കോവളത്തെ വിദേശവനിതയുടെ കൊലപാതകം; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: കോവളത്തെ വിദേശവനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികളുടെ ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. ലാത്വിയന്‍ യുവതിയെ ലഹരി നല്കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണ് കേസ്. ഉമേഷ്, ഉദയകുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കേസാണ് ഇത്. കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് പ്രതികള്‍ കുറ്റക്കാരാണ് എന്ന് കോടതി വിധിക്കുന്നത്. പ്രതികളായ ഉമേഷിനും ഉദയനും വധശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന് വാദിക്കുന്നത്. പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ സഹോദരിക്കൊപ്പം ചികിത്സക്ക് എത്തിയ നാല്പതുകാരിയായ യുവതിയാണ് കൊലപ്പെട്ടത്.

2018 മാര്‍ച്ച് 14 ന് രാവിലെ ആണ് യുവതിയെ കാണാതാകുന്നത്. പിന്നാലെ സഹോദരി പൊലീസില്‍ പരാതി നല്കി. ഇതിനിടെ ഒരു മാസം കഴിഞ്ഞ് ഏപ്രില്‍ 20 ന് അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോവളത്തെത്തിയ യുവതിയെ പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷും ഉദയനും ചേര്‍ന്ന് ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ സമീപിച്ച് പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്.
യുവതിയെ കണ്ടല്ക്കാട്ടിലെത്തിച്ച ശേഷം ലഹരി മരുന്ന് നല്കി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തിയ കണ്ടല്‍കാട്ടില്‍ പ്രതികളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സാക്ഷിമൊഴികള്‍ പൊലീസിന് ലഭിച്ചിരുന്നു.. മാത്രമല്ല യുവതിയെ കണ്ടകാര്യം സ്ഥിരീകരിച്ച പ്രതികളുടെ മൊഴിയും ഉണ്ടായിരുന്നു.
ഇത് അടക്കം 18 സാഹചര്യത്തെളിവുകളും 30 സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നത്. എന്നാല്‍ യുവതിയുടേത് മുങ്ങിമരണമാണ് എന്നും അതിനെ സാധൂകരിക്കുന്ന യുവതിയുടെ ആന്തരീകാവയവങ്ങളിലെ ഏകകോശ ജീവികളുടെ സാന്നിധ്യവും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം വാദിച്ചത്. കെമിക്കല്‍ എക്സാമിനര്‍ കൂറുമാറിയതും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications