Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് സംഭവിക്കുന്നത് എന്ത്? 11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല!

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി അവസാനിച്ചതോടെ പാലക്കാട് ബി ജെ പിക്ക് വലിയ തിരിച്ചടി. സംസ്ഥാന ബി ജെ പി നേതൃത്വം എ പ്ലസ് ജില്ലയായി കണക്കാക്കിയ പാലക്കാടില്‍ പലയിടത്തും ബി ജെ പിക്ക് സ്ഥാനാര്‍ത്ഥികളില്ല എന്നാണ് വിവരം. ജില്ലയിലെ 11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ ബി ജെ പിക്ക് സ്ഥാനാര്‍ത്ഥികളില്ല എന്നാണ് വിവരം.

ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അഞ്ച് വാര്‍ഡുകളിലും കാഞ്ഞിരപ്പുഴയില്‍ എട്ട് വാര്‍ഡുകളിലും ബി ജെ പിക്കായി മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല. പുതുനഗരം പഞ്ചായത്തില്‍ 4 വാര്‍ഡുകളിലും ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. കഴിഞ്ഞ തവണ ബിജെപി മുഖ്യ പ്രതിപക്ഷമായിരുന്ന പഞ്ചായത്താണ് പുതുനഗരം. കൂടാതെ ആലത്തൂര്‍, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ അഞ്ച് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല.

BJP

വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളില്‍ നാലു വാര്‍ഡുകളിലും കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളില്‍ മൂന്നിടത്തും, കിഴക്കഞ്ചേരി 2, മങ്കരയില്‍ ഒരിടത്തും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ തുടക്കം മുതല്‍ ജില്ലയിലെ ബി ജെ പിക്കുള്ളില്‍ അസ്വാരസ്യം ഉടലെടുത്തിരുന്നു.

ബിജെപി സ്ഥാനാര്‍ഥി പട്ടിക ഏകപക്ഷീയമായെന്ന് തയ്യാറാക്കിയത് എന്ന് തുറന്ന് പറഞ്ഞ് പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ രംഗത്തെത്തിയിരുന്നു. കൃഷ്ണകുമാര്‍ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കുകയായിരുന്നു എന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആയിരുന്നിട്ട് കൂടി സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ഥിയെ അറിഞ്ഞത് കഴിഞ്ഞ ദിവസമാണ് എന്നും പ്രമീള തുറന്നടിച്ചിരുന്നു.

പ്രമീളയെ പിന്തുണച്ച് സ്ഥിരം സമിതി അധ്യക്ഷനും ബിജെപി സ്ഥാനാര്‍ഥിയുമായ പി സ്മിതേഷും രംഗത്തെത്തി. പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ മാത്രം പട്ടികയില്‍ പരിഗണിച്ചു എന്ന ആരോപണം ശരിയാണ് എന്നാണ് സ്മിതേഷ് പറയുന്നത്. തനിക്ക് കിട്ടിയത് ജയസാധ്യതയുള്ള സീറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ കൃഷ്ണകുമാര്‍ വിരുദ്ധ പക്ഷത്തെ നേതാവാണ് സ്മിതേഷ്.

കൃഷ്ണകുമാര്‍ വിരുദ്ധ പക്ഷത്തെ ഇ കൃഷ്ണദാസിനും സീറ്റ് നല്‍കിയിട്ടുണ്ട്. ഈ രണ്ട് പേരും കഴിഞ്ഞാല്‍ ബാക്കിയെല്ലാവരും കൃഷ്ണകുമാര്‍ അനുകൂലികളാണ് എന്നാണ് പ്രമീള ശശീധരന്‍ ആരോപിച്ചത്. അതിനിടെ ഇ കൃഷ്ണദാസിന്റെ പോസ്റ്ററില്‍ നിന്ന് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ഒഴിവാക്കിയതും വിവാദമായിട്ടുണ്ട്. പ്രശാന്ത് ശിവന്‍ കൃഷ്ണകുമാര്‍ പക്ഷത്തിനൊപ്പമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+