കേരളത്തിൽ മാഫിയ സംഘങ്ങളുടെ വിളയാട്ടം?നിലയ്ക്ക് നിർത്തുമെന്ന് കടംകപള്ളി,ഗൗരവമായി കാണുന്നെന്ന് മന്ത്രി
തിരുവനന്തപുരം: അനധികൃതമായി മണ്ണ് കടത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ജീവന് നഷ്ടമായ സംഭവത്തിൽ പ്രതികാരവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദാരുണ സംഭവമാണെന്നും സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാഫിയ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തേണ്ടതുണ്ട്. കര്‍ശനമായ നടപടി ഉണ്ടാകണെന്നും കടകംപള്ളി പറഞ്ഞു.
സ്വന്തം പുരയിടത്തിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നത് തടയാൻ ശ്രമിച്ച യുവാവിനെ ഭുമാഫിയ ജെസിബി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്ന വാർത്ത കേരളം വളരെ ഞെട്ടലോടെയാണ് കേട്ടത്. കാട്ടാക്കട കാഞ്ഞിരംവിളയിലെ സംഗീതിനാണ് മണ്ണ് മാഫിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. സംഗിതിന്റെ പുരയിടത്തിൽ നിന്ന് വനം വകുപ്പിന്റെ പദ്ധതിക്കായി മുമ്പ് ണ്ണെടുത്തിരുന്നു. ഇത് നടപ്പിലാക്കിയ സംഘമാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ വീണ്ടും മണ്ണെടുക്കാനെത്തിയത്.

ജെസിബിയുടെ യന്ത്ര കൈ ഉപയോഗിച്ച് മർദ്ദിച്ചു
ബിസിനസ്സ് ആവശ്യത്തിനായി പുറത്തു പോയിരുന്ന സംഗീതിനെ ഭാര്യ ഫോണിൽ വിവരമറിയിച്ചു. വീട്ടിലെത്തിയ സംഗീത് അനുമതിയില്ലാതെ മണ്ണെടുക്കുന്നത് തടയുകയും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ജെസിബിയും ടിപ്പറും പുറത്തു പോകാതിരിക്കാൻ കാർ ഗേറ്റിനു കുറുകെയിട്ടു. പ്രകോപിതരായ മണ്ണ് മാഫിയ സംഘം ജെസിബിയുടെ യന്ത്ര കൈ ഉപയോഗിച്ച് സംഗീതിനെ മർദ്ദിച്ച് കൊല്ലുകായിരുന്നു.

ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി
നാട്ടുകാര്‍ സംഗീതിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെയോടു കൂടി മരിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രതികള്‍ സംഗീതിന്റെ പറമ്പില്‍ മണ്ണെടുക്കാനെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്. നേരത്തെ അനുമതിയോടെ സംഗീതിന്റെ ഭൂമിയില്‍ മണ്ണെടുത്തിരുന്നു. ഇതിന്റെ മറവില്‍ അനുമതിയില്ലാതെ മണ്ണെടുക്കാനെത്തിയ മറ്റൊരു സംഘമാണ് അക്രമം നടത്തിയത്.

മുഖ്യപ്രതി കീഴടങ്ങി
ജെസിബിയുടെ ഡ്രൈവർ പോലീസിന് മുന്നിൽ കീഴടങ്ങി. സംഭവശേഷം ഒളിവില്‍ പോയ പ്രതികളിലൊരാളായ വിജിന് വെള്ളിയാഴ്ച രാവിലെയോടെയാണ് കീഴടങ്ങിയത്. അക്രമി സംഘത്തെ തിരിച്ചറിയാമെന്നും ഉത്തമന്, സജു എന്നിവര്‍ ഈ സംഘത്തിലുണ്ടായിരുന്നെന്നും നേരത്തെ സംഗീതിന്റെ ഭാര്യ സംഗീത പോലിസിന് മൊഴി നല്‍കിയിരുന്നു.

പോലീസ് എത്തിയത് ഏറെ വൈകി
സംഭവസമയം തന്നെ പോലീസിനെ വിവരമറിയിച്ചിരുന്നെന്നും എന്നാല്‍ അക്രമികള്‍ രക്ഷപ്പെട്ട ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതെന്ന ആരോപണവും പോലീസിനെതിരെ സംഗീതിന്റെ ഭാര്യ ആരോപിച്ചു. നാല് പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications