ജയരാജനെ ജയിലിലടച്ചത് തെറ്റെന്ന് മാര്‍ഖണ്ഡേയ കട്ജു
ദില്ലി: കോടതി അലക്ഷ്യത്തിന്റെ പേരില്‍ സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജനെ ജയിലില്‍ അടച്ചത് തെറ്റാണെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ജയരാജന്റെ ശിക്ഷയെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വിലയിരുത്തി.
ജഡ്ജിമാര്‍ വിമര്‍ശനത്തിന് അതീതരാണെന്ന നലപാട് തെറ്റാണ്. പ്രസിഡന്റും, പ്രധാനമന്ത്രിയും, മന്ത്രിമാരും, ജഡ്ജിമാരും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും എല്ലാം യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ സേവകരാണ്. അവരെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതിനെതിരെ ശിക്ഷ നടപ്പാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഈ നിയമത്തെ പ്രശസ്തനായ അഭിഭാഷകന് നരിമാന് വിശേഷിപ്പിക്കുന്നത് നായ്ക്കളുടെ നിയമം എന്നാണ്. യജമാനസ്നേഹം പ്രകടിപ്പിക്കാത്ത നായ്ക്കളെ ശിക്ഷിക്കുന്നതിന് തുല്യമാണിതെന്നാണ് അദ്ദേഹം വിലയിരുത്തിയിട്ടുള്ളതെന്ന് കട്ജു പറയുന്നു. മുന്‍ മുഖ്യമന്ത്രി ഇ എം എസ്സിനെതിരെയും കോടതി അലക്ഷ്യക്കേസ് ഉണ്ടായിരുന്നു. അദ്ദേഹം പിഴയടച്ച് രക്ഷപ്പെടുകയായിരുന്നെന്നും അദ്ദേഹം ഓര്‍മിച്ചു.
പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ജഡ്ജിമാരെ ശുംഭന്മാര് എന്നു വിളിച്ചതിനാണ് ജയരാജിനെ സുപ്രീം കോടതി നാലാഴ്ചത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. നേരത്തെ ഹൈക്കോടതി അദ്ദേഹത്തെ ആറുമാസത്തെ തടവിനാണ് ശിക്ഷിച്ചതെങ്കിലും സുപ്രീംകോടതി ശിക്ഷ ലഘൂകരിക്കുകയായിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications