എക്സിറ്റ് സ്കീം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു.

1932ലാണ് ചന്ദ്രിക പ്രസിദ്ധീകരണം ആരംഭിച്ചത്. സിഎച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെ ഉള്ള പ്രമുഖര്‍ പത്രാധിപരായി ഇരുന്നിട്ടുണ്ട്. പ്രമുഖ എഴുത്തുകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് അടുത്ത കാലം വരെ വാരികയുടെ എഡിറ്ററായിരുന്നു. കൊവിഡിന് ശേഷം ഡിജിറ്റല്‍ രൂപത്തിലാണ് ആഴ്ച്ചപതിപ്പ് പ്രസിദ്ധീകരിക്കുന്നത്. ഡിജിറ്റല്‍ രൂപത്തില്‍ ഉള്ള പ്രസിദ്ധീകരണവും നിര്‍ത്തും.
Recommended Video

ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണം നിര്‍ത്തുന്നതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്. മുസ്ലീം ലീഗിലെ നേതാക്കളും മാനേജ്മെന്റിലെ ഒരു വിഭാഗവും നടത്തിയ അഴിമതിയുടെ ഫലമായാണ് ചന്ദ്രിക നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications