തോറ്റാല്‍ സിപിഎം ഇങ്ങനെയാണ്; മലപ്പുറം വര്‍ഗീയത!! ഇടതുപക്ഷത്തിന് ചേര്‍ന്നതല്ലെന്ന് കുഞ്ഞാലിക്കുട്ടി
സിപിഎം വര്‍ഗീയ ധ്രുവീകരണം നടത്തിയതുകൊണ്ടാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ചൂണ്ടിക്കാട്ടി.
മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മികച്ച വിജയം വര്‍ഗീയതയുടെ ഭാഗമാണെന്ന സിപിഎം പ്രചാരണത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും ഇടതുപക്ഷത്തിനെതിരേ രംഗത്തെത്തി.
മലപ്പുറം വര്‍ഗീയ കേന്ദ്രമാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമര്‍ശം ഇടതുപക്ഷത്തിന് ചേര്‍ന്നതല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ പേരാട്ടമാണ് മലപ്പുറത്ത് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയിലും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിവാദ പ്രസ്താവനക്കെതിരേ വിമര്‍ശനം വ്യാപകമാണ്.

കഴിഞ്ഞദിവസമാണ് മലപ്പുറത്തെ വോട്ടര്‍മാരെ അധിക്ഷേപിച്ച് മന്ത്രി കടകംപള്ളി രംഗത്തെത്തിയത്. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയതയാണെന്നും ന്യൂനപക്ഷ വര്‍ഗീയതയുടെ ശക്തികേന്ദ്രമാണ് മലപ്പുറമന്നും കടകംപള്ളി തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പ്രസംഗിക്കവെ പറഞ്ഞു.

2014ല്‍ ഇ അഹമ്മദ് മല്സരിക്കുമ്പോഴുണ്ടായ വിവാദങ്ങളും ചൂണ്ടിക്കാട്ടിയ അദ്ദേഹം അഹമ്മദിനെ ചുമന്നു കൊണ്ടുനടന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചതെന്നും പരിഹസിച്ചു. മലപ്പുറത്ത് മുസ്ലിം വോട്ടുകളുടെ ധ്രുവീകരണം ഉണ്ടായി എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി ഫൈസലും അഭിപ്രായപ്പെട്ടിരുന്നു.

സിപിഎം വര്‍ഗീയ ധ്രുവീകരണം നടത്തിയതുകൊണ്ടാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ചൂണ്ടിക്കാട്ടി. ഹിന്ദുത്വ ചിന്താഗതിക്കാരുടെ വോട്ടുകള്‍ പോലും സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് കുറഞ്ഞതെന്നും മജീദ് പറഞ്ഞു.

പിണറായി വിജയനും നരേന്ദ്ര മോദിയും ഒരുപോലെ ന്യൂനപക്ഷ വിരുദ്ധരായതു കൊണ്ടാണ് മലപ്പുറത്തെ ജനം യുഡിഎഫിനെ പിന്തുണച്ചതെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു. അതേസമയം, മലപ്പുറം തിരഞ്ഞെടുപ്പ് പ്രസ്താവനയില്‍ ന്യായീകരണവുമായി മന്ത്രി കടകം പള്ളി രംഗത്തെത്തി.

മലപ്പുറം വര്‍ഗീയ മേഖലയാണെന്ന് താന്‍ പറഞ്ഞതായി ഒരു ചാനല്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പല കാരണങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് മലപ്പുറം ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണം വരുന്ന മേഖല കൂടിയാണെന്ന് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

മുസ്ലിം ലീഗ് മലപ്പുറം മണ്ഡലത്തില്‍ ന്യൂനപക്ഷ വര്‍ഗീയ അടിസ്ഥാനത്തിലുള്ള പ്രചാരണമാണ് നടത്തിയത്. ആ അര്‍ഥത്തില്‍ പറഞ്ഞത് വളച്ചൊടിച്ച് കുപ്രചാരണം നടത്തുകയാണെന്ന് ചാനലും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചെയ്യുന്നതെന്ന് സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications