Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസപ്പടി കേസിൽ ഇന്ന് നിർണായകം! ഇഡിക്കെതിരെ സിഎംആർഎൽ ഹൈക്കോടതിയിൽ

മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടരുന്ന അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) സമർപ്പിച്ച ഹർജി ഇന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ ഇഡിയുടെ അന്വേഷണ രീതികളെ ചോദ്യം ചെയ്തുകൊണ്ടാണ് സിഎംആർഎൽ കോടതിയെ സമീപിച്ചിരിക്കുന്നത്. യാതൊരുവിധ നിയമപരമായ അടിസ്ഥാനവുമില്ലാതെയാണ് ഇഡി തങ്ങൾക്കെതിരെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നും, ഇത് കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, സിഎംആർഎല്ലിന്റെ ഈ വാദങ്ങളെ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് ശക്തമായ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ഇഡി. തങ്ങളുടെ പക്കൽ മാസപ്പടി ഇടപാടുകളുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകളുണ്ടെന്ന് സ്ഥാപിക്കാനായി, കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നിന്ന് ലഭിച്ച അതീവ രഹസ്യമായ ഡിജിറ്റൽ തെളിവുകളും രേഖകളും അടങ്ങിയ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിക്ക് മുന്നിൽ സമർപ്പിക്കാനാണ് ഇഡിയുടെ നീക്കം. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, അവരുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് എന്നിവർക്ക് ഈ പണമിടപാടിലുള്ള പങ്കാളിത്തം തെളിയിക്കുന്ന രേഖകൾ ഇഡി ഹാജരാക്കും. ഈ സാഹചര്യത്തിൽ അന്വേഷണം സ്റ്റേ ചെയ്യുന്നത് കേസിലെ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ തടസ്സമാകുമെന്ന് കേന്ദ്ര ഏജൻസി വാദിക്കും. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായേക്കും.

masappadi-case-1780282625 jpg

അതേസമയം, കൊച്ചിയിലെ സിഎംആർഎൽ ഓഫീസിലും ഉദ്യോഗസ്ഥരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തുന്നതിനിടെ ഉദ്യോഗസ്ഥരെ തടയുകയും ആക്രമിക്കുകയും ചെയ്ത സംഭവവും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇഡി തീരുമാനിച്ചിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് എം.എൽ. പോലീസ് പിടിയിലായിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങിലെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇതോടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ ആകെ എണ്ണം 25 ആയി ഉയർന്നിട്ടുണ്ട്. കേസ് അന്വേഷണത്തെ തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ ഈ ആക്രമണ സംഭവങ്ങൾ ഇഡി എടുത്തുപറയുമെന്നാണ് സൂചന. പണം കൈമാറ്റവുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകൾ കൈവശമുള്ളതിനാൽ അന്വേഷണം തുടരാൻ അനുവദിക്കണമെന്ന നിലപാടിലാണ് കേന്ദ്ര അന്വേഷണ ഏജൻസി. കോടതിയുടെ തീരുമാനം മാസപ്പടി കേസിൽ നിർണ്ണായകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+