'ടി പി ചന്ദ്രശേഖരനെ കൊന്നതും എന്നെ വിധവയാക്കിയതും സിപിഎം ആണ്': കെ കെ രമ പറയുന്നു
തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ എം എം മണി അധിക്ഷേപിച്ചു നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി കെ കെ രമ എം എൽ എ. സി പി എമ്മാണ് തന്നെ വിധവ ആക്കിയതെന്നും ടി പി ചന്ദ്രശേഖരനെ കൊന്നതെന്നുമായിരുന്നു കെ കെ രമയുടെ പ്രതികരണം.
തനിക്കെതിരെ എം എം മണി നടത്തിയത് അത്യന്തം മനുഷ്യരഹിതമായ പരാമർശമാണ്. ഇത് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പറയണമായിരുന്നു. കൊന്നത് ശരിയാണെന്ന് സി പി എം തന്നെ ഇതിലൂടെ സ്ഥാപിക്കുകയാണെന്നും എം എം മണി നടത്തിയ പ്രസ്താവനയിലൂടെ വ്യക്തമാണെന്നും കെ കെ രമ പ്രതികരിച്ചു.
'ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല' എന്നായിരുന്നു എം എം മണി നിയമസഭയിൽ ഇക്കഴിഞ്ഞ ദിവസം പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രതികരണത്തിന് എതിരെ കെ കെ രമയ്ക്ക് പിന്തുണയുമായി പ്രതിപക്ഷം രംഗത്തെത്തി.

കെ കെ രമയെ എം എം മണി അധിക്ഷേപിച്ചുവെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം പ്രതിഷേധിച്ച് നടുത്തളത്തിൽ ഇറങ്ങിയത്. തോന്ന്യാസം പറയരുതെന്നും എന്തും വിളിച്ചു പറയാം എന്ന് എം എം മണി കരുതരുതെന്നും ഈ പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്നും ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.

എന്നാൽ, ബഹളം വച്ചു മുദ്രാവാക്യം വിളിച്ചോ തന്നെ തോൽപ്പിക്കാൻ നോക്കണ്ട താനും കുറെ മുദ്രാവാക്യം വിളിച്ചതാണ് എന്നും ആയിരുന്നു എം എം മണിയുടെ പ്രതികരണം. സംഭവം ചർച്ചകൾക്ക് വഴി മാറിയതോടെ എം എം മണിയുടെ പരാമർശത്തിന് എതിരെ ഇപ്പോൾ കെ കെ രമ പ്രതികരിച്ച് രംഗത്ത് വന്നത്. ആര്‍എംപിഐയുടെ വളർച്ചയും തന്റെ പ്രസംഗവും എല്ലാം സി പി എമ്മിന് ഇപ്പോൾ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നാണ് കെ കെ രമ മീഡിയ വണിനോട് പ്രതികരിച്ചത്.

കെ കെ രമ പറഞ്ഞ വാക്കുകൾ :- 'ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും സി പി എമ്മിന് മതിയായിട്ടില്ല. ജനങ്ങൾ തെരഞ്ഞെടുത്ത് സഭയിൽ എത്തിയ അംഗമാണ് ഞാൻ. ആർ എം പി ഐയുടെ വളർച്ച , സർക്കാരിനെതിരെ സംസാരിക്കുന്നത്, വിമർശിക്കുന്നത് ഇതൊക്കെ അവരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള ഒട്ടും മനുഷ്യത്വം ഇല്ലാത്ത പ്രയോഗം നിയമസഭയ്ക്കുള്ളിൽ വച്ച് തനിക്കെതിരെ നടത്തിയത്. എം എം മണി തന്നെ വിളിച്ചത് മഹതി എന്നാണ്.

സഭയിലെ മുതിർന്ന അംഗങ്ങൾ അത്തരമൊരു പരാമർശം വേണ്ടായിരുന്നു എന്ന് പറഞ്ഞതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശേഷം, മുഖ്യമന്ത്രി പിണറായി വിജയൻ വന്നപ്പോള്‍ മാപ്പ് പറയേണ്ടതില്ല എന്ന് പറഞ്ഞിട്ടാണ് എം എം മണി പ്രസംഗം തുടർന്നത് എന്നാണ് ഞങ്ങള്‍ക്ക് ആ സഭയില്‍ നിന്നും തോന്നിയത്.

സി പി എമ്മാണ് തന്നെ വിധവയാക്കി മാറ്റിയത്. ടി പി യെ കൊന്നത് സി പി എം ആണ്. കൊന്നത് ശരിയാണെന്ന് സി പി എം സ്ഥാപിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. ചന്ദ്രശേഖരനെ കൊന്നുവെന്ന് സ്ഥാപിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് കുലംകുത്തി കുലം കുത്തിയെന്ന് വീണ്ടും വീണ്ടും വിളിച്ചത്. മരിച്ചപ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് ചോദിച്ചപ്പോള്‍ അത് ഓരോരുത്തരുടെ മാനസിക നിലയ്ക്ക് അനുസരിച്ചിരിക്കും എന്ന് പറഞ്ഞതും അതിന്റെ ഭാഗമായിട്ടാണ്. അതിന്റെ തുടര്‍ച്ച തന്നെയാണിത്.

എം എം മണിയുടെ പരാമര്‍ശം പിന്‍വലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയണമായിരുന്നു. ഭരണപക്ഷത്തുള്ള ഒരാളെ പ്രതിപക്ഷത്തുള്ള ഒരാളാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ അത് പിന്‍വലിക്കണമെന്ന് പറയണം. ഇത് അങ്ങേയറ്റം അപമാനിക്കുന്നതിന് തുല്യമാണിത്. സഭ രേഖയില്‍ നിന്നും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. സ്പീക്കര്‍ പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications